HOME
DETAILS

'സമാധാനമല്ല, കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാണ് യു.എസിന്റെ വെടിനിര്‍ത്തല്‍ അര്‍ത്ഥമാക്കുന്നത്' ഹമാസ് പറയുന്നു

  
Web Desk
May 30 2025 | 04:05 AM

Hamas says US ceasefire proposal means continuation of killing in Gaza

ടെല്‍അവീവ്: 600 ദിവസത്തിലേറെയായി തുടരുന്ന ഗസ്സ വംശഹത്യക്ക് അറുതിവരുത്തുന്ന വെടിനിര്‍ത്തല്‍ കരാറിന് സാധ്യത തെളിഞ്ഞെന്ന് യു.എസ് പറയുന്നു. അമേരിക്കയുടെ പശ്ചിമേഷ്യന്‍ സ്ഥാനപതി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അംഗീകരിച്ചെന്നാണ് യു.എസ് വ്യക്തമാക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുകയാണ് ഹമാസ്.

വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെ സംബന്ധിച്ച് തങ്ങള്‍ ചര്‍ച്ചയിലാണെന്നാണ് ഹമാസ് പ്രതികരിച്ചത്. നിലവിലെ കരാറിന്റെ രൂപമനുസരിച്ച് ഇത് കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാകാനേ സാധ്യതയുള്ളൂ എന്നും ഹമാസ് പ്രതിനിധി ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ കൂട്ടക്കുരുതികളും ഉപരോധങ്ങളും കൂടുതല്‍ ശക്തമായി തുടരുക എന്നതിനപ്പുറം മറിച്ചൊന്ന് സംഭവിക്കാനുള്ള സാധ്ത അതിവിദൂരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

വെടിനിര്‍ത്തല്‍ നിര്‍ദേശം പഠിച്ചുവരുകയാണ്. തങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് ഇത് ഉതകുമെങ്കില്‍ അംഗീകരിക്കുമെന്നുമാണ് കരാരിനെ കുറിച്ച് ഹമാസ് പ്രതികരിച്ചിരുന്നത്.
'ഞങ്ങളുടെ ജനതയുടെ ആവശ്യങ്ങളൊന്നും കരാര്‍ അംഗീകരിക്കുന്നില്ല. യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുക എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാനം' ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ബാസിം നഈം റോയിട്ടേഴ്‌സിനോട് പറഞ്ഞു.  എന്നിരുന്നാലും ഞങ്ങളുടെ നേതൃത്വം ഈ കരാറിനെ കുറിച്ച് പൂര്‍ണമായും പഠിച്ചു കൊണ്ടിരിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ നിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കിയിട്ടില്ല. 'ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കുക. ഇസ്‌റാഈലി സൈന്യത്തെ പൂര്‍ണമായും പിന്വലിക്കുക. ഗസ്സക്കുള്ള സഹായങ്ങള്‍ സ്വതന്ത്രമായി എത്തിക്കാന്‍ അനുവദിക്കുക തുടങ്ങി ഒരു ആവശ്യവും ഈ കരാര്‍ അംഗീകരിക്കുന്നില്ല' ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സമി അബു സുഹ്‌റിയും റോയിട്ടേഴ്സിനോട് പറഞ്ഞു.

വിറ്റ്‌കോഫ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശമടങ്ങിയ പുതിയ രൂപരേഖ ഇസ്‌റാഈല്‍ അംഗീകരിക്കുകയാണെന്ന് ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. 

അതേസമയം വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്‌റാഈല്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ മധ്യസ്ഥര്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിന്റെ വളരെ അടുത്തെത്തിയെന്നാണ് വിറ്റ്‌കോഫ് അവകാശപ്പെടുന്നത്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പാക്കാനാകുമെന്ന സന്തോഷത്തിലാണ് താനെന്നും  വിറ്റ്‌കോഫ് കൂട്ടിച്ചേര്‍ത്തു. 

ഇസ്റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 54,249 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 1,23,492 പേര്‍ക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട് കാണാതായവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മരണസംഖ്യ ഇനിയും എത്രയോ ഉയരും. 61,700 പേര്‍ മരിച്ചതായാണ് ഗസ്സ മാധ്യമ ഓഫിസ് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ 15,000ത്തിലധികം കുട്ടികളാണ്. ഇതില്‍ 4,000 പേരെങ്കിലും നാല് വയസിന് താഴെയുള്ളവരാണ്.

വീടുകളും കെട്ടിടങ്ങളും ഒന്നാകെ തകര്‍ക്കപ്പെട്ട ഗസ്സ ഭൂമിയിലെ ശ്മശാനമായി മാറിയിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യാന്‍ വര്‍ഷങ്ങളെടുക്കും. ഗസ്സ പുനര്‍നിര്‍മാണത്തിന് ഈജിപ്ത് മുന്നോട്ടുവച്ച പദ്ധതി അറബ് രാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഗസ്സയെ യു.എസിനു കൈമാറി പുനര്‍നിര്‍മാണം യു.എസ് നടപ്പാക്കുമെന്ന ട്രംപിന്റെ നിര്‍ദേശം അറബ് രാജ്യങ്ങള്‍ തള്ളിയിരുന്നു. ഗസ്സ പുനര്‍നിര്‍മാണത്തിന് 5300 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്.

After over 600 days of conflict, a possible ceasefire in Gaza appears within reach. Israel has reportedly accepted a U.S.-backed proposal, but Hamas remains skeptical, citing concerns about the agreement’s integrity and humanitarian commitments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രാ സമയം 20 മിനിറ്റിൽ നിന്ന് മൂന്നര മിനിറ്റായി കുറയും; അൽ വർഖ പ്രദേശത്തേക്കുള്ള നേരിട്ടുള്ള എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറക്കും

uae
  •  17 hours ago
No Image

ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര അംഗീകാരം: പാക് അനുശോചന പ്രസ്താവന പിൻവലിച്ചു കൊളംബിയ

Kerala
  •  17 hours ago
No Image

സ്വരാജ് മലപ്പുറത്തിന് വേണ്ടി മിണ്ടില്ല; പിണറായിസത്തിന്റേ വക്താവെന്ന് - പി.വി. അൻവർ

Kerala
  •  17 hours ago
No Image

യുഎഇയില്‍ ജൂണ്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു; പരിഷ്‌കരിച്ച നിരക്ക് പരിശോധിക്കാം | UAE petrol, diesel June 2025

uae
  •  18 hours ago
No Image

ഇന്ത്യയിൽ കോവിഡ് കേസുകൾ 2,700 കവിഞ്ഞു; കേരളത്തിൽ 1,147 സജീവ കേസുകൾ, 24 മണിക്കൂറിൽ 7 മരണം

National
  •  18 hours ago
No Image

ബലിപെരുന്നാൾ അവധി; റിയാദ് മെട്രോയുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു

Saudi-arabia
  •  18 hours ago
No Image

ദളിത് യുവതിയെ വ്യാജ മാല മോഷണക്കേസിൽ കുടുക്കിയ സംഭവം: പേരൂർക്കട എസ്എച്ച്ഒയ്ക്ക് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം

Kerala
  •  18 hours ago
No Image

സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - ബഹ്റൈൻ നിയമ മന്ത്രിമാർ

bahrain
  •  19 hours ago
No Image

വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്കില്ല, മത്സരിക്കാനുമില്ല; വിശ്വാസത നഷ്ടപ്പെട്ടെന്ന് പി.വി അൻവർ

Kerala
  •  19 hours ago
No Image

മുടി, കല്ല്, റബ്ബർ ബാൻഡ്, ചോക്ക് എന്നിവ കഴിക്കുന്ന അപൂർവ രോ​ഗാവസ്ഥ; 14 വയസ്സുകാരിയുടെ ശസ്ത്രക്രിയ വേൾഡ് റെക്കോർഡിലേക്ക് 

National
  •  19 hours ago