Indications suggest a crucial development in the contest between P.V. Anwar and the Congress regarding the Nilambur by-election. P.V. Anwar, former MLA of Nilambur and Trinamool Congress leader, stated that the decision on whether he will contest has been postponed by one more day. He also mentioned that UDF leaders have asked him to wait for another day and expressed hope for a respectful resolution to the issue.
HOME
DETAILS

MAL
ഒരു പകൽ കൂടി കാത്തിരിക്കാൻ നിർദേശം കിട്ടി, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പി.വി അൻവർ
May 30 2025 | 04:05 AM

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി അൻവർ - കോൺഗ്രസ് പോരിൽ നിർണായക നീക്കം ഉണ്ടായതായി സൂചന. നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ തന്നെയാണ് താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഒരു ദിവസം കൂടി വൈകുമെന്ന് അറിയിച്ചത്. ഒരു പകൽ കൂടി കാത്തിരിക്കാൻ യുഡിഎഫ് നേതാക്കൾ അറിയിച്ചതായും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിഷയത്തിൽ രമ്യതയ്ക്ക് ശ്രമിക്കുന്നതായി സൂചന.
പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിന് യുഡിഎഫ് മുന്നണിയിൽ സഖ്യപാർട്ടിയായി പ്രവശനം വേണമെന്നാണ് ആവശ്യം. എന്നാൽ പ്രവേശനം സാധ്യമല്ലെന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണമാണ് അൻവറിനെ ചൊടിപ്പിച്ചത്. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശനെതിരെ പിന്നാലെ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നീട് തർക്കത്തിലേക്ക് നീങ്ങിയ യുഡിഎഫ് പ്രവേശന വിഷയമാണ് ഇപ്പോൾ സമവായ സാധ്യതയിലേക്ക് നീങ്ങുന്നു എന്ന് സൂചന അൻവർ തന്നെ നൽകിയത്. തുടർന്ന് ഇന്ന് രാവിലെ ഒമ്പത് മണിക്ക് നിശ്ചയിച്ചിരുന്ന അൻവറിന്റെ വാർത്താസമ്മേളനം റദ്ദാക്കി. ചില പ്രധാന കാര്യങ്ങൾ പറയാനായിരുന്നു വാർത്താസമ്മേളനം എന്നും എന്നാൽ ആ കാര്യം ഇപ്പോൾ പറയുന്നില്ല എന്നും അൻവർ മാധ്യങ്ങളെ അറിയിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ രൂക്ഷ വിമർശനം നടത്തിയ പി.വി അൻവറിനെ ഒപ്പം ചേർക്കണോ വേണ്ടയോ എന്ന കാര്യത്തിൽ യു.ഡി.എഫ് തീരുമാനം ഇന്നുണ്ടാകും. തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫിലെടുക്കുന്നത് വൈകുന്നുവെന്നാരോപിച്ചാണ് അൻവർ കഴിഞ്ഞ മൂന്നുദിവസമായി യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. തന്റെ യു.ഡി.എഫ് പ്രവേശനത്തിന് തടസം പ്രതിപക്ഷ നേതാവാണെന്ന് ആവർത്തിച്ച് ഇന്നലെയും അൻവർ രംഗത്തെത്തിയതോടെ നിലമ്പൂർ തെരഞ്ഞെടുപ്പ് കൂടുതൽ കലുഷിതമായി.
ഇന്നലെ വൈകീട്ട് തൃണമൂൽ കോൺഗ്രസിന്റെ യോഗം ചേർന്നതിന് പിന്നാലെയാണ് അൻവർ മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ ആഞ്ഞടിച്ചത്. തന്നെ ഒതുക്കാനാണോ പിണറായിയെ വിജയനെ ഒതുക്കാനാണോ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് പറയണമെന്നായിരുന്നു അൻവറിന്റെ വിമർശനം.
എന്നാൽ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ ഇല്ലയോ എന്നതിൽ അൻവർ തീരുമാനം പറയട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി. മുന്നണി നേതൃത്വത്തിലുള്ള ആളായതുകൊണ്ടായിരിക്കും തന്നെ കടന്നാക്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
മുന്നണി പ്രവേശനത്തിൽ അൻവർ നൽകിയ ഉപാധികളാണ് യു.ഡി.എഫിനെ വെട്ടിലാക്കിയത്. ഇതിൽ പ്രധാനം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കരുതെന്നായിരുന്നു. തനിക്കും കൂടെയുള്ളവർക്കും വേണ്ട പരിഗണനയും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും തുടങ്ങിയവയാണ് അൻവറിന്റെ ഉപാധികൾ. ഇവയിൽ അൻവർ അയവുവരുത്തിയെങ്കിലും ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതോടെ ഇടയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് അൻവർ വിഷയം അവസാനിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. വിഷയത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 12 hours ago
'ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കും യുദ്ധവിമാനങ്ങള്‍ നഷ്ടമായി, അതോടെ യുദ്ധ തന്ത്രങ്ങള്‍ മാറ്റി'; വെളിപ്പെടുത്തലുമായി സംയുക്ത സൈനിക മേധാവി
National
• 12 hours ago
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം
Kerala
• 13 hours ago.png?w=200&q=75)
മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ
Kerala
• 13 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
Kerala
• 13 hours ago
ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
Kerala
• 13 hours ago
നിലമ്പൂരിൽ സിപിഎം സ്വരാജിനെ ബലിയാടാക്കി: കെ. സുധാകരൻ
Kerala
• 14 hours ago
കേരള തീരത്ത് മുങ്ങിയ കപ്പൽ: പരിസ്ഥിതി ഭീഷണിയും, നിയമ വെല്ലുവിളിയും; ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?
Kerala
• 15 hours ago
കറന്റ് അഫയേഴ്സ്-31-05-2025
PSC/UPSC
• 15 hours ago
അസമിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം, 10,000-ലധികം ആളുകൾ ദുരിതത്തിൽ
National
• 15 hours ago
യാത്രാ സമയം 20 മിനിറ്റിൽ നിന്ന് മൂന്നര മിനിറ്റായി കുറയും; അൽ വർഖ പ്രദേശത്തേക്കുള്ള നേരിട്ടുള്ള എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറക്കും
uae
• 16 hours ago
ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര അംഗീകാരം: പാക് അനുശോചന പ്രസ്താവന പിൻവലിച്ചു കൊളംബിയ
Kerala
• 17 hours ago
സ്വരാജ് മലപ്പുറത്തിന് വേണ്ടി മിണ്ടില്ല; പിണറായിസത്തിന്റേ വക്താവെന്ന് - പി.വി. അൻവർ
Kerala
• 17 hours ago
യുഎഇയില്‍ ജൂണ്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു; പരിഷ്കരിച്ച നിരക്ക് പരിശോധിക്കാം | UAE petrol, diesel June 2025
uae
• 17 hours ago
വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്കില്ല, മത്സരിക്കാനുമില്ല; വിശ്വാസത നഷ്ടപ്പെട്ടെന്ന് പി.വി അൻവർ
Kerala
• 18 hours ago
മുടി, കല്ല്, റബ്ബർ ബാൻഡ്, ചോക്ക് എന്നിവ കഴിക്കുന്ന അപൂർവ രോഗാവസ്ഥ; 14 വയസ്സുകാരിയുടെ ശസ്ത്രക്രിയ വേൾഡ് റെക്കോർഡിലേക്ക്
National
• 18 hours ago
ആണവ ഏറ്റുമുട്ടൽ തടഞ്ഞതിന്റെ ക്രെഡിറ്റ് തനിക്കെന്ന് ട്രംപ്; ഇന്ത്യയുടെ നിലപാട് തള്ളി
International
• 19 hours ago
സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 19 hours ago
ഇന്ത്യയിൽ കോവിഡ് കേസുകൾ 2,700 കവിഞ്ഞു; കേരളത്തിൽ 1,147 സജീവ കേസുകൾ, 24 മണിക്കൂറിൽ 7 മരണം
National
• 17 hours ago
ബലിപെരുന്നാൾ അവധി; റിയാദ് മെട്രോയുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു
Saudi-arabia
• 18 hours ago.png?w=200&q=75)
ദളിത് യുവതിയെ വ്യാജ മാല മോഷണക്കേസിൽ കുടുക്കിയ സംഭവം: പേരൂർക്കട എസ്എച്ച്ഒയ്ക്ക് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം
Kerala
• 18 hours ago