HOME
DETAILS

'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം

  
May 30 2025 | 03:05 AM

Qatars Katara opens Windows Into Gaza exhibition

ദോഹ: കലയിലൂടെയും ചെറുകഥകളിലൂടെയും ഗസ്സ മുനമ്പിലെ ജീവിതത്തിന്റെ മാനുഷിക വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കത്താറ) 'ഗസ്സയിലേക്കുള്ള ജാലകം' ('Windows Into Gaza') എന്ന പേരില്‍ പ്രദര്‍ശനം ആരംഭിച്ചു. 20 മാസത്തിലേറെയായി സയണിസ്റ്റ് സൈന്യം നടത്തിവരുന്ന തുല്യതയില്ലാത്ത കടന്നാക്രമണംമൂലം ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദൈനംദിന ജീവിതത്തില്‍ നിന്നുള്ള തിരഞ്ഞെടുത്ത രംഗങ്ങളെ പ്രതിനിധീകരിക്കുന്ന 31 ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടെയാണ് 'വിന്‍ഡോസ് ഇന്‍ ടു ഗാസ' എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

2025-05-3008:05:65.suprabhaatham-news.png
 
 

കത്താറ ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ഉദ്ഘാടനം ചെയ്തു. ഖത്തരി എഴുത്തുകാരന്‍ ഡോ. അഹമ്മദ് അബ്ദുല്‍ മാലിക്കിന്റെ 'ദി സഫറിംഗ്‌സ് ഓഫ് ഗാസ... വെരി ഷോര്‍ട്ട് സ്റ്റോറീസ്' ('The Sufferings of Gaza... Very Short Stories) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തോടൊപ്പമാണ് പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം.

കലയിലൂടെ അവബോധം വളര്‍ത്തുന്നതിനും മനുഷ്യസ്മരണ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സാംസ്‌കാരിക സംഭാവനയാണ് പ്രദര്‍ശനം പ്രതിനിധീകരിക്കുന്നതെന്ന് ഡോ. അഹമ്മദ് അബ്ദുല്‍ മാലിക് പറഞ്ഞു. 

 

2025-05-3008:05:39.suprabhaatham-news.png
 
 

'വിന്‍ഡോസ് ഇന്‍ ടു ഗാസ' പ്രദര്‍ശനം ജൂണ്‍ 10 വരെ നീണ്ടുനില്‍ക്കും. സാംസ്‌കാരികവും മാനുഷികവുമായ വീക്ഷണകോണില്‍ നിന്ന് സ്വതന്ത്ര ഫലസ്തീന്‍ എന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള നൈസര്‍ഗിക ഐക്യദാര്‍ഢ്യമാണ് പ്രദര്‍ശനം.

 

2023 ഒക്ടോബറില്‍ തുടങ്ങിയ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെ 54,249 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 1,23,492 പേര്‍ക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട് കാണാതായവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മരണസംഖ്യ ഇനിയും എത്രയോ ഉയരും. 61,700 പേര്‍ മരിച്ചതായാണ് ഗസ്സ മാധ്യമ ഓഫിസ് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ 15,000ത്തിലധികം കുട്ടികളാണ്. ഇതില്‍ 4,000 പേരെങ്കിലും നാല് വയസിന് താഴെയുള്ളവരാണ്.

വീടുകളും കെട്ടിടങ്ങളും ഒന്നാകെ തകര്‍ക്കപ്പെട്ട ഗസ്സ ഭൂമിയിലെ ശ്മശാനമായി മാറിയിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യാന്‍ വര്‍ഷങ്ങളെടുക്കും. ഗസ്സ പുനര്‍നിര്‍മാണത്തിന് ഈജിപ്ത് മുന്നോട്ടുവച്ച പദ്ധതി അറബ് രാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഗസ്സയെ യു.എസിനു കൈമാറി പുനര്‍നിര്‍മാണം യു.എസ് നടപ്പാക്കുമെന്ന ട്രംപിന്റെ നിര്‍ദേശം അറബ് രാജ്യങ്ങള്‍ തള്ളിയിരുന്നു. ഗസ്സ പുനര്‍നിര്‍മാണത്തിന് 5300 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്.

Qatar's Cultural Village Foundation - Katara opened the 'Windows Into Gaza' exhibition to highlight the humane aspects of life in the Gaza Strip through art and very short stories, offering a profound human narrative and an awareness-raising message.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി

Kerala
  •  21 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  21 hours ago
No Image

മടങ്ങുന്നത് തലയുർത്തി; കോഹ്‌ലിയും രോഹിത്തും ധോണിയും അടക്കിവാഴുന്ന ലിസ്റ്റിൽ ഇനി സഞ്ജുവും

Cricket
  •  21 hours ago
No Image

ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്

uae
  •  21 hours ago
No Image

റിമോട്ട് വർക്ക് വിസ ഇനി 3,500 ഡോളർ വരുമാനമുള്ളവർക്ക് മാത്രം; സുപ്രധാന മാറ്റങ്ങളുമായി യുഎഇ

uae
  •  21 hours ago
No Image

അവൻ ടീമിലുണ്ടെങ്കിൽ കിരീടം ഉറപ്പ്; ഫൈനലിൽ ഇതുവരെ വീഴാത്തവൻ ഇന്ന് ബാംഗ്ലൂരിനൊപ്പം

Cricket
  •  a day ago
No Image

യുഎഇയിലെ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഒരാഴ്ച കൊണ്ട് ഒരു ലക്ഷം ദിര്‍ഹം വരെ സമ്പാദിക്കുന്നത് ഇങ്ങനെ

uae
  •  a day ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തി; കുവൈത്തിൽ ഒരു അധ്യാപികക്കും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം കഠിന തടവ്

Kuwait
  •  a day ago
No Image

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി 3-10 ലക്ഷം രൂപയ്ക്ക് വിറ്റ അന്തർസംസ്ഥാന സംഘം പൊലീസ് പിടിയിൽ; 10 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

National
  •  a day ago
No Image

12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ല​ഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും

Saudi-arabia
  •  a day ago