HOME
DETAILS

ചാരപ്പണി: 47 ലക്ഷം ഫോളോവേഴ്‌സുള്ള പ്രശസ്ത തെലുങ്ക് സെലിബ്രിറ്റി വ്‌ളോഗര്‍ ഭയ്യാ സണ്ണി യാദവ് പിടിയില്‍; കൂടുതല്‍ ട്രാവല്‍ വ്‌ളോഗര്‍മാര്‍ നിരീക്ഷണത്തില്‍; 7 സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ NIA റെയ്ഡ്

  
Web Desk
June 01 2025 | 01:06 AM

NIA suspects espionage for Pakistan under the guise of travel vlogging

ഹൈദരാബാദ്: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി രാഹജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരശൃംഖലയില്‍പ്പെട്ടവരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കൂട്ടത്തോടെ അറസ്റ്റ്‌ചെയ്തുവരുന്നതിനിടെ, ട്രാവല്‍ വ്‌ളോഗിങ്ങിന്റെ മറവില്‍ ചാരവൃത്തി നടന്നതായി റിപ്പോര്‍ട്ട്. ചാരക്കേസില്‍ പ്രശസ്ത തെലുങ്ക് വ്‌ളോഗറും ബൈക്ക് റൈഡറും യൂട്യൂബറുമായ ഭയ്യാ സണ്ണി യാദവ് പിടിയിലായതിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍വച്ച് ചോദ്യംചെയ്യാനായി എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത ഭയ്യാ സണ്ണി യാദവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും സംശയമുണ്ട്. അറസ്റ്റ് സംബന്ധിച്ച് എന്‍.ഐ.എ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.


ഇന്ത്യയെയും പാകിസ്ഥാനെയും തീവ്രയുദ്ധത്തിന്റെ വക്കിലെത്തിച്ച പഹല്‍ഗാം ഭീകരാക്രമണസമയത്ത് സണ്ണി യാദവ് പാക് യാത്രയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് അദ്ദേഹം പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയത്. പാക് യാത്രയുടെ വീഡിയോകള്‍ അദ്ദേഹം തന്റെ യൂട്യൂബ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. മടങ്ങിയെത്തിയ അദ്ദേഹം എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. സംശയാസ്പദമായ ഇടപാടുകള്‍ കണ്ടതോടെയാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തതെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നത്.


രാജ്യത്തെ ചില ട്രാവല്‍ വ്‌ളോഗര്‍മാര്‍ ചാരന്മാരായി പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയുടെ എല്ലാ രഹസ്യങ്ങളും പാകിസ്ഥാന് കൈമാറുന്നതെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ട്രാവല്‍ വ്‌ളോഗിങ്ങിനായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച ചില സെലിബ്രിറ്റി വ്‌ളോഗര്‍മാരിലേക്ക് എന്‍.ഐ.എ അന്വേഷണം കേന്ദ്രീകരിച്ചു. ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര, ഒഡീഷയിലെ പ്രിയങ്കാ സേനാപതി എന്നീ വ്‌ളോഗര്‍മാര്‍ നേരത്തെ പിടിയിലായിരുന്നു. പാകിസ്ഥാന്‍ സന്ദര്‍ശിച്ച മറ്റ് ചില യൂട്യൂബര്‍മാരും എന്‍.ഐ.എ നിരീക്ഷണത്തിലാണ്. പാക് അനുകൂല വികാരം ഇന്ത്യയില്‍ സൃഷ്ടിക്കാനായി പാക് വൃത്തങ്ങളുടെ സാമ്പത്തികസഹായത്തോടെ വ്‌ളോഗര്‍മാര്‍ യാത്ര നടത്തിയെന്നും എന്‍.ഐ.എ സംശയിക്കുന്നു.


ജ്യോതി മല്‍ഹോത്രയുമായി സണ്ണി യാദവിന് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം പാകിസ്ഥാനില്‍ പോയതിന്റെ ലക്ഷ്യം, സംഘര്‍ഷാവസ്ഥ ഉരുണ്ടുകൂടിയിട്ടും അവിടെ തുടര്‍ന്നത്, സാമ്പത്തിക ഉറവിടം, ആരെയെല്ലാം കണ്ടു, ഏതെല്ലാം ഭാഗങ്ങളും കേന്ദ്രങ്ങളുമാണ് സന്ദര്‍ശിച്ചത് എന്നിവയെല്ലാം എന്‍.ഐ.എ ഇയാളില്‍നിന്ന് ചോദിച്ചറിയും. 

 


ഇതിനൊപ്പം രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. ട്രാവല്‍ ഏജന്റന്‍സികളുമായി ബന്ധപ്പെട്ട് ചില സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയതായും എന്‍.ഐ.എ പറഞ്ഞു. ഡല്‍ഹി, ഹരിയാന, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. ഒന്നിലധികം ട്രാവല്‍ ഏജന്‍ന്റുമാരെ ചോദ്യംചെയ്യാനായി വിളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

യൂടൂബില്‍ 47 ലക്ഷം ഫോളോവേഴ്‌സുള്ള തെലുങ്കിലെ സെലിബ്രിറ്റി വ്‌ളോഗര്‍

സൂര്യപേട്ട ജില്ലയിലെ നൂതങ്കല്‍ മണ്ഡലിലെ ഭയ്യാ രവീന്ദറിന്റെയും അനുഷ ദമ്പതികളുടെയും മകനാണ് സണ്ണി യാദവ്. കുട്ടിക്കാലം മുതല്‍ ബൈക്ക് ഓടിക്കുന്നത് ശീലമാക്കിയ സണ്ണി യാദവ് അതുവഴിയാണ് വ്‌ളോഗറായി വളര്‍ന്നത്. 2016 മുതല്‍ അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് വിഡിയോകള്‍ പോസ്റ്റ് ചെയ്തുവരുന്നുണ്ട്. 2019ല്‍ 21 ദിവസം കൊണ്ട് ബൈക്കില്‍ ലഡാക്കിലേക്ക് യാത്ര ചെയ്തതോടെയാണ് അദ്ദേഹം പ്രശസ്തനായി തുടങ്ങിയത്. ആ വര്‍ഷം തന്നെ നേപ്പാളിലേക്കും ബൈക്കില്‍ യാത്രചെയ്തു. ഇതിനിടെ വാതുവയ്പ്പ് ആപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ചെയ്തു. ആ സമയത്ത് വിദേശത്തായതിനാല്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. തെലങ്കാന ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതോടെ തുടര്‍ന്നും അദ്ദേഹം ട്രാവല്‍ വ്‌ലോഗിങ്ങില്‍ സജീവമാകുകയായിരുന്നു. അദ്ദേഹത്തിന് യൂടൂബ് ചാനലില്‍ 47 ലക്ഷവും ഫേസ്ബുക്കില്‍ ആറരലക്ഷവും ഇന്‍സ്റ്റഗ്രാമില്‍ 13.3 ലക്ഷവും ഫോളോവേഴ്‌സുണ്ട്.


'പഗല്‍ഗാമി'ന് ശേഷം 15 ചാരന്‍മാര്‍ പിടിയില്‍

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ടൂറിസ്റ്റുകളെ കൂട്ടക്കൊലചെയ്ത ശേഷം രാജ്യത്ത് ഇതുവരെ പതിനഞ്ചോളം ചാരന്‍മാരാണ് പിടിയിലായത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും പിടിയിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മെക്കാനിക്കല്‍ എന്‍ജിനീയറും സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടറും ട്രാവല്‍ വ്‌ളോഗര്‍മാരും ഇതില്‍ ഉള്‍പ്പെടും.

While a group of people involved in a spy ring that leaks confidential information for Pakistan's ISI are being arrested in large numbers from northern Indian states, it has been reported that espionage was carried out under the guise of travel vlogging. The National Investigation Agency (NIA) announced this after the arrest of famous Telugu vlogger, bike rider and YouTuber Bayya Sunny Yadav in a spy case. There is also suspicion that the arrest of Sunny Yadav, who was taken into custody by the NIA for questioning in Chennai, was recorded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  6 hours ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

National
  •  6 hours ago
No Image

'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ

Saudi-arabia
  •  7 hours ago
No Image

34.07 കോടി രൂപയുടെ ആസ്തി; 20.06 കോടി രൂപയുടെ ബാധ്യത; പിവി അന്‍വറിന്റെ സ്വത്ത് വിവരങ്ങള്‍ 

Kerala
  •  7 hours ago
No Image

അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി

Cricket
  •  7 hours ago
No Image

കടക്ക് പുറത്ത്: സുസ്ഥിരത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ വിലക്കി ഒമാൻ വിദേശകാര്യ മന്ത്രാലയം

oman
  •  8 hours ago
No Image

കോട്ടയത്ത് കഞ്ചാവും ഉത്തേജക ഗുളികകളുമായി ക്രിമിനൽ സംഘം പിടിയിൽ

Kerala
  •  8 hours ago
No Image

ബലിപെരുന്നാൾ: വിവിധ പൊതു സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

അയ്യർ മാത്രമല്ല, പോണ്ടിങ്ങും ചരിത്രത്തിലേക്ക്; പഞ്ചാബിന്റെ ആശാന് സ്വപ്നനേട്ടം

Cricket
  •  8 hours ago