HOME
DETAILS

സംസ്ഥാനത്തെ 104 സ്‌കൂളുകൾ ലഹരിപ്പിടിയിലെന്ന് എക്‌സൈസ്

  
Web Desk
June 01 2025 | 02:06 AM

Kerala Excise Flags 104 Schools as Drug Hotspots Launches Statewide Crackdown

തിരുവനന്തപുരം: നാളെ സ്‌കൂളുകൾ തുറക്കാനിരിക്കെ 104 സ്‌കൂളുകൾ ലഹരിപ്പിടിയിലെന്ന് കണ്ടെത്തി എക്‌സൈസ്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് ഹോട്ട് സ്‌പോട്ടുകളാക്കി പൊലിസുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കാൻ എക്‌സൈസ് തീരുമാനിച്ചു. സ്‌കൂളുകളിലെ അധികൃതർക്കും അധ്യാപകർക്കും പി.ടി.എ ഭാരവാഹികൾക്കും നാളെ വിവരങ്ങൾ കൈമാറും. 

കൂടുതൽ സ്‌കൂളുകളുള്ളത് തിരുവനന്തപുരത്താണ്. 43 സ്‌കൂളുകളാണ് ലഹരിപ്പിടിയിലുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളും പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഈ സ്‌കൂളുകളിൽ നിരീക്ഷണം ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. ലഹരി ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന കുട്ടികൾ, വിൽക്കുന്നുവെന്ന് സംശയിക്കുന്ന സമീപത്തുള്ള കടകൾ, ലഹരിസംഘത്തിന്റെ സാന്നിധ്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകൾ തയാറാക്കിയത്. പട്ടികയിൽ നിന്ന് ലഹരിപ്പിടിയിലായ വിദ്യാർഥികളെ കണ്ടെത്തി രഹസ്യമായി മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ എക്‌സൈസ്പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. തയാറാക്കിയ പട്ടിക പൊലിസിനും വിദ്യാഭ്യാസ വകുപ്പിനും കൈമാറിയിട്ടുണ്ട്. 

പരിശോധന കർശനമാക്കാനാണ് തീരുമാനം. ലഹരി വിൽപന നടത്തുന്നുവെന്ന് സംശയിക്കുന്ന കടകളുടെ പട്ടികയും കൈമാറിയിട്ടുണ്ട്. ഇവരുടെ ലൈസൻസ് റദ്ദാക്കാനും ഉടമകൾക്കെതിരെ കേസെടുക്കാനും എക്‌സൈസ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. അതേ സമയം, ഭൂരിഭാഗം കടകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതിനാൽ നിയമത്തിലെ മറ്റ് വ്യവസ്ഥകൾ ഉപയോഗിച്ച് കടകൾക്കെതിരേ നടപടിയെടുക്കാനാണ് എക്‌സൈസ് തീരുമാനം. 

എക്‌സൈസ് ഉദ്യോഗസ്ഥർ അത്തരം സ്‌കൂളുകളുടെ പ്രിൻസിപ്പൽമാരുമായോ ഹെഡ്മാസ്റ്റർമാരുമായോ ബന്ധപ്പെടുകയും അവരുടെ സഹകരണം തേടുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള പ്രവേശന കവാടം പുറത്തേക്കുള്ള വഴി സ്‌കൂൾ കാംപസുകളിലെ വിദ്യാർഥികൾ ഒത്തുകൂടുന്ന ഒഴിഞ്ഞ മുറികൾ, സ്ഥലങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ നൽകണമെന്ന് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ള സ്‌കൂളുകൾ നിരീക്ഷണത്തിലായിരിക്കുമെന്ന് എക്‌സൈസ് കമ്മിഷണർ അറിയിച്ചു. 

The Kerala Excise Department has identified 104 schools across the state as drug hotspots, with Thiruvananthapuram district accounting for 43 of them. In response, authorities have initiated a comprehensive crackdown involving surveillance, raids, and rehabilitation programs. Measures include deploying excise officers to monitor schools, revoking licenses of nearby shops involved in drug peddling, and conducting saliva tests to detect drug use among students. Schools are collaborating with officials to monitor student activities, and those found using drugs will receive counseling and treatment under the 'Vimukthi' de-addiction program .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി

Cricket
  •  8 hours ago
No Image

കടക്ക് പുറത്ത്: സുസ്ഥിരത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ വിലക്കി ഒമാൻ വിദേശകാര്യ മന്ത്രാലയം

oman
  •  8 hours ago
No Image

കോട്ടയത്ത് കഞ്ചാവും ഉത്തേജക ഗുളികകളുമായി ക്രിമിനൽ സംഘം പിടിയിൽ

Kerala
  •  8 hours ago
No Image

ബലിപെരുന്നാൾ: വിവിധ പൊതു സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് യുഎഇ

uae
  •  9 hours ago
No Image

അയ്യർ മാത്രമല്ല, പോണ്ടിങ്ങും ചരിത്രത്തിലേക്ക്; പഞ്ചാബിന്റെ ആശാന് സ്വപ്നനേട്ടം

Cricket
  •  9 hours ago
No Image

യുഎഇയിലെ പുതിയ അക്കാദമിക കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം ഓഗസ്റ്റ് 25 ന് ആരംഭിക്കും

uae
  •  9 hours ago
No Image

ഇസ്‌റാഈൽ ബന്ധം ആരോപിച്ച് ടാറ്റയുടെ സുഡിയോ ബഹിഷ്കരിക്കണമെന്ന് ഐപിഎസ്പി 

National
  •  9 hours ago
No Image

ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി; ഇനി നിങ്ങളുടെ യുഎഇ വിസ നിരസിക്കപ്പെടില്ല

uae
  •  10 hours ago
No Image

മൈക്രോസോഫ്റ്റ് നോട്ട്പാഡിന് പുതുരൂപം: ബോൾഡ്, ഇറ്റാലിക്, മാർക്ക്ഡൗൺ ഫോർമാറ്റിംങ്ങുമായി പുതിയ അപ്‌ഡേറ്റ് 

Tech
  •  10 hours ago
No Image

'ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് കാരണമാവും'; കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എന്‍എസ്എസ്

Kerala
  •  10 hours ago