HOME
DETAILS

നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തി വിചാരണ

  
June 01 2025 | 10:06 AM

trial has begun against former Bangladeshi prime minister sheikh hasina charged systematic attack

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ ഹൈപ്രൊഫൈൽ വിചാരണ ആരംഭിച്ചു. തന്റെ സർക്കാരിനെതിരായ ബഹുജന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ 'വ്യവസ്ഥാപിതമായ ആക്രമണം' സംഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്ന കേസിലാണ് വിചാരണ. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 2024 മധ്യത്തിൽ നടന്ന സംഭവത്തിൽ 1,400 പേർ വരെ കൊല്ലപ്പെട്ടിട്ടുണ്ട്. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിൽ (ഐസിടി) ആണ് വിചാരണ. 77 കാരിയായ ഹസീന ഇന്ത്യയിൽ സ്വയം പ്രഖ്യാപിത പ്രവാസത്തിൽ കഴിയുന്നതിനിടെയാണ് വിചാരണ നടക്കുന്നത്.

തെളിവുകൾ കാണിക്കുന്നത് അടിച്ചമർത്തൽ "ഏകോപിതവും വ്യാപകവും ആസൂത്രിതവുമായ ആക്രമണമാണ്" എന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‌ലാം കോടതിയെ അറിയിച്ചു, പ്രതി എല്ലാ നിയമ നിർവ്വഹണ ഏജൻസികളെയും അവരുടെ സായുധ പാർട്ടി അംഗങ്ങളെയും കലാപം തകർക്കാൻ അഴിച്ചുവിട്ടുവെന്നും ചീഫ് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച ഷെയ്ഖ് ഹസീന കുറ്റം നിഷേധിച്ചു. കസ്റ്റഡിയിലുള്ള മുൻ പൊലിസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമുൻ, വാദം കേൾക്കലിൽ നിന്ന് വിട്ടുനിന്ന മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ എന്നിവർക്കെതിരെയും കേസ് നിലവിലുണ്ട്. ജൂലൈയിലെ കലാപത്തിനുള്ള പ്രേരണ, പങ്കാളിത്തം, സൗകര്യമൊരുക്കൽ, ഗൂഢാലോചന, കൂട്ടക്കൊല തടയുന്നതിൽ പരാജയപ്പെടൽ എന്നിവയാണ് കുറ്റങ്ങൾ.

പ്രതികാരമല്ല, നീതിയിലാണ് കേസ് അധിഷ്ഠിതമെന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‌ലാം വാദിച്ചു. ഇത് പ്രതികാര നടപടിയല്ല, മറിച്ച് ഒരു ജനാധിപത്യ രാജ്യത്ത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഇടമില്ല എന്ന തത്വത്തോടുള്ള പ്രതിബദ്ധതയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ, ഓഡിയോ റെക്കോർഡിംഗുകൾ, ഫോൺ കോളുകൾ, ഹെലികോപ്റ്ററുകളിൽ നിന്നും ഡ്രോണുകളിൽ നിന്നുമുള്ള ഫ്ലൈറ്റ് ഡാറ്റ, ഇരകളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നുമുള്ള സാക്ഷ്യങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ തെളിവുകൾ ശേഖരിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു. 

സർക്കാർ ഉടമസ്ഥതയിലുള്ള ബംഗ്ലാദേശ് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്ത വിചാരണ, മുൻ ഭരണകൂടവുമായി ബന്ധപ്പെട്ട രണ്ടാമത്തെ വാദം കേൾക്കലാണ്. ഹസീന രാജ്യം വിട്ട് പോയ ദിവസമായ ഓഗസ്റ്റ് 5 ന് ആറ് പ്രതിഷേധക്കാരെ കൊലപ്പെടുത്തിയ കേസിൽ എട്ട് പൊലിസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മെയ് 25 ന് ഐസിടി കോടതി നേരത്തെ മറ്റൊരു വിചാരണ ആരംഭിച്ചിരുന്നു. 1971 ലെ സ്വാതന്ത്ര്യയുദ്ധത്തിലെ യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിനായി 2009 ൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരിക്കുമ്പോൾ അവർ തന്നെയാണ് ഐസിടി സ്ഥാപിച്ചത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാൻ ട്രൈബ്യൂണൽ ഉപയോഗിക്കുന്നുവെന്ന് വിമർശകർ പണ്ടേ ആരോപിച്ചിരുന്നു. അവരുടെ ഭരണകാലത്ത്, നിരവധി ഉന്നത പ്രതിപക്ഷ നേതാക്കൾ, ജമാഅത്തെ ഇസ്ലാമി പാർട്ടിയിൽ നിന്നുള്ളവർക്ക് വധശിക്ഷ വിധിച്ചതും ഇതേ കോടതിയാണ്. ഇപ്പോൾ ഇതേകോടതിയിൽ തന്നെ അവർ തന്നെ വിചാരണ നേരിടുകയാണ്.

അതേസമയം, ബംഗ്ലാദേശിൽ നിന്ന് രാഷ്ട്രീയ അഭയം തേടി പലായനം ചെയ്ത ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിലാണുള്ളത്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെയാണ് 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് 2024 ഓഗസ്റ്റിൽ അവർ ഹെലികോപ്റ്ററിൽ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തത്.

 

A high-profile trial has begun against former Bangladeshi Prime Minister Sheikh Hasina. The case accuses her of orchestrating a "systematic attack" to suppress mass protests against her government. According to United Nations estimates, up to 1,400 people were killed during the events that took place in mid-2024. The trial is being conducted at the International Crimes Tribunal (ICT) in Dhaka. The 77-year-old Hasina is currently residing in a self-declared exile in India while the trial proceeds.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. പിവി ഗംഗാധരന് വധഭീഷണി; ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നാവശ്യം

Kerala
  •  5 hours ago
No Image

തലപ്പത്ത് ധോണിപ്പട! പോയിന്റ് പട്ടികയിൽ അവസാനമായ ചെന്നൈ മറ്റൊരു പട്ടികയിൽ നമ്പർ വൺ

Cricket
  •  6 hours ago
No Image

പേരിൽ മാത്രം ഓട്ടോ ഡ്രൈവർ, ജോലി ​ബാ​ഗ് സൂക്ഷിക്കൽ;  മാസം സമ്പാദിക്കുന്നതോ ലക്ഷങ്ങളും   

latest
  •  6 hours ago
No Image

സാംസങ് ഗാലക്സി S25 അൾട്ര vs ആപ്പിൾ ഐഫോൺ 16 പ്രോ മാക്സ്: ഏത്  സ്മാർട്ട്ഫോൺ വാങ്ങണം ? അറിയാം 10 കാര്യങ്ങൾ

Tech
  •  7 hours ago
No Image

കരിമ്പ് തോട്ടങ്ങളിൽ ക്രൂര ചൂഷണം: 843 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, 1523 ഗർഭിണികൾ കഠിന ജോലിയിൽ; പഞ്ചസാര ഫാക്ടറികൾ അധികവും ബിജെപി നേതാക്കളുടെ നിയന്ത്രണത്തിൽ

National
  •  7 hours ago
No Image

ഇസ്‌റാഈലുമായി യാതൊരു സൈനികവും ബന്ധവും വേണ്ടെന്ന തീരുമാനവുമായി സ്‌പെയിന്‍; മിസൈല്‍ കരാര്‍ റദ്ദാക്കി

International
  •  7 hours ago
No Image

ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ് 

Kerala
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി

Kerala
  •  8 hours ago
No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  9 hours ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  9 hours ago