HOME
DETAILS

തൽബിയത് ഉരുവിട്ട് മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ

  
June 04 2025 | 05:06 AM

Pilgrims flock to Mina after reciting Talbiyat Arafa gathering tomorrow

മക്ക: 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... തൽബിയത് ഉരുവിട്ടുകൊണ്ട് തീര്‍ഥാടക ലക്ഷങ്ങൾ മിനയിലേക്ക് പ്രവാഹം ആരംഭിച്ചു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പ്രാവചകന്‍ ഇബ്രാഹീം നബി മാലോകരെ ഹജ്ജിനായി ചെയ്ത ആഹ്വാനം സ്വീകരിച്ച് എത്തിച്ചേര്‍ന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജന ലക്ഷങ്ങള്‍ ഇന്ന് (ബുധൻ) മിന താഴ്‌വാരയിൽ സംഗമിക്കും. ഇന്നലെ തന്നെ തമ്പുകളുടെ നഗരിയായ മിന താഴ്‌വാരം ലക്ഷ്യമാക്കി ഹാജിമാർ യാത്ര തുടങ്ങിയിരുന്നു. 

ഒരേ ലക്ഷ്യവും ഒരേ മനസ്സും ഒരേ വേഷവുമായി മിനയിലെത്തുന്ന തീർത്ഥാടകർ ഇന്ന് മിനയിൽ സമ്മേളിച്ച് ഒരേ മന്ത്രം ഉരുവിടുമ്പോൾ മിന പ്രകമ്പനം കൊള്ളും. പാപ മോചനത്തിനായും അല്ലാഹുവിന്റെ കാരുണ്യത്തിനായും കണ്ണീരോടെ കേഴുന്ന ഹൃദങ്ങളുമായി ഹാജിമാര്‍ പൂർണ്ണമായും ഇന്ന് മിനയിലെത്തുന്നതോടെ മിനാ താഴ്‌വര മനുഷ്യ സാഗരമായിത്തീരും. തിരക്ക് കുറക്കുന്നതിന് വേണ്ടിയും സുരക്ഷ മുൻ നിർത്തിയും ഹാജിമാർ ഇന്നലെ മക്കയിൽ നിന്നും മിനയിലേക്ക് പ്രയാണം ആരംഭിച്ചിരുന്നു. ഇന്ത്യൻ ഹാജിമാർക്ക് മിനയിലേക്ക് പോകാനായുള്ള സമയവും നിർദേശങ്ങളും നേരത്തെ തന്നെ ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിയിരുന്നു. 

തർവിയത് ദിനമായ ഇന്ന് ഹാജിമാർക്ക് പ്രത്യേക കർമ്മങ്ങൾ ഒന്നും തന്നെയില്ല. നാളെ നടക്കുന്ന അറഫ സംഗമത്തിനുള്ള ഒരുക്കം മാത്രമാണ് ഇന്നുള്ളത്. ഇന്ന്  മിനയില്‍ താമസിച്ച് ഹാജിമാർ ളുഹര്‍, അസര്‍, മഗ് രിബ്, ഇശാ, സുബ്ഹി എന്നീ നിസ്‌ക്കാരങ്ങള്‍ മിനയില്‍ വെച്ച് നിര്‍വഹിക്കും. മിനയിൽ വെച്ച് ഈ നിസ്കാരങ്ങൾ പ്രത്യേകം പുണ്ണ്യമാക്കപ്പെട്ടതായതിനാല്‍ ഉച്ചക്ക് മുമ്പെ ഭൂരിഭാഗം ഹാജിമാരും മിനയിലെത്താനുള്ള ശ്രമത്തിലാണ്. തീര്‍ഥാടകര്‍ ഇന്നു മിനയില്‍ താമസിച്ച് ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാ സംഗമത്തിനായി നാളെ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിന് ശേഷം മക്കയില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ അകലെയുള്ള അറഫാതിലേക്ക് നീങ്ങും. 

നാളെ ദുഹർ നിസ്കാര ശേഷമാണ് അറഫ സംഗമം. അറഫാത്തിൽ സന്ധ്യ വരെ പ്രാർത്ഥനയിലും ഏക ദൈവ സ്‌മരണയിലും കഴിയുന്ന ഹാജിമാർ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ ഇവിടെ നിര്‍വഹിക്കും. അറഫ സംഗമത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു ലോക മുസ്‌ലിംകൾ സുന്നത് നോമ്പും അനുഷ്ഠിക്കും. ശേഷം അവിടെ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ വ്യാഴം രാത്രി മുസ്ദലിഫയില്‍ തങ്ങി വെള്ളിയാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മിനയില്‍ എത്തി ജംറത്തുല്‍ അഖ്ബയില്‍ കല്ലേറു കര്‍മം നടത്തും. തുടര്‍ന്ന് ബലി കര്‍മം നിര്‍വഹിച്ച് പുരുഷന്മാര്‍ മുടി കളഞ്ഞും സ്ത്രീകള്‍ മുടി വെട്ടിയും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ഇഹ്‌റാമിന്റെ വസ്ത്രം മാറി പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കും. ഹറംപള്ളിയിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിച്ച ശേഷം മിനയിലേക്ക് മടങ്ങുന്ന ഹാജിമാര്‍ മൂന്നു ദിവസംകൂടി അവിടെ താമസിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  12 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  12 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  13 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  13 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  13 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  13 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  14 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  14 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  14 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  14 hours ago