ഗൗരി ലങ്കേഷ് വധക്കേസ്; മുഖ്യ സാക്ഷിക്ക് ഭീഷണി സന്ദേശം
ബാംഗ്ലൂർ: പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യ സാക്ഷിക്ക് ഭീഷണി. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞില്ലെന്ന് കോടതിയിൽ പറയണം എന്നാവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ബെൽഗാം സ്വദേശിയായ സാക്ഷി നൽകിയ പരാതി.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിലെ സാക്ഷിക്ക് ഫോൺ കോളിലൂടെ ഭീഷണി സന്ദേശം വന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വഴിയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ച സാക്ഷിക്ക് ചില പ്രതികളുടെ ചിത്രം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ ബെംഗളൂരുവിലെ വീടിന് മുന്നിൽ വെച്ച് ഹിന്ദുത്വ സംഘടന പ്രവർത്തകർ കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത അമോൽ കാലെ, രണ്ടാം പ്രതി പരശുറാം വാഗ്മർ എന്നിവർ അടക്കം 17 പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
Gauri Lankesh Incident Threatening message to key witness
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."