HOME
DETAILS

കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി

  
June 05 2025 | 14:06 PM

15-year-old girl dies after DJ music triggers cardiac distress family alleges delay in treatment

പാറ്റ്ന (ബിഹാർ):ബിഹാറിലെ റാസിദ്പൂരിൽ ഡിജെ മ്യൂസിക്കിന്റെ ശക്തമായ ശബ്ദം കേട്ട് ബോധരഹിതയായ 15കാരി ചികിത്സ ലഭിക്കാൻ വൈകിയതിനാൽ മരിച്ചു എന്നാരോപണം. ഹൃദയാസ്ഥതയുള്ള പിങ്കി കുമാരി എന്ന കുട്ടിയുടെ മരണത്തിൽ ചികിത്സാ അനാസ്ഥയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുട്ടിയുടെ അച്ഛനും ബന്ധുക്കളും പൊലീസിൽ പരാതി നൽകി.

ഏകദേശം ഒരു മണിക്കൂർ ചികിത്സ കിട്ടാനായി കാത്തിരുന്നുവെന്ന് പരാതി

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അയൽവീട്ടിൽ നടക്കുന്ന കല്യാണത്തിന്റെ ഭാഗമായി ഉയർന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക് മുഴക്കുമ്പോഴായിരുന്നു പിങ്കിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ബോധം നഷ്ടപ്പെട്ടതോടെ അവളെ ഉടൻ തന്നെ ഒരു ബൈക്കിൽ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതായാണ് ബന്ധുക്കളുടെ വാദം. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏകദേശം ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് ഡോക്ടർ എത്തിയതെന്നും ഇതിനിടെ കുട്ടിയുടെ നില അതീവ ഗുരുതരമായി മാറിയെന്നുമാണ് കുടുംബം പറയുന്നത്.

മകളുടെ മരണത്തിന് കാരണം ആശുപത്രിയിലെ ചികിത്സാ അനാസ്ഥ

ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിന്റെ അഭിപ്രായത്തിൽ ആശുപത്രിയിൽ നടത്തിയതെല്ലാം ഔപചാരികതകൾ മാത്രമായിരുന്നു. തങ്ങളുടെ മകളുടെ മരണത്തിന് കാരണം ആശുപത്രിയിലെ ചികിത്സാ അനാസ്ഥയാണെന്നാണ് പിതാവും മറ്റു കുടുംബാംഗങ്ങളും പറയുന്നത്.നിലപാട്.
പിങ്കിക്ക് നേരത്തേ ഹൃദ്രോഗം ഉണ്ടായിരുന്നു എന്നും അവളെ അതിനാൽ ഉടൻ ആശുപത്രിയിലെത്തിച്ചതായി കുടുംബം പറഞ്ഞു. എ

പ്രതിഷേധം ഉയര്‍ന്നു, അന്വേഷണം ആവശ്യപ്പെടുന്നു

സംഭവത്തെത്തുടർന്ന് ആശുപത്രിക്ക് മുന്നിൽ കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ള അശ്രദ്ധകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി.

In Bihar’s Rasidpur, a 15-year-old girl with a heart condition collapsed after loud DJ music from a wedding. Family claims she died due to delayed medical attention at a local hospital and demands action.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  15 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  15 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  16 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  16 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  16 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  17 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  17 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  17 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  17 hours ago