HOME
DETAILS

ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു: തുറന്ന് പറഞ്ഞ്‌ റൊണാൾഡോ

  
Web Desk
June 10 2025 | 05:06 AM

Credit for our victory goes to a non-Portuguese man Ronaldo

കരുത്തരായ സ്പാനിഷ് പടയെ കീഴടക്കി പോർച്ചുഗൽ വീണ്ടും യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. കലാശപോരാട്ടത്തിൽ സ്പെയിനിനെ പെനാൽറ്റിയിൽ 5-3 എന്ന സ്കോർ ലൈനിന് തകർത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കിരീടം ചൂടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനില പാലിച്ചപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

ഈ കിരീടനേട്ടത്തിന് പിന്നാലെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസിനെ പ്രശംസിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സംസാരിച്ചിരുന്നു. റോബർട്ടോ മാർട്ടിനസിനെ താൻ വളരെയധികം ബഹുമാനിക്കുന്നുവെന്നാണ് റൊണാൾഡോ പറഞ്ഞത്. ഓജോഗോയിലൂടെ സംസാരിക്കുകയായിരുന്നു റൊണാൾഡോ.

''അവർ പരിശീലകനോട് ചെയ്തത് ശരിയായില്ല. അവർ അദ്ദേഹത്തെ ഒരുപാട് വിമർശിച്ചു. അദ്ദേഹം മികച്ച ഒരു പരിശീലകനാണ്. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. ഒരു പോർച്ചുഗീസുകാരൻ അല്ലായിരുന്നിട്ടും അദ്ദേഹം മത്സരങ്ങളിൽ ടീമിനായി കാണിക്കുന്ന അഭിനിവേശം വളരെ മികച്ചതാണ്. അദ്ദേഹം ഇത് അർഹിക്കുന്നുണ്ട്'' റൊണാൾഡോ പറഞ്ഞു. 

അതേസമയം മത്സരത്തിന്റെ 21ാം മിനിറ്റിൽ മാർട്ടിൻ സുബി മെൻഡിയുടെ ഗോളിൽ സ്‌പെയിൻ ലീഡെടുത്തു. എന്നാൽ അഞ്ച് മിനിറ്റ് തികയും മുൻപേ 25ാം മിനിറ്റിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 45ാം മിനിറ്റിൽ മൈക്കൽ ഒയാർസബാലിലൂടെ സ്‌പെയിൻ വീണ്ടും മുന്നിലെത്തി.

എന്നാൽ, സ്‌പെയിനിന്റെ കിരീട മോഹങ്ങൾക്ക് അന്തകനായി റൊണാൾഡോയുടെ ഗോൾ പിറക്കുകയായിരുന്നു. 61ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ സമനില ഗോൾ. പിന്നീട് മത്സരം എക്‌സ്ട്രാടൈമിലേയ്ക്ക് നീങ്ങുകയായിരുന്നു. അധിക സമയത്തിലും മത്സരം സമനിലയിൽ തുടർന്നു. 

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ പോർച്ചുഗലിനായി കിക്കെടുത്ത എല്ലാവരും ലക്ഷ്യം കണ്ടു. എന്നാൽ മറുവശത്ത്, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ പെനൽറ്റി പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ തടഞ്ഞത് മത്സരം പോർച്ചുഗലിന് അനുകൂലമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ലഹരിവിരുദ്ധ കാംപയിന്‍: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Kerala
  •  9 hours ago
No Image

മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

Kerala
  •  9 hours ago
No Image

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

National
  •  9 hours ago
No Image

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍

National
  •  9 hours ago
No Image

ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു

International
  •  9 hours ago
No Image

ഭക്ഷണപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കേരളത്തില്‍ നാലിടങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കും

Kerala
  •  10 hours ago
No Image

അതൃപ്തി പുകയുന്നു; ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ ഉലഞ്ഞ് സി.പി.ഐ

Kerala
  •  10 hours ago
No Image

നിലമ്പൂരിലെ പോര് കനക്കുന്നു; പ്രതീക്ഷയോടെ മുന്നണികള്‍, തിരഞ്ഞെടുപ്പിന് ഇനി ഏഴു നാള്‍

Kerala
  •  10 hours ago
No Image

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച്‌ ധനമന്ത്രാലയം

National
  •  10 hours ago
No Image

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

International
  •  17 hours ago