
നിലമ്പൂരില്‍ ആര് വാഴും; വോട്ടെണ്ണല്‍ നാളെ; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കളം ജയിച്ചത് ആരെന്ന് നാളെ അറിയാം. ജൂണ്‍ 19ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ജൂണ്‍ 23)യാണ് നടക്കുക. കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയിലാണ് ഇടതു-വലതു മുന്നണികള്‍. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരക്കെ കരുത്ത് കാട്ടാന്‍ ഇരു മുന്നണികള്‍ക്കും നിലമ്പൂരില്‍ നില മെച്ചപ്പെടുത്തിയേ മതിയാവൂ.
കുറഞ്ഞത് പന്ത്രണ്ടായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് കണക്ക് കൂട്ടുന്നത്. അതേസമയം ഭൂരിപക്ഷം കുറഞ്ഞാലും, സ്വരാജിലൂടെ നിലമ്പൂര്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. പതിവ്‌പോലെ വോട്ട് നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷ എന്‍ഡിഎ ക്യാമ്പിനുമുണ്ട്.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടുമെന്നും, വീണ്ടും നിയമസഭയിലെത്തുമെന്നും പിവി അന്‍വര്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. രണ്ട് തവണ തന്നെ എംഎല്‍എ ആക്കിയ മണ്ഡലം ഇത്തവണയും തന്നെ കൈവിടില്ലെന്നാണ് അന്‍വറിന്റെ വിശ്വാസം. നാളെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. രാവിലെ എട്ടോടെ ആദ്യ ഫലങ്ങള്‍ ലഭിച്ച് തുടങ്ങും.
കനത്ത പോളിങ് ; പ്രതീക്ഷയും, ആശങ്കയും !
നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷക്കപ്പുറമുള്ള പോളിങ്ങിൽ വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ.14 മാസത്തിനിടെ മൂന്നാം തെരഞ്ഞെടുപ്പിനെ നേരിടുന്ന നിലമ്പൂരിൽ 72 ശതമാനത്തിന് മുകളിലെത്തി ഇത്തവണത്തെ പോളിങ്. 2024ൽ വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെട്ട നിലമ്പൂരിൽ 71.35 ശതമാനവും, പിന്നീട് നവംബറിൽ നടന്ന വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ 61.92 ശതമാനവുമായിരുന്നു നിലമ്പൂർ മണ്ഡലത്തിലെ പോളിങ്.
വോട്ടെടുപ്പിന്റെ ആരംഭത്തിൽ തന്നെ മഴ ശക്തമായെങ്കിലും വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകി എത്തിയതോടെ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 13.15 ശതമാനം പോളിങ് കടന്നു.11 മണിയോടെ പോളിങ് 30.15 ശതമാനത്തിലെത്തി.മഴ മാറിയതോടെ കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയതോടെ ഉച്ചക്ക് ഒരുമണിക്ക് പോളിങ് 46.72 ശതമാനം കടന്നു.വൈകിട്ട് മൂന്ന് മണിയോടെ പോളിങ് 59.68 ശതമാനത്തിലെത്തി.അഞ്ച് മണിയായപ്പോഴേക്കും പോളിങ് 70.76 ശതമാനത്തിലെത്തിയിരുന്നു.
സാധാരണ ഉപതെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കുറവാണുണ്ടാകാറെങ്കിലും നിലമ്പൂരിലെ വാശിയേറിയ പ്രചാരണം വോട്ടർമാരെ ബൂത്തിലെത്തിച്ചു.വോട്ടിങ് ശതമാനം ഉയർന്നതോടെ വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. കനത്ത പോളിങ് യു.ഡി.എഫ് അനുകൂലമായാണ് പറയാറുള്ളതെങ്കിലും ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് കുത്തകയാക്കിയ നിലമ്പൂരിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 78.84 ശതമാനം പോളിങും ,2021ൽ 76.71 ശതമാനവുമുണ്ടായിരുന്നു.എന്നാൽ ഈ രണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിനായിരുന്നു വിജയം. 2024 വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിലും,പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു.ആയതിനാൽ തന്നെ വിജയ പ്രതീക്ഷ യു.ഡി.എഫും ഉറപ്പിക്കുന്നു.
നിലമ്പൂർ നഗരസഭയും,ചുങ്കത്തറ,പോത്ത്കല്ല്,മൂത്തേടം,വഴിക്കടവ്,എടക്കര,കരുളായി,അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളം ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം.ഇതിൽ നിലമ്പൂർ നഗരസഭയിലാണ് കൂടുതൽ പോളിങ്.അടിയൊഴുക്കാണ് നിലമ്പൂരിൽ മുന്നണികൾ ഭയക്കുന്നത്.തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ കാൽലക്ഷത്തിന് മുകളിൽ വോട്ട് പിടിക്കുമെന്നാണ് അവകാശ വാദം ഉന്നയിക്കുന്നത്.എന്നാൽ മുന്നണികൾ അൻവറിന് 10,000 ൽ താഴെ വോട്ടുകളാണ് കണക്കാക്കുന്നത്. എൽ.ഡി.എഫ് വോട്ടിലും യു.ഡി.എഫ് വോട്ടിലും അൻവർ സ്വാധീനം ചെലുത്തുമെന്നതാണ് മുന്നണികൾ ഭയക്കുന്നത്.യു.ഡി.എഫിന് ലഭിക്കേണ്ട സർക്കാർ വിരുദ്ധ വോട്ടുകൾ പരമാവധി പി.വി അൻവർ പിടിച്ചാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.എന്നാൽ എൽ.ഡി.എഫ് വോട്ടുകളാണ് അൻവർ പിടിക്കുക എന്ന് യു.ഡി.എഫും കണക്ക് കൂട്ടുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.വി അൻവർ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
result of the Nilambur by-election, held on June 19, will be announced tomorrow (June 23).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ തട്ടിപ്പിൽ 85-കാരന് നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു
National
• 6 hours ago
'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ്
International
• 7 hours ago
'ദൈവം എന്റെ പിതാവിനോട് കരുണ കാണിക്കട്ടെ'; പിതാവ് ഷെയ്ഖ് റാഷിദിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ദുബൈ ഭരണാധികാരി
uae
• 7 hours ago
വിലക്കയറ്റത്തെ ചെറുക്കാന്‍ സപ്ലൈക്കോക്ക് നൂറുകോടി
Kerala
• 8 hours ago
പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
National
• 8 hours ago
ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം
International
• 8 hours ago
തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലില്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം, വന്‍ നാശനഷ്ടം; പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു
International
• 9 hours ago
ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയം; ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ന്യൂയോര്‍ക്കിലും വാഷിംങ്ടണിലും അതീവ ജാഗ്രത; സുരക്ഷയ്ക്ക് അധിക സേനയെ വിന്യസിച്ചു
International
• 9 hours ago
മിഡിള്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിക്കുമോ എന്ന് ഭയം?; അമേരിക്കന്‍ സൈനിക താവളങ്ങളുള്ളത് ഈ അറബ് രാജ്യങ്ങളില്‍
International
• 9 hours ago
അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍; യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്ന് ക്യൂബ
International
• 9 hours ago
ഇറാനിലെ അമേരിക്കന്‍ ആക്രമണം; അതീവ ജാഗ്രതയില്‍ ഇസ്രാഈല്‍; വ്യോമപാത അടച്ചു
International
• 10 hours ago
'ആക്രമണങ്ങളെക്കുറിച്ച് ട്രംപ് പറയുന്നത് നുണ, ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല'; ഇറാന്‍
International
• 10 hours ago
ഇറാനില്‍ നിന്ന് ആശ്വാസത്തോടെ നാട്ടിലെത്തി ആദ്യമലയാളി യുവതി ഫാദില; ഇന്ന് 600 പേര് കൂടെ ഇന്ത്യയിലെത്തും
Kerala
• 11 hours ago
'ഇസ്റാഈലിനെ സൈനികമായി സഹായിക്കുന്ന ഏതൊരു രാജ്യത്തെയും ഉന്നമിടും'; ഇറാന്‍ സൈന്യം
International
• 11 hours ago
അഹമ്മദാബാദ് വിമാനദുരന്തം; 318 ശരീരഭാഗങ്ങളും 100 മൊബൈൽ ഫോണുകളും കണ്ടെടുത്തു
National
• 12 hours ago
റേഷൻ കടകളിൽ മണ്ണെണ്ണയെത്തിയില്ല; മന്ത്രിയുടെ വാക്ക് പാഴായി
Kerala
• 12 hours ago
വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ വെട്ടിക്കുറച്ച് റെയിൽവേ; ഇനി സീറ്റുകളുടെ 25 ശതമാനം മാത്രം
National
• 12 hours ago
പോളിങ് ബൂത്തിലെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടില്ല; വോട്ടർമാരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 12 hours ago
കെപിസിസി രാഷ്ട്രീയകാര്യ സമിതി 27ന്; പുനസംഘടന, ശശി തരൂര്‍, അന്‍വര്‍ വിഷയങ്ങള്‍ ചര്‍ച്ചയാവും
Kerala
• 11 hours ago
പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച നാടന്‍ ബോംബ് എറിഞ്ഞുപൊട്ടിച്ചു; യുവാവ് അറസ്റ്റില്‍
National
• 11 hours ago
പത്തനംതിട്ടയില്‍ കാര്‍വാഷിങ് സെന്ററില്‍ തീപിടിത്തം; സ്ഥാപനവും മൂന്നു കാറുകളും കത്തി നശിച്ചു
Kerala
• 11 hours ago