
നിലമ്പൂരില്‍ ആര് വാഴും; വോട്ടെണ്ണല്‍ നാളെ; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കളം ജയിച്ചത് ആരെന്ന് നാളെ അറിയാം. ജൂണ്‍ 19ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ജൂണ്‍ 23)യാണ് നടക്കുക. കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയിലാണ് ഇടതു-വലതു മുന്നണികള്‍. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരക്കെ കരുത്ത് കാട്ടാന്‍ ഇരു മുന്നണികള്‍ക്കും നിലമ്പൂരില്‍ നില മെച്ചപ്പെടുത്തിയേ മതിയാവൂ.
കുറഞ്ഞത് പന്ത്രണ്ടായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് കണക്ക് കൂട്ടുന്നത്. അതേസമയം ഭൂരിപക്ഷം കുറഞ്ഞാലും, സ്വരാജിലൂടെ നിലമ്പൂര്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. പതിവ്‌പോലെ വോട്ട് നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷ എന്‍ഡിഎ ക്യാമ്പിനുമുണ്ട്.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടുമെന്നും, വീണ്ടും നിയമസഭയിലെത്തുമെന്നും പിവി അന്‍വര്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. രണ്ട് തവണ തന്നെ എംഎല്‍എ ആക്കിയ മണ്ഡലം ഇത്തവണയും തന്നെ കൈവിടില്ലെന്നാണ് അന്‍വറിന്റെ വിശ്വാസം. നാളെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. രാവിലെ എട്ടോടെ ആദ്യ ഫലങ്ങള്‍ ലഭിച്ച് തുടങ്ങും.
കനത്ത പോളിങ് ; പ്രതീക്ഷയും, ആശങ്കയും !
നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷക്കപ്പുറമുള്ള പോളിങ്ങിൽ വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ.14 മാസത്തിനിടെ മൂന്നാം തെരഞ്ഞെടുപ്പിനെ നേരിടുന്ന നിലമ്പൂരിൽ 72 ശതമാനത്തിന് മുകളിലെത്തി ഇത്തവണത്തെ പോളിങ്. 2024ൽ വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെട്ട നിലമ്പൂരിൽ 71.35 ശതമാനവും, പിന്നീട് നവംബറിൽ നടന്ന വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ 61.92 ശതമാനവുമായിരുന്നു നിലമ്പൂർ മണ്ഡലത്തിലെ പോളിങ്.
വോട്ടെടുപ്പിന്റെ ആരംഭത്തിൽ തന്നെ മഴ ശക്തമായെങ്കിലും വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകി എത്തിയതോടെ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 13.15 ശതമാനം പോളിങ് കടന്നു.11 മണിയോടെ പോളിങ് 30.15 ശതമാനത്തിലെത്തി.മഴ മാറിയതോടെ കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയതോടെ ഉച്ചക്ക് ഒരുമണിക്ക് പോളിങ് 46.72 ശതമാനം കടന്നു.വൈകിട്ട് മൂന്ന് മണിയോടെ പോളിങ് 59.68 ശതമാനത്തിലെത്തി.അഞ്ച് മണിയായപ്പോഴേക്കും പോളിങ് 70.76 ശതമാനത്തിലെത്തിയിരുന്നു.
സാധാരണ ഉപതെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം കുറവാണുണ്ടാകാറെങ്കിലും നിലമ്പൂരിലെ വാശിയേറിയ പ്രചാരണം വോട്ടർമാരെ ബൂത്തിലെത്തിച്ചു.വോട്ടിങ് ശതമാനം ഉയർന്നതോടെ വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. കനത്ത പോളിങ് യു.ഡി.എഫ് അനുകൂലമായാണ് പറയാറുള്ളതെങ്കിലും ആര്യാടൻ മുഹമ്മദിലൂടെ യു.ഡി.എഫ് കുത്തകയാക്കിയ നിലമ്പൂരിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 78.84 ശതമാനം പോളിങും ,2021ൽ 76.71 ശതമാനവുമുണ്ടായിരുന്നു.എന്നാൽ ഈ രണ്ട് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിനായിരുന്നു വിജയം. 2024 വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിലും,പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു.ആയതിനാൽ തന്നെ വിജയ പ്രതീക്ഷ യു.ഡി.എഫും ഉറപ്പിക്കുന്നു.
നിലമ്പൂർ നഗരസഭയും,ചുങ്കത്തറ,പോത്ത്കല്ല്,മൂത്തേടം,വഴിക്കടവ്,എടക്കര,കരുളായി,അമരമ്പലം എന്നീ ഏഴ് പഞ്ചായത്തുകളം ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം.ഇതിൽ നിലമ്പൂർ നഗരസഭയിലാണ് കൂടുതൽ പോളിങ്.അടിയൊഴുക്കാണ് നിലമ്പൂരിൽ മുന്നണികൾ ഭയക്കുന്നത്.തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ കാൽലക്ഷത്തിന് മുകളിൽ വോട്ട് പിടിക്കുമെന്നാണ് അവകാശ വാദം ഉന്നയിക്കുന്നത്.എന്നാൽ മുന്നണികൾ അൻവറിന് 10,000 ൽ താഴെ വോട്ടുകളാണ് കണക്കാക്കുന്നത്. എൽ.ഡി.എഫ് വോട്ടിലും യു.ഡി.എഫ് വോട്ടിലും അൻവർ സ്വാധീനം ചെലുത്തുമെന്നതാണ് മുന്നണികൾ ഭയക്കുന്നത്.യു.ഡി.എഫിന് ലഭിക്കേണ്ട സർക്കാർ വിരുദ്ധ വോട്ടുകൾ പരമാവധി പി.വി അൻവർ പിടിച്ചാൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.എന്നാൽ എൽ.ഡി.എഫ് വോട്ടുകളാണ് അൻവർ പിടിക്കുക എന്ന് യു.ഡി.എഫും കണക്ക് കൂട്ടുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.വി അൻവർ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
result of the Nilambur by-election, held on June 19, will be announced tomorrow (June 23).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ
International
• 2 hours ago
ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി
Football
• 2 hours ago
"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി
International
• 2 hours ago
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും
International
• 3 hours ago
ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം
International
• 3 hours ago
പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
Kerala
• 3 hours ago
ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ
International
• 3 hours ago
ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി
National
• 3 hours ago
ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം
International
• 4 hours ago
യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന
International
• 4 hours ago
കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ
Kerala
• 4 hours ago
കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ
Kerala
• 4 hours ago
കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്
Cricket
• 5 hours ago
ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി
International
• 5 hours ago
ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ
International
• 7 hours ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്റാഈലികള്‍ക്ക്
International
• 7 hours ago
പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി
Cricket
• 7 hours ago
ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന് സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം
International
• 7 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച
International
• 5 hours ago
റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി
Football
• 5 hours ago
ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി
National
• 6 hours ago