
ഇനി തിരിച്ചടിയില്ല; ഖത്തറിലെ യു.എസ് വ്യോമതാവളം ആക്രമിച്ചതിന് പിന്നാലെ ഇസ്‌റാഈല്‍ - ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

ഇനി തിരിച്ചടിയില്ല; ഖത്തറിലെ യു.എസ് വ്യോമതാവളം ആക്രമിച്ചതിന് പിന്നാലെ ഇസ്‌റാഈല്‍ - ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ദോഹ: ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഇസ്‌റാഈലിനും ഇറാനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് തീരുമാനമെന്നാണ് സൂചന. തങ്ങളുടെ ഖത്തറിലെ വ്യോമതാവളം ആക്രമിച്ചതിന് ഇറാനെതിരേ തിരിച്ചടി ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ദോഹയിലെ അല്‍ ഉബൈദ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത വെടിനിര്‍ത്തല്‍. അതേസമയം, വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേലോ ഇറാനോ കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെടിനിര്‍ത്തല്‍ അടുത്ത മണിക്കൂറിനുള്ളില്‍ തന്നെ നിലവില്‍വരുമെന്നാണ് ട്രംപ് അറിയിച്ചത്. 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ധൈര്യവും ബുദ്ധിശക്തിയും ലഭിച്ചതിന് ഇസ്രായേലിനെയും ഇറാനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ട്രംപ് ഒരു സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന ഒരു യുദ്ധമാണിത്. മുഴുവന്‍ മിഡില്‍ ഈസ്റ്റിനെയും നശിപ്പിക്കാമായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല! ഇസ്രായേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ, മിഡില്‍ ഈസ്റ്റിനെ ദൈവം അനുഗ്രഹിക്കട്ടെ, അമേരിക്കന്‍ ഐക്യനാടുകളെ ദൈവം അനുഗ്രഹിക്കട്ടെ- ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ!- ട്രംപ് കുറിച്ചു.
ഇന്നലെ പുലര്‍ച്ചെ ഇറാന്റെ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചതിന് പ്രതികാരമായിട്ടായിരുന്നു ദോഹയിലെ യു.എസ് വ്യോമതാവളത്തെ ഇറാനും ആക്രമിച്ചത്. ആറുമുസൈലികളായിരുന്നു ഇറാന്‍ യു.എസ് വ്യോമതാവളങ്ങളെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചേക്കുമെന്നു നേരത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെക്കുപടിഞ്ഞാറന്‍ ദോഹയില്‍ 60 ഏക്കര്‍ പ്രദേശത്താണ് യു.എസ് വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലാണ് ഇവയുടെ പ്രവര്‍ത്തനം. 1996 ലെ പ്രതിരോധ കരാറിനെ തുടര്‍ന്നാണ് താവളം സ്ഥാപിച്ചത്. ഇവിടെ 10,000 യു.എസ് സൈനികരുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമാണിത്. അതേസമയം, മുന്‍കൂട്ടി അറിയിച്ച ശേഷമായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
11 ദിവസമായി തുടരുന്ന ഇറാന്റെ കനത്ത ആക്രമണത്തില്‍ വന്‍ നാശനഷ്ടം നേരിട്ടതോടെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്നലെ ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളെ യു.എസ് ആക്രമിച്ചതോടെ ഇസ്‌റാഈലില്‍ എല്ലാ വിമാനത്താവളങ്ങളും അടച്ചിരുന്നുു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കി. ജനങ്ങളോട് ബങ്കറില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സൈന്യം. പിന്നാലെ ഇറാന്‍ ആക്രമണം ശക്തമാക്കുകയാണെന്ന സൂചന ഉണ്ടായതോടെയാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തലിന് താല്‍പ്പര്യപ്പെട്ടത്.
ഇതോടെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇസ്‌റാഈലില്‍നിന്ന് പൗരന്മാരെ ഒഴിപ്പിച്ചു. നയതന്ത്ര സ്ഥാപനങ്ങളും അടയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇറാനോട് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യം ഇസ്‌റാഈല്‍ അറബ് രാജ്യങ്ങള്‍ വഴി ഇറാനെ അറിയിച്ചെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇറാനുമായി ചര്‍ച്ച ചെയ്ത അറബ് രാജ്യങ്ങള്‍ ആക്രമണം ആദ്യം തുടങ്ങിയത് ഇസ്‌റാഈലാണെന്നും നിര്‍ത്താന്‍ സമയമായില്ലെന്നും തങ്ങള്‍ അവസാനം വരെ ആക്രമണം തുടരുമെന്നും ഇറാന്‍ പറഞ്ഞതായും ഇസ്‌റാഈലിന് മറുപടി നല്‍കി.
ഞായറാഴ്ച അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് എങ്ങനെ തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ ആലോചിക്കുകയാണെന്നും ഇറാന്‍ അറിയിച്ചു. ഇറാന്‍ ആണവ വിഷയത്തില്‍ ചര്‍ച്ചയിലേക്ക് എത്തുമെന്നാണ് ഇസ്‌റാഈലിന്റെ പ്രതീക്ഷ. 'ഓപറേഷന്‍ റൈസിങ് ലയണ്‍' എന്ന പേരില്‍ ഇസ്‌റാഈല്‍ ഇറാനില്‍ നടത്തിയ സൈനിക നടപടിയുടെ ലക്ഷ്യം കണ്ടെന്നും അവിടത്തെ ആണവ കേന്ദ്രം തകര്‍ത്തെന്നുമാണ് ഇസ്‌റാഈല്‍ കരുതുന്നതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ലക്ഷ്യം കണ്ടെന്നു പറഞ്ഞ് യുദ്ധത്തില്‍നിന്ന് ഇസ്‌റാഈലിന് സ്വയം പിന്മാറാനും അതല്ലെങ്കില്‍ ഇരുഭാഗവുമായി സംസാരിച്ച് യു.എസിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുമാകും. ഇറാന്‍ ആക്രമണം നിര്‍ത്താന്‍ തയാറായില്ലെങ്കില്‍ ഇസ്‌റാഈല്‍ ഇറാനില്‍ കടുത്ത ആക്രമണം നടത്തുമെന്നും ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
United States President Donald Trump says that Iran and Israel have agreed to a “complete and total” ceasefire, which will come into effect in the coming hours. Trump’s announcement on Monday came shortly after an Iranian missile attack on Al Udeid Air Base in Qatar, which houses US troops.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 8 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 10 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 10 hours ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 11 hours ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 11 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 12 hours ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 12 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 13 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 13 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 14 hours ago
ആദ്യം കോഹ്ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ
Cricket
• 14 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്
Kerala
• 14 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 15 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 15 hours ago
'പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല';ഖാര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍
National
• 15 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 16 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 16 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 16 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 15 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 15 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 15 hours ago