HOME
DETAILS

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്

  
June 25 2025 | 14:06 PM

Pakistans ICBM Development with Chinas Aid Raises US Security Concerns

വാഷിങ്ടൺ: ചൈനയുടെ സഹായത്തോടെ അമേരിക്ക വരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) രഹസ്യമായി വികസിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാൻ സൈന്യത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെയാണ് ഈ നീക്കം. ഇന്ത്യയുമായും അമേരിക്കയുമായും സംഘർഷ സാധ്യത മുന്നിൽക്കണ്ട്, ചൈനയുടെ സാങ്കേതിക സഹായത്തോടെ പാകിസ്ഥാൻ തങ്ങളുടെ ആയുധശേഖരം നവീകരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പാകിസ്ഥാൻ തങ്ങളുടെ ആണവായുധ പരിപാടി ഇന്ത്യയെ പ്രതിരോധിക്കാനാണെന്ന് അവകാശപ്പെട്ടെങ്കിലും, അമേരിക്ക വരെ എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വികസനം യുഎസിന് വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു മിസൈൽ വിജയകരമായി വികസിപ്പിച്ചാൽ, പാകിസ്ഥാനെ ആണവ എതിരാളിയായി അമേരിക്ക കണക്കാക്കേണ്ടിവരും. റഷ്യ, ചൈന, ഉത്തരകൊറിയ എന്നിവയാണ് നിലവിൽ യുഎസിന്റെ ആണവ എതിരാളികളായ രാജ്യങ്ങൾ.

ഈ മിസൈൽ വികസനം പാകിസ്ഥാന്‍റെ ആണവ ശേഷി വർധിപ്പിക്കാനും, അമേരിക്കയുടെ സാധ്യമായ പ്രതിരോധ ആക്രമണങ്ങളോ ഇന്ത്യ-പാക് സംഘർഷത്തിൽ യുഎസിന്റെ ഇടപെടലോ തടയാനുള്ള ശ്രമമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 5,500 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള ഐസിബിഎം, ആണവ, പരമ്പരാഗത ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ്. പാകിസ്ഥാന്റെ ദീർഘദൂര മിസൈൽ പദ്ധതിയിൽ യുഎസ് ആശങ്ക പ്രകടിപ്പിക്കുകയും, ഇതിന്റെ ഭാഗമായി പാകിസ്ഥാന്റെ നാഷണൽ ഡവലപ്മെന്റ് കോംപ്ലക്സിനെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

U.S. intelligence reports indicate Pakistan is developing a nuclear-armed intercontinental ballistic missile (ICBM) with China's support, potentially capable of striking the U.S. This development, spurred by tensions with India post-Operation Sindoor, could lead Washington to designate Pakistan as a nuclear adversary, reshaping U.S.-Pakistan relations. The missile program aims to deter U.S. intervention and enhance Pakistan's strategic capabilities, raising global nuclear concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  6 hours ago
No Image

വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്

Cricket
  •  7 hours ago
No Image

യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്

International
  •  7 hours ago
No Image

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

International
  •  8 hours ago
No Image

റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

Football
  •  8 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി

Kerala
  •  8 hours ago
No Image

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ

Kerala
  •  10 hours ago
No Image

ആദ്യം കോഹ്‌ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  10 hours ago
No Image

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

Kerala
  •  10 hours ago
No Image

പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്‌ടിഎ

Kerala
  •  10 hours ago