
ഗള്‍ഫിലെ വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചു; എല്ലാ വിമാനത്താവളങ്ങളും സാധാരണനിലയിലേക്ക് | Gulf Flight Service

അബൂദബി/റിയാദ്/ദോഹ: ഖത്തറിലെ യു.എസ് സൈനികതാവളം ഇറാന്‍ ആക്രമിച്ചതോടെ തടസ്സപ്പെട്ട ഗള്‍ഫിലെ വിമാനസര്‍വിസുകള്‍ പുനരാംരംഭിച്ചു. ആക്രമണത്തിന് മുന്നോടിയായി താല്‍ക്കാലികമായി അടച്ചിട്ട വ്യോമപാതകള്‍ യുഎഇയും ഖത്തറും ബഹ്‌റൈനും തുറന്നു. പിന്നാലെ സര്‍വിസുകള്‍ പുനസ്ഥാപിക്കുകയും ചെയ്തു. അടച്ചിട്ട വ്യോമപാത മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും തുറന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് നേരത്തെ വ്യോമപാത അടച്ചിട്ടിരുന്നത്. സ്ഥിതിഗതികള്‍ ശാന്തമാകുകയും, ഭീതി ഒഴിയുകയും ചെയ്തതോടെയാണ് വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കിയത്. ഈജിപ്തും വ്യോമപാതയിലെ നിയന്ത്രണം നീക്കിയിട്ടുണ്ട്. മേഖലയില്‍ തുടര്‍ സംഘര്‍ഷങ്ങളുണ്ടാകാനുള്ള സാധ്യത ഇല്ലാതായതോടെയാണ് നടപടി.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ അല്‍ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാന്‍ ആക്രമണത്തിന് മുന്നോടിയായാണ് ഖത്തര്‍ വ്യോമപാത അടച്ചത്. തൊട്ടുപിന്നാലെ സംഘര്‍ഷം വ്യാപിച്ചേക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളും വിമാനപാതകള്‍ അടച്ചിട്ടത്. ദോഹ ഹമദ് വിമാനത്താവളം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മുമ്പ് തന്നെ തുറന്ന് സര്‍വിസ് പുനസ്ഥാപിക്കപ്പെടുകയുണ്ടായി. സര്‍വിസ് പുനരാരംഭിച്ചതോടെ ഖത്തറിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചു. തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം - അബുദാബി ഇത്തിഹാദ്, തിരുവനന്തപുരം - ഷാര്‍ജ എയര്‍ അറേബ്യ എന്നിവ ഇതിനകം പുറപ്പെട്ടു. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്ക് തിരിക്കുന്നതിന്റെയും തിരിച്ചുപോകുന്നതിന്റെതുമായ ചിത്രങ്ങള്‍ പ്രവാസികള്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
വിമാനത്താവളം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതായും യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായും ഖത്തര്‍ എയര്‍വേസ് ട്വീറ്റ്‌ചെയ്തു. ഇറാനില്‍ യു.എസ് ആക്രമണം നടത്തിയതിനു പിന്നാലെ ഇറാന്‍ തിരിച്ചടി നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.45നാണ് വ്യോമപാത അടച്ചത്. അഞ്ച് മണിക്കൂറിലേറെ സര്‍വീസ് മുടങ്ങിയതിനാല്‍ ചില വിമാനങ്ങള്‍ റദ്ദാക്കി. വ്യോമപാത അടയ്ക്കും മുന്‍പുതന്നെ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ പല കമ്പനികളും റദ്ദാക്കിയിരുന്നു.
അതേസമയം, യു.എസ് സൈന്യത്തിനും ഖത്തറിനും മുന്‍കൂട്ടി വിവരം നല്‍കിയാണ് ഇറാന്റെ ആക്രമണമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇക്കാര്യം ഖത്തറും യുഎസും സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ഇറാന്‍ ആക്രമണത്തിന് യു.എസ് സൈന്യം തയാറെടുത്തു. ആക്രമണം പ്രതീക്ഷിച്ചിരുന്നു, ഇത് അപ്രതീക്ഷിതമായിരുന്നില്ല- എന്നാണ് യു.എസ് പ്രതികരിച്ചത്.
ഇറാന്റെ ആക്രമണത്തില്‍ ആശങ്ക വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. സ്ഥിതിഗതികള്‍ ശാന്തമാണെന്നും പരിഭ്രാന്തിപ്പെടുത്തുന്ന വിവരങ്ങളും ഊഹാപോഹങ്ങളും പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പ്രഥ്യേകം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിലെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, ആക്രമണം ഖത്തറിന് എതിരേയല്ലെന്ന വിശദീരണവുമായി ഇറാന്‍ രംഗത്തുവന്നു. ഇറാന്റെ അടുത്ത സുഹൃത്താണ് ഖത്തറെന്നും അവരോടുള്ള ആത്മബന്ധം തുടരുമെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വിശദീകരിച്ചു. ഖത്തറിനെ ഒരിക്കലും ഇറാന്‍ ലക്ഷ്യം വെക്കില്ലെന്നും യുഎസിനെ ലക്ഷ്യമിട്ട് മാത്രമാണ് ആക്രമണമെന്നും ഇറാന്‍ പറഞ്ഞു.
12 ദിവസത്തെ സംഘര്‍ഷത്തിനൊടുവില്‍ ഇസ്‌റാഈലിനും ഇറാനും ഇടയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് തീരുമാനമെന്നാണ് സൂചന. തങ്ങളുടെ ഖത്തറിലെ വ്യോമതാവളം ആക്രമിച്ചതിന് ഇറാനെതിരേ തിരിച്ചടി ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ദോഹയിലെ അല്‍ ഉബൈദ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത വെടിനിര്‍ത്തല്‍. അതേസമയം, വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേലോ ഇറാനോ കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ അടുത്ത മണിക്കൂറിനുള്ളില്‍ തന്നെ നിലവില്‍വരുമെന്നാണ് ട്രംപ് അറിയിച്ചത്.
Air services in the Gulf, which were disrupted after Iran attacked a US military base in Qatar, have resumed. The UAE, Qatar, and Bahrain opened airspace that was temporarily closed ahead of the attack. Services were later restored.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• 9 hours ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• 10 hours ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• 10 hours ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 11 hours ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 12 hours ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 12 hours ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 13 hours ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 13 hours ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 13 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 14 hours ago
ആദ്യം കോഹ്ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ
Cricket
• 14 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്
Kerala
• 15 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 15 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 15 hours ago
'പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല';ഖാര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍
National
• 16 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 16 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 16 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 16 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 15 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 15 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 15 hours ago