
ഗസ്സയില്‍ ഇസ്‌റാഈലിനെ ഞെട്ടിച്ച് ഹമാസിന്റെ പ്രത്യാക്രമണം; കൊല്ലപ്പെട്ടത് 8 സയണിസ്റ്റ് സൈനികര്‍; 15 പേര്‍ക്ക് പരുക്ക്; സമീപകാലത്തെ ഏറ്റവും കനത്ത പ്രഹരം

ഗസ്സ സിറ്റി: ഗസ്സയില്‍ കഴിഞ്ഞ 20 മാസത്തിലേറെയായി കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ കൊലപ്പെടുത്തുന്ന ഇസ്‌റാഈല്‍ അധിനിവേശ സൈനികര്‍ക്ക് ഹമാസിന്റെ കനത്ത തിരിച്ചടി. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ് ചൊവ്വാഴ്ച നടത്തിയ തന്ത്രപരമായ പ്രത്യാക്രമണങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. ഖാന്‍യൂനുസിലും ജബലിയയിലും നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് എട്ട് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടത്. കൂടാതെ മധ്യ ഖാന്‍ യൂനിസില്‍ ശക്തമായ സ്‌ഫോടകവസ്തു ഉപയോഗിച്ച് തങ്ങളുടെ പോരാളികള്‍ ഇസ്‌റാഈലി സൈനിക വാഹനം നശിപ്പിച്ചതായി അല്‍ഖുദ്‌സ് ബ്രിഗേഡും അറിയിച്ചു.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ അതി സങ്കീര്‍ണ്ണമായ ആക്രമണത്തില്‍ അഞ്ചുസൈനികരാണ് കൊല്ലപ്പെട്ടത്. അധിനിവേശസൈനികരുടെ വ്യൂഹത്തെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. നിരവധി സൈനികരെ കണ്ടെത്താനായിട്ടില്ലെന്നും ഫലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
ഖാന്‍ യൂനിസില്‍ ഒരേസമയം സൈനിക യൂണിറ്റിനെയും സ്ഥലത്തേക്ക് അയച്ച രക്ഷാപ്രവര്‍ത്തക സംഘത്തെയുമാണ് ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ് പതിയിരുന്ന് ആക്രമിച്ചത്. ആക്രമണത്തില്‍ ഒരു എഞ്ചിനീയറിംഗ് കോര്‍പ്‌സ് കവചിത പേഴ്‌സണല്‍ കാരിയര്‍ അഗ്നിക്കിരയായി.
പരുക്കേറ്റ സൈനികരെ സൈനിക ഹെലികോപ്റ്ററുകള്‍ വഴി ടെല്‍ അവീവിലെ ടെല്‍ ഹാഷോമര്‍ ആശുപത്രിയിലേക്ക് മാറ്റി. ആക്രമിക്കപ്പെട്ട സൈനികരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധിനിവേശസൈന്യം (എ.ഡി.എഫ്) സ്ഥിരീകരിച്ചു.
രാത്രിയായതോടെ ഇവിടേക്ക് നിരവധി സൈനികരെത്തി സ്ഥലത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഖാന്‍ യൂനിസിന് തെക്ക് ഇസ്‌റാഈല്‍ ഹെലികോപ്റ്ററുകള്‍ വെടിയുതിര്‍ത്തതായും നഗരമധ്യത്തില്‍ വ്യോമാക്രമണം നടത്തിയതായും പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന്റെ വിഡിയോയും അല്‍ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു. തെക്കന്‍ ഖാന്‍ യൂനിസിലെ പാതി തകര്‍ന്ന വീടിനുള്ളില്‍ പതിയിരുന്ന് ആക്രമണം നടത്തുന്നതും സൈനികവാഹനം അഗ്നിക്കിരയാകുന്നതും തീഗോളം ഉയരുന്നതുമാണ് വിഡിയോയിലുള്ളത്.
വടക്കന്‍ ഗാസയിലെ ജബാലിയയില്‍ സമാനമായ രീതിയില്‍ നടത്തിയ ആക്രമണത്തിലാണ് മൂന്ന് സയണിസ്റ്റ് സൈനികരെ ഖസ്സാം ബ്രിഗേഡ് കൊലപ്പെടുത്തിയത്.
ഗസ്സയില്‍ ഭക്ഷണത്തെ ആയുധ വല്‍ക്കരിക്കുന്നത് യുദ്ധക്കുറ്റമെന്ന് യു.എന്‍
ജനീവ: ഗസ്സയില്‍ ഭക്ഷണത്തെ ആയുധവല്‍ക്കരിക്കുന്ന ഇസ്‌റാഈലിന്റെ നടപടി യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭ. ഗസ്സയില്‍ ഭക്ഷണത്തിന് എത്തുന്നവരെ വെടിവച്ചു കൊല്ലുന്ന ഇസ്‌റാഈലിന്റെ നടപടി അവസാനിപ്പിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ ഓഫിസ് പറഞ്ഞു.
ഗസ്സയിലെ പട്ടിണിപ്പാവങ്ങളായ ആയിരങ്ങള്‍ പട്ടിണി മൂലം മരണത്തിന്റെ വക്കിലോ ഭക്ഷണം തേടിപോകുമ്പോള്‍ കൊല്ലപ്പെടുകയോ ആണ്. ഗസ്സയില്‍ ഇസ്‌റാഈല്‍ യു.എസ് സഹായത്തോടെ നടപ്പാക്കിയ ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി.എച്ച്.എഫ്) ആണ് ഭക്ഷണ വിതരണത്തിന് ചിലയിടങ്ങളില്‍ ക്യാംപ് നടത്തുന്നത്. യു.എന്‍ ഏജന്‍സികളെ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഇവരുടെ കേന്ദ്രങ്ങളിലാണ് ഭക്ഷണത്തിനെത്തുന്നവരെ വെടിവച്ചു കൊല്ലുന്നത്. നൂറുകണക്കിന് ആളുകളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഓരോ കൊലപാതകങ്ങളും അന്വേഷിക്കുകയും കണക്കില്‍പ്പെടുത്തുകയും ചെയ്യണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. 3000 പേര്‍ക്ക് ഭക്ഷണം വാങ്ങാനെത്തിയപ്പോള്‍ വെടിവയ്പില്‍ പരുക്കേറ്റിട്ടുണ്ട്.
Israeli media reported that total eight soldiers were killed and 15 others wounded—some critically—on Tuesday in a complex ambush targeting the Israeli military in Gaza. According to the reports, several soldiers remain unaccounted for at the ambush site.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ മുഹറം ഒന്ന്
Saudi-arabia
• a day ago
പേരാമ്പ്രയിൽ ആയുർവേദ മസാജ് മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ
Kerala
• a day ago
ഇറാൻ ബ്രിഗേഡിയർ ജനറൽ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്റാഈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
International
• a day ago
തൃശൂരിൽ കാർ കവർച്ച; ഗൃഹനാഥന്റെ കാലിലൂടെ കാർ കയറ്റിയിറക്കി, ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
Kerala
• 2 days ago
വിക്കറ്റ് കീപ്പറായി ധോണിക്ക് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ പന്ത്
Cricket
• 2 days ago
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതി തകർത്തില്ല: പുതിയ രഹസ്യാന്വേഷണ റിപ്പോർട്ട്
International
• 2 days ago
വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു
International
• 2 days ago
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി
Football
• 2 days ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 2 days ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 2 days ago
ആദ്യം കോഹ്ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ
Cricket
• 2 days ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ്
Kerala
• 2 days ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്ടിഎ
Kerala
• 2 days ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്സ്
Kuwait
• 2 days ago
'പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല';ഖാര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍
National
• 2 days ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 2 days ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 2 days ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 2 days ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 2 days ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 2 days ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 2 days ago