HOME
DETAILS

സംസ്ഥാനത്ത് ഗർഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ വൻവർധന; കൂടുതലും നടക്കുന്നത് സ്വകാര്യ ആശുപത്രികളിൽ

  
Salah
June 28 2025 | 06:06 AM

significant rise in the number of abortions in kerala HMIS report

തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ വൻവർധന ഉണ്ടാകുന്നതായി ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകൾ. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഗർഭഛിദ്രം നടത്തുന്നവരുടെ എണ്ണത്തിൽ 76%ത്തിലധികം വർധന  ഉണ്ടായതായാണ് കണക്ക്. 2014-15 ൽ കാലഘട്ടത്തിൽ, കേരളത്തിൽ 17,025 പേരാണ് ഗർഭഛിദ്രത്തിന് വിധേയരായതെങ്കിൽ, 2023- 24 ൽ 30,037 ഗർഭഛിദ്രങ്ങൾ എന്ന നിലയിലേക്ക് കണക്കുകൾ വളർന്നു.

ഗർഭഛിദ്രത്തിനായി ആളുകൾ കൂടുതൽ തെരഞ്ഞെടുക്കുന്നത് സ്വകാര്യം ആശുപത്രികളെയാണ്. മൂന്നിൽ രണ്ടും ഇവിടെയാണ് നടക്കുന്നത്. 2023- 24 കണക്ക് പ്രകാരം ആകെയുള്ള 30,037 ൽ 21, 282 ഗർഭഛിദ്രങ്ങളും നടന്നത് സ്വകാര്യ ആശുപത്രികളിലാണ്. സർക്കാർ ആശുപത്രികളിൽ ഇക്കാലയളവിൽ 8,755 ഗർഭഛിദ്രങ്ങളാണ് നടന്നത്. അതേസമയം കണക്കുകളിൽ പെടാത്ത ഗർഭഛിദ്രവും സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ചില സ്വകാര്യ ക്ലിനിക്കുകളും ഡോക്ടർമാരും ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

അതേസമയം, ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിലെ കണക്കുകളിൽ സ്വാഭാവിക ഗർഭഛിദ്രവും ബോധപൂർവമായ ഗർഭഛിദ്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. 30,037 ൽ 9,858 സ്വാഭാവിക ഗർഭഛിദ്രങ്ങൾ മാത്രം നടത്തിയപ്പോൾ ബോധപൂർവമായ ഗർഭഛിദ്രം ഇതിന്റെ രണ്ടിരട്ടിയാണ് നടന്നത്. 2023- 24 ൽ ആകെ 20,179 ബോധപൂർവമായ ഗർഭഛിദ്രം നടന്നു. ബോധപൂർവമായ ഗർഭഛിദ്രങ്ങളിൽ ക്രമാനുഗതമായ വർധന ഉണ്ടായതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

കണക്കുകൾ പ്രകാരം, 2014-15 വർഷങ്ങളിൽ പൊതു, സ്വകാര്യ ആശുപത്രികളിൽ നടത്തിയിട്ടുള്ള ഗർഭഛിദ്രങ്ങൾ ഏകദേശം തുല്യമാണ്. സർക്കാർ ആശുപത്രികളിൽ 8,324 പേരും സ്വകാര്യ ആശുപത്രികളിൽ 8701 പേരും ഗർഭഛിദ്രം നടത്തി. എന്നാൽ 2015-2016 മുതൽ സർക്കാർ ആശുപത്രികളെ മറികടന്ന് സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

2015-16 മുതൽ 2024-25 വരെ കേരളത്തിൽ ആകെ നടന്നത് 1,97,782 ഗർഭഛിദ്ര കേസുകളാണ്. അതിൽ 67,004 കേസുകൾ മാത്രമാണ് സർക്കാർ ആശുപത്രികളിൽ നടന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിലാകട്ടെ, 1,30,778 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊതുജനാരോഗ്യ മേഖലയിലെ കാര്യക്ഷമതക്കുറവോ അസൗകര്യങ്ങളുമാകാം ഗർഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിൽ വർധന ഉണ്ടാക്കിയത്. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്നതിനാലാകാം ആളുകളെ കൂടുതൽ അവിടം തെരഞ്ഞെടുക്കുന്നത്.

 

According to data from the Health Management Information System (HMIS), there has been a significant rise in the number of abortions performed in the state. Over the past nine years, the number of abortions has increased by more than 76%. During the period of 2014–15, 17,025 abortions were reported in Kerala, whereas by 2023–24, the number had risen to 30,037.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 hours ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  4 hours ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  4 hours ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  4 hours ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  5 hours ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  5 hours ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  5 hours ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  6 hours ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  6 hours ago