
പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്
.png?w=200&q=75)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നെന്ന ആരോപണവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്നുള്ള വിവാദം കനക്കുന്നു. ഇതിനിടെ, സർക്കാർ നടപടികളെ വിമർശിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
"വിവരാവകാശ നിയമത്തിന്റെ കാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ തുറന്നുപറയാൻ പാടില്ലാത്ത ഒരു വിഷയവും ഇല്ല. ദേശസുരക്ഷയോ അന്താരാഷ്ട്ര ബന്ധങ്ങളോ ബാധിക്കുന്ന വിഷയങ്ങൾ കേരളത്തിൽ ഇപ്പോൾ ഇല്ല. ഐഎഎസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും എഞ്ചിനീയർമാരും ടീച്ചർമാരും സീക്രട്ട് സർവീസിൽ അല്ല, പൊതുജനസേവനത്തിലാണ്," എൻ. പ്രശാന്ത് കുറിപ്പിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥരും മനുഷ്യരാണെന്നും അവർക്കും ആത്മാഭിമാനവും വികാരങ്ങളും പരിമിതികളും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "ഫണ്ടില്ലാതെ ബിരിയാണി വെക്കാനോ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ നടത്താനോ ബുദ്ധിമുട്ടാണ്. കൊളോണിയൽ മനോഭാവവും രാജഭരണ ശൈലിയും മാറാത്തവർക്ക് പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം," അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ. ഹാരിസ് ചിറക്കൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ, ശസ്ത്രക്രിയാ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും, ആവശ്യങ്ങൾ ആവർത്തിച്ച് ഉന്നയിച്ചിട്ടും സർക്കാർ ഇടപെടലുണ്ടായില്ലെന്നും ആരോപിച്ചിരുന്നു. "ഒരു രൂപയുടെ പോലും വാങ്ങൽ അധികാരമില്ലാതെ, ഓഫീസുകൾ കയറിയിറങ്ങി, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ച് മടുത്തു. ജോലി രാജിവയ്ക്കേണ്ടി വരുമോ എന്നാണ് ചിന്തിക്കുന്നത്," അദ്ദേഹം കുറിച്ചു.
എന്നാൽ, ഡോക്ടറുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. ഉപകരണങ്ങൾ വാങ്ങുന്നതിലെ കാലതാമസം സാങ്കേതികമായ കാരണങ്ങൾ കൊണ്ട് മാത്രമാണെന്നും ഒരു ദിവസത്തെ പ്രശ്നം മാത്രമാണ് ഉണ്ടായതെന്നും വകുപ്പ് വിശദീകരിച്ചു. വിവാദത്തിന് പിന്നാലെ ഡോ. ഹാരിസ് പോസ്റ്റ് പിൻവലിച്ചെങ്കിലും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചു. ഡോക്ടർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് എൻ. പ്രശാന്തിന്റെ പിന്തുണ. തുറന്ന ചർച്ചകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് 'പ്രബുദ്ധ' കേരളം മനസ്സിലാക്കണമെന്ന് എൻ. പ്രശാന്ത് ഓർമിപ്പിച്ചു.
മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആവശ്യമായ ഉപകരണങ്ങളുടെ അഭാവം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നുവെന്നും, രോഗികളുടെ ചികിത്സ മുടങ്ങിയെന്നും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചിരുന്നു. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും, ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഡോ. ഹാരിസ് വീണ്ടും വ്യക്തമാക്കി. എന്നാൽ, ഡോക്ടറുടെ ആരോപണങ്ങൾ ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (ഡിഎംഇ) ഇത് തള്ളി.
"ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നത് ലജ്ജാകരവും നിരാശാജനകവുമാണ്," ഡോ. ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചു. ചികിത്സ നൽകാൻ തയ്യാറാണെങ്കിലും ഭരണനടപടികളോട് ഏറ്റുമുട്ടാൻ കഴിയില്ലെന്നും, രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ലിതോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണം എത്തിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ നേരിട്ടതാണ് വൈകലിന് കാരണമെന്നും, ഒരു ശസ്ത്രക്രിയ ഒഴികെ, മറ്റ് മൂന്ന് ശസ്ത്രക്രിയകൾ വകുപ്പിൽ നടത്തിയതായും ഡിഎംഇ അറിയിച്ചു. വിവാദങ്ങൾ ഉയർന്നതോടെ ഡോ. ഹാരിസ് തന്റെ ആദ്യ പോസ്റ്റുകൾ പിൻവലിച്ചു.
ഏപ്രിൽ മാസത്തിലാണ് ഡോ. ഹാരിസ് ഉപകരണങ്ങൾക്കായി കത്ത് നൽകിയത്. എന്നാൽ, ജൂൺ മാസത്തിലാണ് പർച്ചേസ് ഓർഡർ നൽകിയത്. സാങ്കേതിക കാരണങ്ങളാണ് പർച്ചേസ് ഓർഡർ നൽകാൻ വൈകിയതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഭാഗത്തു നിന്നും ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയാണ് ആരോഗ്യവകുപ്പ്.
ആരോഗ്യമന്ത്രിയുടെ പ്രതികരണം
ഇതിനിടെ, മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിരവധി ശസ്ത്രക്രിയകൾ മുടങ്ങിയെന്ന പരാതി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ വിഷയം തന്റെയോ സർക്കാരിന്റെയോ ഡിഎംഇയുടെയോ ശ്രദ്ധയിൽ എത്തിയിട്ടില്ല," മന്ത്രി വ്യക്തമാക്കി. ഫണ്ട് കുറവോ ഉപകരണങ്ങളുടെ തകരാറോ ഉണ്ടെന്ന ആരോപണങ്ങളും മന്ത്രി തള്ളി. "മെയ് മാസത്തിൽ 312 ശസ്ത്രക്രിയകൾ നടന്നതായാണ് കണക്ക്. ഒരു ശസ്ത്രക്രിയ മാത്രമാണ് ഒരു ദിവസം മുടങ്ങിയത്. 700 കോടിയിലധികം രൂപ കിഫ്ബി വഴി മെഡിക്കൽ കോളജിന് അനുവദിച്ചിട്ടുണ്ട്. പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. യൂറോളജി വിഭാഗത്തിന് ഐസിഎംആറിൽ നിന്ന് അംഗീകാരവും ലഭിച്ചിട്ടുണ്ട്," മന്ത്രി കൂട്ടിച്ചേർത്തു.
IAS officer N. Prasanth supports Dr. Harris Chirakkal’s criticism of the surgical crisis at Thiruvananthapuram Medical College, where surgeries were delayed due to a lack of equipment. Prasanth slams colonial mindsets prioritizing image protection and silencing dissent over problem-solving, emphasizing that government officials are public servants with human emotions and limitations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 6 hours ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
Kerala
• 6 hours ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 7 hours ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 7 hours ago
പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 7 hours ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു
National
• 8 hours ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 8 hours ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 8 hours ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 8 hours ago
രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ
Cricket
• 8 hours ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 9 hours ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 9 hours ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 10 hours ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 10 hours ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 11 hours ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 11 hours ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 12 hours ago
600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം
oman
• 12 hours ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 10 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 10 hours ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 10 hours ago