HOME
DETAILS

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

  
Sabiksabil
June 30 2025 | 02:06 AM

KM Salinkumar The Intellectual Hub of Subaltern Advancement

 

കൊച്ചി:  അധസ്ഥിത വര്‍ഗത്തിന്റെ മോചനത്തിന്  വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു കെ.എം സലിംകുമാറിന്റേത്.  ദലിതരെ രാഷ്ട്രീയമായും സാമൂഹികമായും  ചൂഷണം ചെയ്യുന്നതിനെതിരേ അദ്ദേഹം ജീവിതകാലമുടനീളം പോരാടി. ദലിത് രാഷ്ട്രീയത്തിന്റെയും സംഘടനാ പ്രവര്‍ത്തനങ്ങളിലെയും പാകപ്പിഴകളെ തുറന്നു കാണിക്കാന്‍ മടികാണിക്കാത്ത സത്യസന്ധനായ ചിന്തകനെന്ന നിലയിലും സലിം കുമാര്‍ ശ്രദ്ധേയനായിരുന്നു.  
ദലിത് പക്ഷമെന്ന് അവകാശപ്പെട്ട സംഘടനകളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സംഘപരിവാറിന്റെ ഭാഗമാകുന്ന ദലിതർ ആത്മാഭിമാനം നഷ്ടപ്പെട്ടവരാണെന്ന് അദ്ദേഹം വിലയിരുത്തി. ജാതിക്കതീതമായി മനുഷ്യന്‍ നീതിക്കായി നടത്തുന്ന പോരാട്ടമാണ് ദലിത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനമെന്ന വിശ്വാസത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ പഠന കാലത്ത് നക്‌സിലസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട സലിം കുമാര്‍, സി.ആര്‍.സി, സി.പി.ഐ (എം.എല്‍) പ്രസ്ഥാനങ്ങളുടെ അമരത്ത് പ്രവര്‍ത്തിച്ചിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

നക്‌സല്‍ പ്രസ്ഥാനങ്ങള്‍ അധസ്ഥിതരെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നാരോപിച്ച് പ്രസ്ഥാനമുപേക്ഷിച്ചു. പിന്നീട് ജീവിതാന്ത്യം വരെ അധസ്ഥിതര്‍ക്ക് വേണ്ടി നിലകൊണ്ടു. അധസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍  1989ല്‍ വൈക്കത്ത് മനുസ്മൃതി കത്തിച്ചതോടെ സലിം കുമാര്‍ ദേശീയ തലത്തിലും ശ്രദ്ധേയനായി. കേരളത്തില്‍ ജാതിചിന്തയില്ലെന്ന അവകാശവാദം പൊള്ളയാണെന്ന് വിളിച്ചു പറയാന്‍ അതിലൂടെ കഴിഞ്ഞു.
അധസ്ഥിത നവോത്ഥാന മുന്നണി, ദലിത് ഐക്യ സമിതി, കേരള ദലിത് മഹാസഭ എന്നീ സംഘടനകളുടെ അമരത്ത് നിന്ന് അദ്ദേഹം അധസ്ഥിതര്‍ക്ക് വേണ്ടിയുള്ള പോരാട്ടം നയിച്ചു. ദലിത് സംഘടനകളുടെ നേതൃത്വങ്ങളിലുള്ളവർ ആദർശനിഷ്ഠരായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 
അധസ്ഥിതർക്ക് വേണ്ടിയുള്ള പോരാട്ട ഭൂമികയിൽ തൂലികയും അദ്ദേഹം പടവാളക്കി. ദലിത്  സംഘടനാ പ്രവര്‍ത്തന കാലത്ത് അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത്   മാസിക  എന്നിവയുടെ പത്രാധിപ പദവിയിൽ ഇരുന്നു. കുറച്ചുകാലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍  "നെഗ്രിറ്റിയൂഡ്' എന്ന പംക്തി കൈകാര്യം  ചെയ്തിരുന്നു.

സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും---‐ എഡിറ്റര്‍, നെഗ്രിറ്റിയൂഡ്, സംവരണം ദലിത് വീക്ഷണത്തില്‍, ദലിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം, വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍  എന്നീ ഗ്രന്ഥങ്ങള്‍ സലിം കുമാർ എന്ന മികച്ച എഴുത്തുകാരനെ അടയാളപ്പെടുത്തി.  രോഗശയ്യയിലിരിക്കെ  "കടുത്ത' എന്ന പേരിൽ ആത്മകഥ  എഴുതി പൂര്‍ത്തീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  7 hours ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  7 hours ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  7 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  8 hours ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  8 hours ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  8 hours ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  8 hours ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  8 hours ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  9 hours ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  9 hours ago