HOME
DETAILS

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

  
July 09 2025 | 04:07 AM

national strike july 9 national updates

ന്യൂഡൽഹി: കേരളത്തിൽ പണിമുടക്ക് ഹർത്താലായി മാറിയപ്പോൾ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ദേശീയ പണിമുടക്ക് പൊതുവെ ശാന്തമാണ്. രാജ്യതലസ്ഥാനത്ത് റോഡുകൾ പതിവുപോലെ സജീവമാണ്. ഒരുതരത്തിലുള്ള പണിമുടക്കുകളും പൊതുവെ ബാധിക്കാത്ത നഗരമാണ് ഡൽഹി. എന്നാൽ പശ്ചിമ ബംഗാളിൽ സമരം കേരളത്തിലെ പോലെ സജീവമാണ്. കൊൽക്കത്തയിലെ ജാദവ്പൂർ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ച് തൊഴിലാളികൾ ട്രെയിനുകൾ ഉപരോധിച്ചു. തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന പരിഷ്കാരങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണെന്ന് ട്രേഡ് യൂണിയനുകൾ ആരോപിച്ചു.

ഡൽഹിയയുടെയും സമീപ സംസ്ഥാനങ്ങളുടെയും അതിർത്തികളിലും കാർഷിക മേഖലയെയും വ്യാവസായിക മേഖലകളെയും പണിമുടക്ക് സാരമായി തന്നെ ബാധിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പണിമുടക്കിൽ പങ്കെടുക്കുകയാണ്. അതിർത്തി പ്രദേശങ്ങളിലുള്ള വ്യാവസായിക മേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 

ബീഹാറിൽ ശക്തമായി തന്നെ പണിമുടക്ക് ഉണ്ടാകും. ആർജെഡിയും ഇടത് സംഘടനകളുമാണ് ബീഹാറിലെ പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. എന്നാൽ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങൾ സാധാരണ നിലയിലാണ്. 

10 ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. രാജ്യത്താകെയുള്ള 25 കോടിയോളം തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐയുടിയുസി, ടിയുസിസി, എൽപിഎഫ്, യുടിയുസി, എഐടിയുസി, സേവ, എഐസിസിടിസി, എച്ച്എംഎസ് എന്നീ  യൂണിയനുകളാണ് ദേശീയപണിമുടക്കിന് നേതൃത്വം നൽകുന്നത്. ഗതാഗതം, റെയിൽവേ, ബാങ്കിംഗ്, ഇൻഷുറൻസ്, തപാൽ, ഖനി, നിർമ്മാണം, ടെലികോം, ഉരുക്ക്, വൈദ്യുതി മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും.

 

While the national strike remained largely peaceful across most parts of India, it took on the nature of a hartal (shutdown) in Kerala, with widespread participation and disruptions reported across the state. In contrast, Delhi, the national capital, saw normal traffic and routine activity, with the strike having little to no visible impact. The city, as usual, remained unaffected by trade union-led shutdowns.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  9 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  11 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  11 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  11 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  11 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  12 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  13 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  13 hours ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  14 hours ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  14 hours ago