
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ

ബംഗളൂരു: 27 കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു. ബംഗളൂരു നെലമംഗലയിലാണ് സംഭവം. മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. രാധ എന്ന യുവതിയാണ് അറസ്റ്റിലായത്. യുവതി പ്രസവാനന്തര വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രസവത്തിന് ശേഷം വിശ്വേശരപുരത്തെ സ്വന്തം വീട്ടിലാണ് രാധയും കുഞ്ഞുമുണ്ടായിരുന്നത്. ദിവസം തികയാതെയാണ് രാധ കുഞ്ഞിനെ പ്രസവിച്ചത്. ജനിച്ചത് മുതല്‍ പാല്‍ കുടിക്കാന്‍ തയ്യാറാകാതിരുന്ന കുഞ്ഞ് നിര്‍ത്താതെ കരയുകയും ചെയ്യുമായിരുന്നു. ഇതില്‍ രാധ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പാല്‍ കുടിക്കാനും തയാറായിരുന്നില്ല. കുഞ്ഞിന് വളര്‍ച്ചാ തകരാറുകള്‍ ഉണ്ടെന്നാണ് രാധ കരുതിയത്. പിന്നാലെ പതിയെപ്പതിയെ ഇവര്‍ വിഷാദാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാധയുടെ ഭര്‍ത്താവ് തൊഴില്‍രഹിതനും മദ്യപാനിയുമായിരുന്നു. കുഞ്ഞിനെ കാണാനും ഇയാള്‍ വരാറുണ്ടായിരുന്നില്ല. കുഞ്ഞിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം ഈ സാഹചര്യവും രാധയെ തളര്‍ത്തി.
എന്താണ് പ്രസവാനന്തര വിഷാദം?
പ്രസവത്തിന് പിന്നാലെ 15 ശതമാനം സ്ത്രീകളിലെങ്കിലും പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകുന്നതായാണ് കണക്ക്. ഉത്കണ്ഠ, കുറഞ്ഞ ഊര്‍ജ്ജം, അത്യധികമായ ദുഖം, ഭക്ഷണം കഴിക്കുന്നതിലും ഉറങ്ങുന്നതിലും പ്രശ്‌നങ്ങള്‍, ആത്മഹത്യ ചിന്തകള്‍ തുടങ്ങി പല തരം പ്രശ്‌നങ്ങള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. സമീപകാലത്ത് പ്രസവാനന്തര വിഷാദത്തെ തുടര്‍ന്ന് അമ്മമാര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. രസവ ശേഷം ഒരു വര്‍ഷം വരെ ഇത് നീണ്ടു നില്‍ക്കാം. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്.
ലക്ഷണങ്ങള്‍
അമിതമായ ദുഃഖം, കരച്ചില്‍, നിസ്സഹായത തോന്നുക.
ഉറങ്ങാന്‍ കഴിയാതെ വരിക, അല്ലെങ്കില്‍ അമിതമായി ഉറങ്ങുക.
വിശപ്പില്ലായ്മ അല്ലെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കുക.
ക്ഷോഭം, അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക.
തനിക്കും കുഞ്ഞിനും ദോഷം വരുമോ എന്ന ഭയം.
കാരണങ്ങള്‍:
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍.
മാനസിക സമ്മര്‍ദ്ദം.
പഴയകാല വിഷാദരോഗം.
ചുറ്റുപാടുകളില്‍ നിന്നുള്ള പിന്തുണയില്ലായ്മ.
ചികിത്സ:
വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തില്‍ ഏത് രീതിയിലുള്ള ചികിത്സയാണ് നല്‍കേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
സൈക്കോതെറാപ്പി (conversational therapy).
ആന്റി-ഡിപ്രസന്റ് മരുന്നുകള്‍.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ.
അത്ര കഠിനമല്ലെങ്കില്‍ കാണ്‍സിലിങ്, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാല്‍, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്റെ ചികിത്സ തന്നെ ഇവര്‍ക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തില്‍ രോ?ഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
പ്രസവശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബേബി ബ്ലൂസ് സാധാരണമാണ്, ഇത് ചികിത്സ കൂടാതെ മാറും.
എന്നാല്‍, ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനിന്നാല്‍, ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
പ്രസവാനന്തര വിഷാദരോഗം മാതാവിനെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്.
സമയബന്ധിതമായി ചികിത്സ തേടിയാല്‍ ഈ അവസ്ഥയില്‍ നിന്ന് മോചനം നേടാനാകും.
In a shocking incident from Bengaluru’s Nelamangala, a 27-year-old mother allegedly killed her newborn by immersing the baby in boiling water.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 5 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 6 hours ago
മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 6 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 6 hours ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 6 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 7 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 7 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 7 hours ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 7 hours ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 8 hours ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 8 hours ago
ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 8 hours ago
ജൂലൈ 17 വരെ തെഹ്റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ്, കാരണമിത്
uae
• 9 hours ago
ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ
National
• 9 hours ago
ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി
uae
• 10 hours ago
രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്
Kerala
• 10 hours ago
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം
Kerala
• 10 hours ago
കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു
Kerala
• 10 hours ago
ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 9 hours ago
രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ
uae
• 9 hours ago
കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു
Kerala
• 9 hours ago