
സ്കൂൾ പഠനസമയ മാറ്റം, മന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ച: വസ്തുതകൾ എന്ത്?

തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പഠന സമയം രാവിലെ 09-45 ന് തുടങ്ങി വൈകുന്നേരം 04-15 അവസാനിപ്പിക്കുന്നതിലൂടെ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി 25-07-2025 ന് തിരുവനന്തപുരത്ത് വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ചയും ശേഷം വിവിധ സ്കൂൾ മാനേജ്മെന്റ് സംഘടന പ്രതിനിധികളുമായും നടത്തിയ ചർച്ചകളും ചില മാധ്യമങ്ങൾ വിവിധ തരത്തിലാണ് റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധമായി വസ്തുതകൾക്ക് നിരക്കാത്ത വിധം ചിലർ സോഷ്യൽ മീഡിയയിലും മറ്റും പ്രതികരണങ്ങൾ നടത്തികൊണ്ടിരിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മന്ത്രിയുമായുള്ള ചർച്ചയിലെ വസ്തുതകൾ സത്യ സന്ധമായി അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഇങ്ങിനെ ഒരു വിശദീകരണം നൽകുന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ വെച്ച് 25-07-2025(വെള്ളിയാഴ്ച) ഉച്ചക്ക് ശേഷം 3.30 ന് നടന്ന ചർച്ചയിൽ സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, എസ്.കെ.എം.എം.എ ജനറൽ സെക്രട്ടറി ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എം.എം.എ. വർക്കിങ് സെക്രട്ടറി കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് കുറ്റിക്കടവ്, സമസ്ത പി.ആർ.ഒ. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് പങ്കെടുത്തത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് പുറമെ ഡയരക്ടർ ഓഫ് ജനറൽ എഡ്യുക്കേഷൻ (DGE) ബഹു. ഷാനവാസ് സാർ, വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി വാസുഖി ഉൾപ്പെടെ യുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
സമസ്ത നേതൃത്വം ചുമതലപ്പെടുത്തിയ പ്രകാരമാണ് സമസ്ത പ്രതിനിധികൾ ചർച്ചക്ക് പോയത്. നേതൃ തീരുമാന പ്രകാരം സമസ്ത ട്രഷറർ കൊയ്യോട് ഉസ്താദ് കൂടി ഈ സംഘത്തിൽ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ അനിവാര്യമായ സാഹചര്യത്താൽ ഉസ്താദിന് തിരുവനന്തപുരത്ത് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂറിലധികം സമയം എടുത്ത് വിശദമായ ചർച്ചകളാണ് നടന്നത്.
ഈ വർഷം സ്കൂൾ പഠന സമയ മാറ്റം സംബന്ധിച്ച് സർക്കാർ തീരുമാനം കൈ കൊള്ളാൻ ഉണ്ടായ സാഹചര്യം മന്ത്രി വിശദമായി പ്രതിപാദിച്ചു. സമസ്തക്ക് പറയാനുള്ള കാര്യങ്ങളും ഇത് വഴി മദ്രസ പഠനത്തിനും പൊതു സമൂഹത്തിനും ഉണ്ടായ പ്രയാസങ്ങളും ഞങ്ങളും വിശദമായി സംസാരിച്ചു. പഠന സമയമാറ്റം മൂലം ഉണ്ടായ പ്രയാസങ്ങൾ പരിഹരിക്കാനുള്ള സമസ്തയുടെ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം സമർപ്പിക്കുകയും ചെയ്തു. തീർത്തും സൗഹാർദ്ധ പരമായിരുന്നു ചർച്ചകൾ. ബഹു. കേരള ഹൈക്കോടതി വിധിയും കോടതിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച കമ്മീഷന്റെ നിർദ്ദേശങ്ങളും നടപ്പിലാക്കാതിരിക്കാൻ നിർവ്വാഹമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെ ഉത്തരവ് ഇറക്കേണ്ടി വന്നതെന്നും ബഹു. ഹൈകോടതിയെ അറിയിച്ച് ഈ വർഷം അത് നടപ്പാക്കിയത് കൊണ്ട് നിങ്ങൾ സഹകരിക്കണമെന്നും അടുത്ത വർഷം പരാതി സംബന്ധിച്ചു നമുക്ക് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നൽകുകയുമാണുണ്ടായത്. ഈ വിവരമാണ് ചർച്ചക്ക് ശേഷം മീഡിയ പ്രവർത്തകരുമായിഞങ്ങൾ പങ്ക് വെച്ചത്.
സമസ്തയുമായി നടന്ന ചർച്ചകൾക്ക് ശേഷം വിവിധ സ്കൂൾ മാനേജ്മെന്റ് സംഘടന പ്രതിനിധികളുടെ യോഗത്തിലും സമസ്തയുടെ പ്രതിനിധികൾ പങ്കെടുത്ത് നിങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിലും വസ്തുനിഷ്ഠമായി സമസ്ത വിഷയം അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ പഠന സമയത്തിൽ വരുത്തിയ മാറ്റം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഉണ്ടാവുന്ന പ്രയാസങ്ങൾ ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം മാനേജ്‌മെന്റ് പ്രതിനിധികളും ഉന്നയിച്ചു. സമസ്ത യുടെ അഭിപ്രായത്തോട് യോജിച്ച് കൊണ്ടാണ് മാനേജ്മെന്റ് സംഘടന പ്രതിനിധികളും കാന്തപുരം സുന്നി വിഭാഗം നേതാക്കളും എം.ഇ.എസ്. ഉൾപ്പെടെയുള്ള സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും സംസാരിച്ചത്. സമസ്തയുടെയും മറ്റു സംഘടനകളുടെയും ആവശ്യങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെടുത്താൻ പ്രസ്തുത ചർച്ചയും സഹായകമായി. എന്നാൽ ഈ വർഷം സഹകരിക്കണമെന്നും അടുത്ത വർഷം ചർച്ചയിലൂടെ പരിഹാരം ഉണ്ടാക്കാമെന്നുമാണ് മന്ത്രി ഇരു യോഗങ്ങളിലും പറഞ്ഞത്. വസ്തുതകൾ ഇതായിരിക്കെ മറിച്ചുള്ളതെല്ലാം യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്ന് കെ. ഉമർഫൈസി മുക്കം, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, കെ. മോയിൻകുട്ടി മാസ്റ്റർ, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ഒ.പി.എം. അഷ്‌റഫ് കുറ്റിക്കടവ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ അറിയിച്ചു.
To address the issues arising from the revised school timings — 9:45 AM to 4:15 PM — implemented this academic year, Minister for General Education V. Sivankutty held discussions on July 25, 2025, in Thiruvananthapuram with leaders of Samastha as well as representatives of various school management associations. However, some media outlets have reported these discussions in a misleading manner. It has also been observed that certain individuals are posting inaccurate responses on social media regarding the meeting. This clarification is being issued to truthfully inform those who wish to understand the actual facts of the discussion with the minister.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• a day ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• a day ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• a day ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• a day ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• a day ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• a day ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• a day ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• a day ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
Kerala
• a day ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍
Cricket
• a day ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• a day ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• a day ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• a day ago
അസമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• a day ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍
Saudi-arabia
• a day ago
10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
National
• 2 days ago
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 2 days ago
രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
Kerala
• 2 days ago
'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 2 days ago
റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍
National
• 2 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു
Football
• a day ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• a day ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• a day ago