HOME
DETAILS

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

  
Web Desk
July 30 2025 | 15:07 PM

another application for a residence certificate for a dog named Dogesh Babu has surfaced in Bihar

പട്‌ന: ബിഹാറില്‍ വീണ്ടും നായയുടെ പേരില്‍ താമസ സര്‍ട്ടിഫിക്കറ്റിന് അപേക്ഷയെത്തി. ഇത്തവണ ഡോഗേഷ് ബാബുവിനാണ് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ടത്. കഴിഞ്ഞ ദിവസം ഡോഗേഷ് ബാബുവെന്ന നായക്ക് താമസ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപേക്ഷയെത്തിയത്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിര്‍ദാല ബ്ലോക്കിലെ ആര്‍ടിപിഎസ് ഓഫീസിലേക്കാണ് ഓണ്‍ലൈനായി പുതിയ അപേക്ഷയെത്തിയത്. അച്ഛന്റെ സ്ഥാനത്ത് 'ഡോഗേഷിന്റെ പപ്പ', അമ്മയുടെ സ്ഥാനത്ത് 'ഡോഗേഷിന്റെ മാമി' എന്നിങ്ങനെയാണ് അപേക്ഷ ഫോമില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ലിംഗം ആണ്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 

സംഭവത്തില്‍ ആര്‍.ടി.പി.എസ് പോര്‍ട്ടലിന്റെ ദുരുപയോഗത്തെക്കുറിച്ച് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താന്‍ നവാഡ ജില്ലാ മജിസ്ട്രേറ്റ് രവി പ്രകാശ് ഉത്തരവിട്ടു. സെക്ഷന്‍ 241 പ്രകാരം വഞ്ചനാപരമായ ഉപയോഗം, സെക്ഷന്‍ 241 പ്രകാരം വ്യാജ രേഖ ചമക്കല്‍, സെക്ഷന്‍ 319(2) പ്രകാരം വഞ്ചന, സെക്ഷന്‍ 340 (1),(2) പ്രകാരം ഇലക്ടോണിക് രേഖകളുടെ ദുരുപയോഗം,  ഐ.ടി ആക്ടിലെ സെക്ഷന്‍ 66 ഡി, കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. 

കഴിഞ്ഞ ദിവസം ഡോഗ് ബാബുവെന്ന നായക്ക് റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് അനുവദിച്ചെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. റവന്യൂ ഓഫീസര്‍ മുരാരി ചൗഹാന്റെ ഡിജിറ്റല്‍ ഒപ്പോടുകൂടിയാണ് ഡോഗ് ബാബുവിന് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. കുത്ത, കുത്തിയ ദേവി എന്നിങ്ങനെയായിരുന്നു ഡോഗ് ബാബുവിന്റെ രക്ഷിതാക്കളുടെ പേരുകള്‍. ഈ സംഭവത്തിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയ വ്യക്തി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, അപേക്ഷ സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനാണ് തീരുമാനം.

A fresh application for a residence certificate for a dog named Dogesh Babu has surfaced in Bihar. The earlier issuance of such a certificate had caused controversy. Police are now investigating the matter.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  a day ago
No Image

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago
No Image

സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം

Kerala
  •  a day ago
No Image

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

Kerala
  •  a day ago
No Image

പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ

Kerala
  •  a day ago