HOME
DETAILS

വിലക്കുറവ്; തെരുവോരം കീഴടക്കി ഓണവിപണി

  
backup
September 06, 2016 | 9:45 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8b%e0%b4%b0%e0%b4%82-%e0%b4%95%e0%b5%80%e0%b4%b4



കോഴിക്കോട്: ഓണത്തിനു മാറ്റുകൂട്ടി തെരുവോര വിപണി സജീവമായി. തുണിത്തരങ്ങളും ബാഗുകളും ചെരുപ്പുകളും വാച്ചുകളുമെല്ലാം ആവശ്യക്കാര്‍ക്കായി ഒരുക്കി തെരുവോര കച്ചവടം ഒരുങ്ങിക്കഴിഞ്ഞു. ശമ്പളവും ബോണസും ചെലവഴിക്കാന്‍ എത്തുന്നവരെ കാത്തിരിക്കുകയാണ് തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ്, മധുര, യു.പി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ കച്ചവടക്കാര്‍. മാനാഞ്ചിറ മുഴുവന്‍ തെരുവോര കച്ചവടക്കാരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ആദ്യ ദിവസത്തില്‍ തന്നെ വലിയ തിരക്കാണ് തെരുവോര വിപണിയില്‍ അനുഭവപ്പെടുന്നത്.
കുഞ്ഞുടുപ്പുകളും കുഞ്ഞു ജുബ്ബയും മുണ്ടും തന്നെയാണ് ഇക്കുറിയും തെരുവോര വിപണിയിലെ താരം. 200 രൂപ മുതലാണ് ഇവയുടെ വില. ഹൗ ഓള്‍ഡ് ആര്‍ യൂ, ബനാറസ്, കറാച്ചി തുടങ്ങിയ പഴയ മോഡലുകള്‍ക്കൊപ്പം പുത്തന്‍ സിനിമാ പേരുകളിലെല്ലാം തെരുവ് വിപണിയില്‍ വസ്ത്രങ്ങളിറങ്ങിയിട്ടുണ്ട്. 200 മുതല്‍ 600 വരെയാണ് ഇവയുടെയെല്ലാം വില. പട്ടുപാവാട, സാരി, പാന്റ്, ബനിയന്‍, ബെഡ്ഷീറ്റ് തുടങ്ങി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരെയും ആകര്‍ഷിച്ചാണ് കച്ചവടം. വമ്പന്‍ തുണിക്കടകളില്‍ കഴുത്തറപ്പന്‍ വില നല്‍കി വസ്ത്രം വാങ്ങേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നാണ് ഇവിടങ്ങളിലെ വില്‍പന.
പാന്റ്‌സിന്റെയും ജീന്‍സിന്റെയും വിപണിയും സജീവമാണ്. 150 രൂപയ്ക്ക് വിവിധ തരത്തിലുള്ളവ ലഭ്യമാണ്. പഴയ മോഡലുകളാണ് കൂടുതലെങ്കിലും അതിനും ആവശ്യക്കാര്‍ ഏറെയുണ്ട്. കോട്ടണ്‍ കുര്‍ത്തകളും കുഞ്ഞുടുപ്പുകളുമാണ് ഇക്കുറി വിറ്റുപോയവയില്‍ അധികവും. ഇവയ്ക്കു പുറമെ അടിച്ചു പൊളിക്കാന്‍ ബംഗളൂരില്‍ നിന്ന് സ്റ്റൈലന്‍ വാച്ചുകളുണ്ട്. 200-250 രൂപ വരെയാണ് വാച്ചുകളുടെ വില. കുട്ടികള്‍ക്കായുള്ള കളിപ്പാട്ട വിപണിയും സജീവമാണ്. ബാഗ് വിപണിയിലും നല്ല തിരക്കാണ്. 100 രൂപ മുതല്‍ 400 രൂപ വരെയാണ് ബാഗുകള്‍ക്ക് വില. വിഗ്രഹങ്ങളുടെ വില്‍പനയും തകര്‍ക്കുന്നുണ്ട്. ഓണക്കാലത്തും കൃഷ്ണവിഗ്രഹങ്ങള്‍ക്കു തന്നെയാണ് ആവശ്യക്കാര്‍ കൂടുതല്‍.150 രൂപ മുതലുള്ള വിഗ്രഹങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. വരും ദിവസങ്ങളില്‍ കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിലാണ് ഇതരദേശക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  3 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  3 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  3 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  3 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  3 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  3 days ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജീവികള്‍;  ജെറ്റ് വിമാനത്തെപ്പോലും തോല്‍പ്പിക്കുന്ന ശബ്ദം..! ഹൗളര്‍ മങ്കി മുതല്‍ സ്‌പേം വെയ്ല്‍ വരെ

Kerala
  •  3 days ago
No Image

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

Kerala
  •  3 days ago
No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  3 days ago