
പരിസ്ഥിതിസാക്ഷരതയിലേയ്ക്ക്
കേവലസാക്ഷരത നേടുകയെന്നതായിരുന്നു സക്ഷരതായജ്ഞത്തിന്റെ പ്രധാനലക്ഷ്യം. ഒരുവര്‍ഷത്തെ ജനകീയപ്രവര്‍ത്തനത്തിലൂടെ ആ ലക്ഷ്യം കൈവരിക്കാന്‍ നമുക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ പൊതുസാക്ഷരതയിലും സ്ത്രീസാക്ഷരതയിലും വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമെത്താന്‍ കേരളത്തിനുകഴിഞ്ഞു.
തൊഴില്‍സാക്ഷരതയടക്കം നിരവധി പ്രാഥമികസാക്ഷരതാമേഖലകളില്‍ തുടര്‍സാക്ഷരതാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തിലാണ് ഈ വര്‍ഷത്തെ സാക്ഷരതാദിനം ഇന്ന് ആചരിക്കുന്നത്. ഈ കാലയളവില്‍ പ്രാഥമികമായും നാം ആര്‍ജിക്കേണ്ട പ്രധാന ആശയമാണു പരിസ്ഥിതിസാക്ഷരത. അതുകൊണ്ടുതന്നെ ഈ വര്‍ഷം (2016 സെപ്തംബര്‍ 8 മുതല്‍ 2017 സെപ്തംബര്‍ 8 വരെ) പരിസ്ഥിതിസാക്ഷരതാവര്‍ഷമായി നാം ആചരിക്കുകയാണ്. അതിന്റെ ഉദ്ഘാടനം ഇന്നു നടക്കും. കേരളത്തിലെ മുഴുവന്‍ താലൂക്കുകളും കേന്ദ്രീകരിച്ച് ഒരേസമയം പരിസ്ഥിതിസാക്ഷരതയെക്കുറിച്ചു ചര്‍ച്ച നടക്കും.
പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും ഇതരജീവികളും തമ്മില്‍ സ്ഥൂലവും സൂക്ഷ്മവുമായ നിരവധി ബന്ധങ്ങളുണ്ട്. മൗലികമായ ഈ ബന്ധങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുമ്പോഴാണു പരിസ്ഥിതിസന്തുലനം സാധ്യമാവുക. പരിസ്ഥിതിസന്തുലനമാണു പ്രകൃതിയുടെ നിലനില്‍പ്പിന് ആധാരം. ഈ സന്തുലനം നിലനിര്‍ത്തുകയെന്നതാണു മനുഷ്യന്റെ കടമ. പരിസ്ഥിതിസന്തുലനത്തെ തെറ്റിക്കാന്‍ശ്രമിക്കുന്ന ഭൂമിയിലെ ഏക ജീവിവര്‍ഗം മനുഷ്യനാണ്.
ഈ ശാസ്ത്രബോധമില്ലാതെ (സാക്ഷരതയില്ലാതെ) മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായിട്ടാണു കാലാവസ്ഥാവ്യതിയാനവും കാര്‍ഷികത്തകര്‍ച്ചയും മാരകരോഗങ്ങളുടെ വളര്‍ച്ചയുമെല്ലാമുണ്ടാകുന്നത്. ഇക്കാര്യത്തില്‍ ഗുരുതരാവസ്ഥയിലാണു കേരളം. കാലാവസ്ഥാവ്യതിയാനം കാര്‍ഷികരംഗത്തെ അത്യധികം പ്രതികൂലമായി ബാധിച്ച പ്രദേശമാണു കേരളം. ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും അടിമുടി മാറ്റമുണ്ടായതിനാല്‍ രോഗാതുരതയിലും നാം വളരെ മുന്നിലായിരിക്കുന്നു. ഒരുകാലത്തു കൈവരിച്ച അത്ഭുതനേട്ടങ്ങളെല്ലാം നഷ്ടപ്പെടുമോയെന്ന ഭീതിയിലാണു കേരളം.
ഈ ഭീഷണിയില്‍നിന്നുള്ള മോചനത്തിനുള്ള വഴിയാണു പരിസ്ഥിതി സാക്ഷരത. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ചു ബോധവല്‍ക്കരിച്ചുകൊണ്ടാണു പരിസ്ഥിതിസാക്ഷരതായജ്ഞം ആരംഭിക്കുന്നത്. ഒരുപരിധിവരെ മലയാളികളെല്ലാം പരിസ്ഥിതിനിരക്ഷരരാണ്. ഇതു മാറ്റിയെടുക്കേണ്ടതുണ്ട്. അതിനുള്ള ബഹുജനപരിപാടിയാണു പരിസ്ഥിതിസാക്ഷരതായജ്ഞം.
ചുറ്റുപാടിന്റെ ശാസ്ത്രീയതയെക്കുറിച്ചുള്ള ശാസ്ത്രാവബോധത്തില്‍നിന്നു തുടങ്ങുമ്പോള്‍ മാറ്റം സൃഷ്ടിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.
പ്രകൃതിയുടെ അടിസ്ഥാനമായ സന്തുലനം നമുക്കു ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലും കാണുവാന്‍ കഴിയും. ആവാസവ്യവസ്ഥയെന്നു പറയുന്നത് ഇതാണ്. പ്രകൃതിസന്തുലനത്തിന്റെ ഉത്തമപ്രതീകമാണ് ആവാസവ്യവസ്ഥ. ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ബോധമുണ്ടെങ്കില്‍ പരിസ്ഥിതിസാക്ഷരതയുണ്ടെന്നു പറയാം. ഈ അവസ്ഥയെങ്കിലും മുഴുവന്‍ ജനങ്ങളിലുമെത്തിക്കാന്‍ കഴിയത്തക്കവിധമാണു യജ്ഞം മുന്നോട്ടുപോകേണ്ടത്. മൗലികമായ പരിസ്ഥിതിബോധം സൃഷ്ടിക്കുകയെന്നതിനപ്പുറം സന്തുലിതവും ശാസ്ത്രീയവുമായ പരിസ്ഥിതിബോധമുണ്ടാക്കുകയെന്നതാണു ലക്ഷ്യം.
ഒരു ആവാസവ്യവസ്ഥയില്‍ നാലുതരം ജനുസ്സുകള്‍ ഉണ്ട്. ഭക്ഷണമുണ്ടാക്കുന്ന സസ്യങ്ങള്‍, ഈ ഭക്ഷണമെടുക്കുന്ന സസ്യഭുക്കുകള്‍, മറ്റു ജന്തുക്കളെ ഭക്ഷിക്കുന്ന മാംസഭുക്കുകള്‍, പിന്നെ മൃതഭോജികള്‍. ഈ ശൃംഖല സന്തുലിതമാകുമ്പോഴാണു ശുദ്ധമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത്. നല്ലവെള്ളവും ഭക്ഷണവും അപ്പോഴാണു ലഭ്യമാകുക. ഈ തിരിച്ചറിവില്ലാതെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമ്പോള്‍ ജീവിതരീതിയും ജീവിതവും താറുമാറാകും. പുരോഗമനമെന്നത് ആവാസവ്യവസ്ഥയുടെ സന്തുലനംനിലനിര്‍ത്തിക്കൊണ്ടുള്ള ഗുണപരമായ മാറ്റങ്ങളാണ്.
പ്രകൃതിയില്‍നിന്നു വല്ലാതെ അകന്നുപോകുന്നതാണു വികസനമെന്ന തെറ്റായബോധം കമ്പോളസംസ്‌കാരം നമുക്കു നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഉപഭോഗസംസ്‌കാരമാണു പുരോഗനമെന്ന ചിന്ത തെറ്റാണ്. പ്രാദേശികതയും പ്രാദേശികസംസ്‌കാരവും വിഭവങ്ങളുമാണു ശരീരത്തിന് ആരോഗ്യം നല്‍കുന്നത്. കാലാവസ്ഥയനുസരിച്ചാണു ഭക്ഷണജീവിതരീതികള്‍. മാധ്യങ്ങളുടെയും പരസ്യങ്ങളുടെയും അമിതസ്വാധീനംമൂലം തെറ്റായ ഭക്ഷണരീതി വളര്‍ന്നുവരുന്നു.
ഇതു മാരകരോഗങ്ങളിലേയ്ക്കുള്ള വഴിമരുന്നാണ്. പുതിയ തലമുറയെ ഈ അപകടത്തില്‍നിന്നു രക്ഷിക്കേണ്ടതുണ്ട്. ആരോഗ്യരംഗത്തു നമുക്കു മുന്നേറാന്‍ പരിസ്ഥിതിസാക്ഷരത ആവശ്യമാണ്. വികസനത്തിന്റെ അടിത്തറതന്നെ ആരോഗ്യമുള്ള ജനതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 5 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 6 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 6 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 6 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 7 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 7 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 7 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 8 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 8 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 9 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 9 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 10 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 10 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 10 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 11 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 11 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 11 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 10 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 10 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 10 hours ago