
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ, ഉത്തരമേഖല ഐജി രാജ്പാൽ മീനയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു. എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
കോടതി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സസ്പെൻഷൻ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖറിന് നിയമോപദേശം ലഭിച്ചതിനെ തുടർന്ന് വകുപ്പുതല നടപടികൾ തുടരാമെന്നും വ്യക്തമായിരുന്നു. ഇതോടെയാണ് പൊലിസുകാരെ സസ്പെന്റ് ചെയ്തത്.
സംഭവത്തിൽ കോൺഗ്രസ് പാർട്ടി സുജിത്തിനെ പിന്തുണ പ്രഖ്യാപിക്കുകയും പ്രതികളായ പൊലിസുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. നേരത്തേ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് തൃശൂർ ജില്ലാ പൊലീസ് മേധാവിയോട് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
2023 ഏപ്രിൽ 5-നാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം അഞ്ച് പൊലിസുകാർ ചേർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. സുജിത്തിന്റെ പറയുന്നതനുസരിച്ച്, കാലിനടിയിൽ ലാത്തികൊണ്ട് 45-ലധികം അടികൾ, ചെവിക്കടിയിൽ പ്രഹരം മൂലം ശ്രവണ ശേഷി നഷ്ടപ്പെടൽ, സിസിടിവി ഇല്ലാത്ത മുറിയിൽ വെച്ചും കൂടുതൽ ക്രൂരമായ മർദനം എന്നിവയുണ്ടായി. പ്രഹരത്തിനു ശേഷം എഴുന്നേറ്റ് ചാടാനും നിർബന്ധിച്ചു. മർദനത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ഇപ്പോഴും 0.5% കേൾവിശക്തി നഷ്ടപ്പെട്ട നിലയിലാണ് സുജിത്ത്.
മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ പൊലിസ് ആദ്യം വിസമ്മതിച്ചിരുന്നു. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് രണ്ടു വർഷത്തിനു ശേഷം ദൃശ്യങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങളിൽ സുജിത്തിനെ ജീപ്പിൽ നിന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും മർദിക്കുന്നതും വ്യക്തമാണ്.
കേസ് ഒത്തുതീർക്കാൻ പൊലിസ് നേരിട്ടും ഇടനിലക്കാർ വഴിയും ശ്രമിച്ചുവെന്ന് സുജിത്ത് ആരോപിക്കുന്നു. 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തു. എന്നാൽ, സുജിത്ത് വഴങ്ങിയില്ല. പൊലിസിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണിതെന്നും, യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളിലെ സജീവത മൂലമാണ് മർദനമെന്നും അദ്ദേഹം പറയുന്നു. മുൻപ് റൗഡി ലിസ്റ്റിലും ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു.
Four policemen have been suspended in connection with the custodial beating incident in Kunnamkulam. The action follows public outrage and demand for justice. Authorities confirmed that further investigation is underway to ensure accountability and prevent such incidents in the future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• 8 hours ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• 8 hours ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 9 hours ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• 9 hours ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• 9 hours ago
വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 10 hours ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 10 hours ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• 10 hours ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• 11 hours ago.png?w=200&q=75)
കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
Kerala
• 11 hours ago
ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്
uae
• 11 hours ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• 11 hours ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 11 hours ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 12 hours ago.png?w=200&q=75)
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
Kerala
• 14 hours ago
'റോഹിംഗ്യകളേയും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളേയും നാടുകടത്തുന്നത് അവസാനിപ്പിക്കുക' ഇന്ത്യയോട് യു.എസ് സമിതി
International
• 14 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ
Kerala
• 15 hours ago.png?w=200&q=75)
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഉടൻ; കെ.എം. അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ എന്നിവർ പരിഗണനയിൽ
Kerala
• 15 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് വയനാട് സ്വദേശിയായ 45കാരന്
Kerala
• 17 hours ago
അധ്യാപകന് ചീത്ത കാര്യങ്ങള്‍ ചെയ്യുന്നു ഇനി സ്കൂളില്‍ പോകുന്നില്ലെന്ന് കരഞ്ഞ് 11 കാരന്; ഗുജറാത്തില്‍ വിദ്യാര്‍ഥിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്ന അധ്യാപകന് ഒടുവില്‍ അറസ്റ്റില്‍
National
• 18 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• 12 hours ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 13 hours ago
ബീഡി-ബിഹാർ വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും
Kerala
• 13 hours ago