HOME
DETAILS

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ

  
Web Desk
September 06 2025 | 08:09 AM

kunnamkulam custody assault dig recommends suspension of accused police officers

തൃശൂർ: കുന്നംകുളം പൊലിസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് നേതാവിനെ കസ്റ്റഡിയിൽ വെച്ച് അതിക്രൂരമായി മർദിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ, ഉത്തരമേഖല ഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചത്. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ സസ്പെൻഷൻ അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാനും ഡിഐജി നിർദേശിച്ചു.

2023 ഏപ്രിൽ 5-ന് യൂത്ത് കോൺഗ്രസ് ചൊവന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിച്ചുവെന്നാണ് കേസ്. റോഡരികിൽ നിൽക്കുകയായിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് സുജിത്തിനെ കുന്നംകുളം പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശിധരൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് അതി ക്രൂരമായി മർദിക്കുകയായിരുന്നു.

 

മർദനത്തിൽ സുജിത്തിന്റെ ഒരു ചെവിയുടെ ശ്രവണശേഷി ഭാഗികമായി നഷ്ടപ്പെട്ടു. മദ്യപിച്ച് അതിക്രമം കാട്ടിയെന്നും ഉദ്യോഗസ്ഥരെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലിസ് സുജിത്തിനെതിരെ വ്യാജ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, മെഡിക്കൽ പരിശോധനയിൽ സുജിത് മദ്യപിച്ചതായി സ്ഥിരീകരിക്കപ്പെട്ടില്ല, തുടർന്ന് സുജിത്തിന് ജാമ്യം ലഭിച്ചു.

വിവരാവകാശ നിയമപ്രകാരം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പൊലിസ് നിഷേധിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് കഴി‍ഞ്ഞ ദിവസമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങളിൽ പൊലിസുകാർ സുജിത്തിനെ മർദിക്കുന്നത് വ്യക്തമാണ്. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലിസുകാർക്കെതിരെ സ്വമേധയാ കേസെടുത്തു. ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ കെ.സി. സേതുവിന്റെ അന്വേഷണ റിപ്പോർട്ടിലും സുജിത് മർദനം നേരിട്ടതായി സ്ഥിരീകരിച്ചു.

പ്രാഥമിക നടപടികളുടെ ഭാ​ഗമായി ഉദ്യോഗസ്ഥരുടെ ഇൻക്രിമെന്റുകൾ രണ്ട് വർഷത്തേക്ക് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു, കേസിൽ അന്വേഷണ വിധേയമായി ചിലരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ, ഇത് പര്യാപ്തമല്ലെന്നും കേസിൽ സസ്പെൻഷൻ വേണമെന്നും വ്യാപകമായ ആവശ്യമുയർന്നു. തൃശൂർ ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ട് ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.

 

കോടതി കേസെടുത്ത സാഹചര്യത്തിൽ സസ്പെൻഷൻ അനിവാര്യമാണെന്ന് അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാൻ സംസ്ഥാന പൊലിസ് മേധാവി നിർദേശിച്ചു. നിയമോപദേശം തേടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം സുജിത്തിന്റെ ആരോപണങ്ങൾ കൂടുതൽ ഗുരുതരമാണ്. സിസിടിവിയിൽ ഇല്ലാത്ത രണ്ട് പൊലിസുകാർ കൂടി മർദനത്തിൽ പങ്കെടുത്തുവെന്നും കേസ് ഒത്തുതീർക്കാൻ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ഒത്തു തീർപ്പാക്കാൻ കോൺഗ്രസ് പ്രാദേശിക നേതാവായ വർ​ഗീസിനെയും പൊലിസ് സമീപിച്ചിരുന്നു. മർദനത്തിനിടെ കാലിനടിയിൽ ലാത്തികൊണ്ട് 45 അടി വരെ ഏറ്റുവെന്നും സുജിത്ത് വെളിപ്പെടുത്തി.

സംഭവത്തിൽ പൊലിസിനെതിരെ രാഷ്ട്രീയ പ്രതികരണങ്ങൾ കൂടുതൽ ശക്തമാണ്. കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. "കാക്കി യൂണിഫോമിലെ കുറ്റവാളികൾ" എന്നാണ് സതീശൻ വിശേഷിപ്പിച്ചത്. സെപ്റ്റംബർ 10-ന് സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധ സമ്മേളനങ്ങൾ നടത്തുമെന്ന് സണ്ണി ജോസഫ് പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിയായ പൊലിസുകാരൻ ശശിധരന്റെ വീട്ടിലേക്ക് മാർച്ച് നടത്തി, സംഘർഷമുണ്ടായി. ഡിഐജി ഓഫീസിലേക്ക് 'കൊലച്ചോറ്' സമരവും കഴിഞ്ഞ ദിവസം നടന്നു.

ചിലരുടെ തെറ്റുകൾ ആഭ്യന്തര വകുപ്പിലെ മുഴുവൻ പൊലിസിനെയും കളങ്കപ്പെടുത്തരുതെന്നാണ് ഡിഐജി ഹരിശങ്കറിന്റെ പ്രതികരികരണം. എന്നാൽ, കുറ്റകൃത്യത്തിന് അനുസൃതമായ ശിക്ഷ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവം പൊലിസിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്ന വിമർശനവും ഉയരുന്നു. അന്തിമ നടപടി സംസ്ഥാന പൊലിസ് മേധാവി ഉടൻ തീരുമാനിക്കും.

 

In the Kunnamkulam custody assault case, Thrissur Range DIG Harishankar has recommended the suspension of four accused police officers—SI Noohman and CPOs Shashindran, Sandeep, and Sajeev—following a brutal attack on Youth Congress leader V.S. Sujith in 2023. The DIG’s report to the North Zone IG also calls for a review of disciplinary actions, as the court has initiated a criminal case against the officers based on CCTV evidence and an inquiry confirming the assault



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  8 hours ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  9 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  9 hours ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  10 hours ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  10 hours ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  10 hours ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  10 hours ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  11 hours ago