HOME
DETAILS

റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ

  
Web Desk
September 14 2025 | 15:09 PM

ukraine attacks russias largest oil refinery in kirishi

മോസ്‌കോ: റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ ലക്ഷ്യം വെച്ച് യുക്രൈന്‍ ആക്രമണം കടുപ്പിക്കുന്നു. റഷ്യയുടെ വടക്ക് പടിഞ്ഞാറ് ലെനിന്‍ഗ്രാഡ് മേഖലയിലെ കിറിഷി എണ്ണ ശുദ്ധീകരണ ശാലയില്‍ ആക്രമണമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നാണ് കിറിഷി. ആക്രമണം നടന്നതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ റിഫൈനറിയില്‍ തീപിടിത്തമുണ്ടായി. പ്രതിദിനം 3,55,000 ബാലല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എണ്ണ ശുദ്ധീകരണശാലയാണിത്. കിറിഷില്‍ മൂന്ന് ഡ്രോണുകള്‍ പതിച്ചെന്നും, അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായെന്നും റീജിയണല്‍ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ഡ്രോഡ്‌സെന്‍കോ അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും, തീ നിയന്ത്രണ വിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കിറിഷിലെ ആക്രമണത്തിലേതെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ യുക്രൈന്‍ പങ്കുവെച്ചിട്ടുണ്ട്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസുകളിലൊന്നായ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിക്കുമെന്ന് യുക്രൈന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുക്രൈന്‍ ആക്രമണത്തിന് റഷ്യ എണ്ണപ്പണം ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് അമേരിക്കയും നാറ്റോ സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു. ഇത് പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ റഷ്യന്‍ എണ്ണക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ പുതിയ തീരുവ ചുമത്തിയത്. 

റഷ്യക്ക് മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിനായി ജി7 യോഗത്തിലും ട്രംപ് ആവശ്യം ഉന്നിയിച്ചിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുന്നതില്‍ ജി7 അംഗരാജ്യങ്ങളും അമേരിക്കയ്‌ക്കൊപ്പം അണിനിരക്കണമെന്നാണ് ആവശ്യം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ റഷ്യയുമായി ചേര്‍ന്ന ഇന്ത്യക്കെതിരെ 100 ശതമാനം തീരുവ ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോടും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

Ukraine attacks Russia’s largest oil refinery in Kirishi-2



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  10 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  11 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  11 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  11 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  12 hours ago