സൈബർ ആക്രമണം; ലണ്ടൻ, ബ്രസ്സൽസ്, ബെർലിൻ തുടങ്ങി യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിൽ സേവനങ്ങൾ തടസപ്പെട്ടു
ലണ്ടൻ: സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിൽ സേവനങ്ങൾ തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ തുടങ്ങി നിരവധി വിമാനത്താവളങ്ങളിലാണ് പ്രശ്നങ്ങൾ നേരിട്ടത്. ആയിരക്കണക്കിന് യാത്രക്കാരെ ഇത് ബുദ്ധിമുട്ടിലാക്കി. കോളിൻസ് എയ്റോസ്പേസ് എന്ന വിമാന സേവന ദാതാവിന് നേരെയായിരുന്നു സൈബർ ആക്രമണം ഉണ്ടായത്.
സൈബർ ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ വൈകാനിടയുണ്ടെന്ന് ഹീത്രോ വിമാനത്താവളം അറിയിച്ചു. ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ തടസപ്പെട്ടതായി ബ്രസ്സൽസ് വിമാനത്താവളം സ്ഥിരീകരിച്ചു. കമ്പ്യൂട്ടർ സംവിധാനങ്ങളെ ആശ്രയിക്കാതെ യാത്രക്കാർക്ക് സേവനം നൽകാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സാങ്കേതിക തകരാറുകൾ ഇപ്പോഴും തുടരുന്നതായി കോളിൻസ് എയ്റോസ്പേസ് വ്യക്തമാക്കി. അതേസമയം, യാത്രാ തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബെർലിൻ വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ ബാനറായി പ്രദർശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, സൂറിച്ച് വിമാനത്താവളങ്ങൾ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടു.
A cyber attack targeting Collins Aerospace, a service provider for check-in and boarding systems, has disrupted operations at several major European airports, including London's Heathrow, Brussels, and Berlin. The attack has forced airport staff to manually check-in and board passengers, resulting in flight delays and cancellations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."