'ഹാട്രിക് ബാലൺ ഡി ഓർ' ലോക ഫുട്ബോളിൽ പുതു ചരിത്രം സൃഷ്ടിച്ച് സ്പാനിഷ് പെൺപുലി
ഫുട്ബോൾ ലോകത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ബാലൺ ഡി ഓർ ജേതാക്കളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷത്തെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബാഴ്സലോണയുടെ സ്പാനിഷ് താരം ഐന്റാന ബോൺമാറ്റിയാണ്. തുടർച്ചയായ മൂന്നാം തവണയാണ് സ്പാനിഷ് താരം ഈ നേട്ടം കൈവരിക്കുന്നത്. വനിതാ ബാലൺ ഡി ഓർ ചരിത്രത്തിൽ മൂന്ന് തവണ ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ഐന്റാന.
രണ്ട് തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയ സ്പാനിഷ് താരം അലെക്സിയ പുറ്റല്ലസിനെ മറികടന്നാണ് ഐന്റാന തന്റെ പേര് ചരിത്രത്താളുകളിൽ എഴുതി ചേർത്തത്. 2021ലും 2022ലുമാണ് അലെക്സിയ ബാലൺ ഡി ഓർ നേടിയിരുന്നത്. എന്നാൽ വെറും മൂന്ന് വർഷം കൊണ്ട് അലെക്സിയയുടെ ഈ നേട്ടവും മറികടന്ന് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2018ലാണ് ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ നൽകാൻ തുടങ്ങിയിരുന്നത്. നോർവേ താരം അഡ ഹെഗർബർഗ് യുഎസ്എ താരം മേഗൻ റാപിനോ എന്നിവരാണ് മറ്റ് ബാലൺ ഡി ഓർ ജേതാക്കൾ
ഈ സീസണിൽ ബാഴ്‌സലോണയെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കൈപിടിച്ചുയർത്താൻ ഐറ്റാനക്ക് സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ അഴ്സണലിനോട് പരാജയപ്പെട്ട് ബാഴ്സക്ക് കിരീടം നഷ്ടമാവുകയായിരുന്നു. രാജ്യാന്ത തലത്തിൽ യൂറോ കപ്പിൽ സ്പാനിഷ് ടീമിന് ഫൈനൽ യോഗ്യത ഉറപ്പാക്കാനും താരത്തിന് സാധിച്ചിരുന്നു. ഈ ഫൈനലിലും താരത്തിന് കിരീടം നഷ്ടമായിരുന്നു. ഇംഗ്ലണ്ടായിരുന്നു സ്പെയിനിനെ പരാജയപ്പെടുത്തി കിരീടം ചൂടിയിരുന്നത്.
അതേസമയം മികച്ച പുരുഷ താരമായി തെരഞ്ഞെടുത്തത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരം ഉസ്മാൻ ഡെമ്പലെയാണ്. ലാമിൻ യമാൽ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫിയും സ്വന്തമാക്കി. മികച്ച ഗോൾ കീപ്പറായി ഡൊണരൂമയും മികച്ച ഗോൾ സ്കോററായി ഗ്യോകരസ് പജോറും തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ടീമായി പിഎസ്ജിയും വനിതാ ടീമായി ആഴ്സണലും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിശീലകനായി പിഎസ്ജിയുടെ ലൂയിസ് എൻറിക്വയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Barcelona's Spanish player Aintana Bonetti has been named the best women's player of the year. This is the third consecutive time the Spanish player has achieved this feat. Aintana is also the first player in the history of the Women's Ballon d'Or to win this award three times.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."