കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി
ആലപ്പുഴ: കസ്റ്റഡി മർദന ആരോപണങ്ങളെ തുടർന്ന് ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. വിവിധ ജില്ലകളിൽ നിന്ന് ഡിവൈഎസ്പിക്കെതിരെ ഉയർന്ന് വന്ന കസ്റ്റഡി മർദന ആരോപണങ്ങളാണ് നടപടിക്ക് കാരണമെന്നാണ് സൂചന.
കോന്നി സിഐ ആയിരുന്ന കാലത്ത് എസ്എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ മർദിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയാണ് ഡിവൈഎസ്പിക്കെതിരെ ആദ്യം ഉയർന്നിരുന്നത്. പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും സമാന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നു. തൊടുപുഴ ഡിവൈഎസ്പി ആയിരുന്നപ്പോൾ തൊടുപുഴ മലങ്കര സ്വദേശി വി.കെ. മുരളീധരനെ ഓഫീസിൽ വെച്ച് മർദിച്ചെന്നാണ് ഏറ്റവും പുതിയ പരാതി.
ജയകൃഷ്ണൻ തണ്ണിത്തോട് മധുബാബുവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ പരാതികളിൽ നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. പത്തനംതിട്ട എസ്‌പിയുടെ റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് മടക്കി, പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധുബാബുവിനെ സ്‌പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയത്.
സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന ബിജു വി. നായർ ആലപ്പുഴ ഡിവൈഎസ്പി ആയി ചുമതലയേൽക്കും. 2024 ഡിസംബറിൽ ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മർദിച്ചതിനും ശരീരത്തിൽ ചൊറിയണം തേച്ചതിനും മധുബാബുവിനെ ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. കേരള പൊലിസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ട്രഷറർ കൂടിയാണ് എം.ആർ മധു ബാബു
Alappuzha DYSP M.R. Madhubabu has been transferred from law and order duties to the district special branch following allegations of custodial assault. The action comes after multiple complaints, including one from former SFI leader Jayakrishnan Thannithode, who alleged physical assault during Madhubabu’s tenure as Konni CI. Similar accusations emerged from Pathanamthitta and Idukki, with the latest from V.K. Muralidharan, claiming assault during Madhubabu’s time as Thodupuzha DYSP. The High Court had issued a notice to Madhubabu in a related case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."