HOME
DETAILS

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; സൈനിക ടാങ്കുകള്‍ പിന്‍വാങ്ങിത്തുടങ്ങി, പിന്‍വാങ്ങുന്നിതിനിടേയും ഫലസ്തീനികള്‍ക്ക് നേരെ അതിക്രമം 

  
Web Desk
October 09 2025 | 10:10 AM

first phase of ceasefire begins israeli tanks withdraw but attacks on palestinians continue

ഗസ്സ സിറ്റി: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നു. ഫലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ ബാഗമായി ഇസ്‌റാഈലി സൈന്യം പിന്‍മാറാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 
അതിനിടെ, ഗസ്സ മുനമ്പില്‍ വെടിനിര്‍ത്തിയെന്ന വാര്‍ത്തക്ക്  പിന്നാലെ തിരിച്ചു വരാനൊരുങ്ങുന്ന ഫലസ്തീനികള്‍ക്ക് നേരെ സൈന്യം അതിക്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.  വടക്കോട്ട് മടങ്ങുന്നത് തടയാന്‍ ഗസ്സ നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രവേശന കവാടത്തിലുള്ള അല്‍-റഷീദ് തെരുവിലേക്ക് ഒരു ഇസ്‌റാഈലി സൈനിക ടാങ്ക് അതിക്രമിച്ചു കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ആദ്യഘട്ട കരാര്‍ കൈറോ ചര്‍ച്ചയില്‍ ഇസ്‌റാഈലും ഹമാസും അംഗീകരിച്ചിരുന്നു. വെടിനിര്‍ത്തല്‍ വാര്‍ത്ത വന്നതോടെ ഗസ്സയിലെങ്ങും ആഹ്ലാദ പ്രകടനങ്ങള്‍ നടക്കുകയാണ്. തിങ്കളാഴ്ചയോടെ ഇസ്‌റാഈലി ബന്ദികളെ വിട്ടയക്കുമെന്നുമാണ് കരാറിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നിന്ന് സൈന്യം പിന്‍വാങ്ങിത്തുടങ്ങുമെന്നുമാണ് കരാറിലുണ്ടായിരുന്നത്. 

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്റാഈലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍മീഡിയയിലൂടെയാണ് അറിയിച്ചത്.വെടിനിര്‍ത്തല്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയതായാണ് ട്രംപ് അറിയിച്ചത്.

ഇതുപ്രകാരം 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ അധിനിവേശ സൈന്യം ഗസ്സയില്‍നിന്ന് പിന്‍മാറും. തങ്ങളുടെ കൈവശമുള്ള ബന്ദികളെ ഹമാസും പകരമായി തടവിലുള്ള ഫലസ്തീനികളെ ഇസ്‌റാഈലും മോചിപ്പിക്കും. 48 ബന്ദികളാണ് ഹമാസിന്റെ കൈവശം ഇനിയുള്ളത്. ഇതില്‍ 20 പേരാണ് ജീവനോടെയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ 20 പേരേയും മറ്റുള്ളവരുടെ മൃതദേഹങ്ങളുമാണ് ഹമാസ് കൈമാറുക. പകരം 2000ത്തോളം ഫലസ്തീന്‍ തടവുകാരെയാണ് ഇസ്റാഈല്‍ വിട്ടയക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

the first phase of the ceasefire agreement has come into effect with israeli tanks beginning to withdraw. however, reports indicate continued aggression against palestinians during the pullback.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ല; ഷാഫി പറമ്പിലിനെതിരായ പൊലിസ് അതിക്രമത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  a day ago
No Image

പുരസ്‌കാരം വെനസ്വേലന്‍ ജനതയ്ക്കും ഡൊണാള്‍ഡ് ട്രംപിനും സമര്‍പ്പിക്കുന്നു; സമാധാന നൊബേല്‍ ജേതാവ് മരിയ കൊറീന മച്ചാഡോ 

International
  •  a day ago
No Image

പ്രതിരോധത്തിന് ഇനി പെപ്പര്‍ സ്‌പ്രേ; ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കാന്‍ നടപടിയുമായി ഐ.എം.എ

Kerala
  •  a day ago
No Image

വാണിയംകുളം മുൻ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച സംഭവം: മർദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ

Kerala
  •  a day ago
No Image

"വികൃതമായത് പൊലിസിന്റെ മുഖം… സർക്കാരിന്റെ മുഖം… ഇത് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു"; ഷാഫി പറമ്പിലിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് ടി സിദ്ദിഖ് എംഎല്‍എ

Kerala
  •  a day ago
No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു; നടപടി സംഘപരിവാര്‍ പരാതിക്ക് പിന്നാലെ

Kerala
  •  a day ago
No Image

യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം

uae
  •  a day ago
No Image

പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ്; സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശി

Kerala
  •  a day ago
No Image

ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ

oman
  •  a day ago
No Image

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റ​ഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Kerala
  •  a day ago