ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഖാർഗെയും മുൻനിരയിൽ
പാറ്റ്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എത്തുന്നു. ഒക്ടോബർ 29 മുതൽ നവംബർ ഏഴ് വരെ രാഹുൽ ഗാന്ധി 12 റാലികളെ അഭിസംബോധന ചെയ്യും. ഇതിൽ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവിനൊപ്പമുള്ള റാലികളും ഉൾപ്പെടും.
പ്രധാന റാലികൾ
രാഹുൽ ഗാന്ധി: ഒക്ടോബർ 29-ന് മുസാഫർപൂരിലെ സക്രയിൽ തേജസ്വി യാദവിനൊപ്പമുള്ള റാലിയോടെയാണ് രാഹുലിന്റെ പ്രചാരണം ആരംഭിക്കുക. അന്നേ ദിവസം തന്നെ ദർഭംഗയിലും രാഹുൽ റാലി നടത്തും. ഒരു ദിവസം രണ്ട് റാലികളിൽ വീതം പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബേനിപൂർ, ബർബിഗ, നളന്ദ, കഹാരിയ, പൂർണിയ, ബഹദൂർഗഞ്ച്, ഔറംഗബാദ്, വസീർഗഞ്ച്, ഫോർബ്‌സ്ഗഞ്ച്, ബരാരി എന്നിവിടങ്ങളാണ് പ്രധാന വേദികൾ.
പ്രിയങ്കാ ഗാന്ധി: നവംബർ ഒന്നു മുതൽ എട്ട് വരെ എട്ട് റാലികളിൽ പ്രിയങ്ക പങ്കെടുക്കും. ബെഗുസരായിയിലെ ബച്‌വയിൽ മത്സരിക്കുന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഗരീബ് ദാസിന് വേണ്ടിയുള്ള പ്രചാരണത്തോടെയാണ് പ്രിയങ്ക ബിഹാറിൽ സജീവമാകുക.
മല്ലികാർജുൻ ഖാർഗെ: ഒക്ടോബർ 31-നാണ് പാർട്ടി അധ്യക്ഷൻ ഖാർഗെയുടെ റാലികൾക്ക് തുടക്കമിടുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഖാർഗെയുടെ സാന്നിദ്ധ്യം ദളിത് വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുമെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
നേതൃത്വത്തിന്റെ പ്രതീക്ഷ
സാമൂഹ്യ നീതി വിഷയമാക്കുന്ന രാഹുൽ ഗാന്ധി, സ്ത്രീകളുടെ വിഷയങ്ങൾ ഉയർത്തുന്ന പ്രിയങ്ക ഗാന്ധി, ദളിത് വിഭാഗത്തിൽ നിന്നുള്ള ഖാർഗെ എന്നിവർക്ക് ബിഹാറിലെ വിവിധ ജനവിഭാഗങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പ്രധാനപ്പെട്ട മൂന്ന് നേതാക്കളും ദിവസങ്ങളോളം സംസ്ഥാനത്ത് തങ്ങി പ്രചരണം നടത്തുന്നത് സംസ്ഥാന ഘടകത്തിന് വലിയ ആത്മവിശ്വാസം നൽകുമെന്നും സംഘടനാ നേതൃത്വം കരുതുന്നു. നവംബർ ഒമ്പതിന് എല്ലാ സഖ്യകക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു റാലിയും കോൺഗ്രസ് ആസൂത്രണം ചെയ്യുന്നുണ്ട്.
The Congress party is launching an intensive campaign blitz in Bihar, led by Rahul Gandhi (12 rallies), Priyanka Gandhi (8 rallies), and party president Mallikarjun Kharge. Rahul Gandhi's rallies begin on October 29, including joint events with INDIA bloc chief ministerial candidate Tejashwi Yadav. Priyanka Gandhi will start her eight-rally tour on November 1, focusing on women voters. Kharge's campaign, beginning October 31, aims to boost Dalit outreach. The party believes the presence of these top three leaders will significantly energize the state unit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."