HOME
DETAILS

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

  
December 19, 2025 | 2:02 AM

judge transferred within 24 hours after giving a verdict against adani

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പിയുമായും അടുപ്പമുണ്ടെന്ന് ആക്ഷേപം നേരിടുന്ന ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരേ വിധി പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ ജഡ്ജിക്ക് സ്ഥലംമാറ്റം. രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയിൽ നിന്ന് 1,400 കോടിയിലധികം രൂപ അദാനി ഗ്രൂപ്പ് അന്യായമായി കൈപ്പറ്റിയെന്ന് കണ്ടെത്തി അദാനി ഗ്രൂപ്പിന്  50 ലക്ഷം രൂപ പിഴയിട്ട ജയ്പൂർ വാണിജ്യ കോടതി ജഡ്ജി ദിനേശ് കുമാർ ഗുപ്തയ്ക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.

അദാനി ഗ്രൂപ്പിനെതിരായ ജൂലൈ അഞ്ചിലെ വാണിജ്യ കോടതിയുടെ ഉത്തരവും ഇതേതുടർന്നുണ്ടായ സ്ഥലംമാറ്റവും ദി സ്‌ക്രോൾ റിപ്പോർട്ട്‌ചെയ്തതോടെയാണ് വാർത്തയായത്. ഛത്തിസ്ഗഡിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാറിൽ റെയിൽവേ സൈഡിങ്ങുകൾ നിർമിക്കുന്നതിൽ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടതായും ഇതേത്തുടർന്നുണ്ടായ റോഡ് ഗതാഗത ചെലവ് സർക്കാരിന് മേൽ അടിച്ചേൽപ്പിച്ചുവെന്നും ജഡ്ജി വ്യക്തമാക്കി. 

ഉത്തരവിൽ അദാനി ഗ്രൂപ്പിന് കനത്ത പിഴ ചുമത്തിയ ജഡ്ജി കരാർ വിശദമായി പരിശോധിക്കാൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് നിർദേശം നൽകുകയും ചെയ്തു. ഉത്തരവ് പുറപ്പെടുവിച്ച അന്ന് തന്നെ ജഡ്ജി പദവിയിൽനിന്ന് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ ഗുപ്തയെ പുറത്താക്കി. പിന്നാലെ രാജസ്ഥാൻ ഹൈക്കോടതി അദ്ദേഹത്തെ ജയ്പൂരിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ബിവാർ ജില്ലയിലേക്ക് സ്ഥലംമാറ്റിയതായും സ്‌ക്രോൾ റിപ്പോർട്ട്‌ ചെയ്തു.

സ്ഥലംമാറ്റത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഇതേ കേസ് ഹൈക്കോടതി പരിഗണിക്കുകയും ഗുപ്തയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയുമുണ്ടായി. പിഴയും സ്റ്റേചെയ്തു. ഗുപ്തയെ നീക്കാനുള്ള ഉത്തരവ് രാജസ്ഥാൻ നിയമകാര്യവകുപ്പാണ് കൈക്കൊണ്ടത്. വകുപ്പിന്റെ വിജ്ഞാപനം ഇറങ്ങി അടുത്ത മണിക്കൂറിനകം തന്നെ ജഡ്ജിയെ ബീവാറിലേക്ക് സ്ഥലംമാറ്റി ജോധ്പൂർ ബെഞ്ച് ഉത്തരവ് ഇറക്കിയെന്നും സ്‌ക്രോൾ റിപ്പോർട്ട്‌ ചെയ്തു. കേസിലെ അടുത്ത വാദം 2026 ജനുവരി അവസാന വാരം നടക്കും.അദാനി ഗ്രൂപ്പിന്റെ പി.കെ.സി.എൽ, രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡിൽ (ആർ.ആർ.വി.യു.എൻ.എൽ) നിന്ന് റോഡ് ഗതാഗത ചാർജായി 1,400 കോടി രൂപയിലധികം ഈടാക്കിയതാണ് കേസിനാസ്പദമായ സംഭവം. 

കരാർ പ്രകാരം കൽക്കരി റെയിൽവേ മാർഗം രാജസ്ഥാനിലെത്തിക്കണമായിരുന്നു. റെയിൽവേ സൈഡിങ് നിർമിക്കാൻ വൈകിയതിനാൽ റോഡ് മാർഗം കൽക്കരി കൊണ്ടുപോകാൻ ഇരു കമ്പനികളും തീരുമാനിച്ചു. ഈ ചെലവ് ആർ.ആർ.വി.യു.എൻ.എല്ലിൽ നിന്ന് അദാനി ഗ്രൂപ്പ് ഈടാക്കി. പലിശ ആവശ്യപ്പെട്ടപ്പോൾ ആർ.ആർ.വി.യു.എൻ.എൽ ഉടക്കുകയും വിഷയം കോടതിയിലെത്തുകയുമായിരുന്നു. 

judge transferred within 24 hours after giving a verdict against adani



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇ.ഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും കൈമാന്‍ കോടതി ഉത്തരവ്

Kerala
  •  2 hours ago
No Image

വിഷപ്പുകയില്‍ ശ്വാസം മുട്ടി നഗരം; ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്ന് കെജ്‌രിവാള്‍; പത്ത് വര്‍ഷത്തെ ആം ആദ്മി ഭരണമാണ് കാരണമെന്ന് ബി.ജെ.പി മന്ത്രി  

National
  •  2 hours ago
No Image

പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ 'യൂടേണ്‍'  അടിച്ച് സര്‍ക്കാര്‍; പാട്ട് നിക്കില്ല, കേസുകള്‍ പിന്‍വലിച്ചേക്കും

Kerala
  •  2 hours ago
No Image

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

International
  •  3 hours ago
No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  4 hours ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  5 hours ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  5 hours ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  5 hours ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  6 hours ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  6 hours ago