HOME
DETAILS

മകനേയും ഭാര്യയേയും കുട്ടികളേയും തീകൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ

  
Web Desk
October 30, 2025 | 8:46 AM

cheenikkuzhi-family-murder-case-hameed-sentenced-to-death

തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ചീനിക്കുഴിയില്‍ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദിന് വധശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയായി നല്‍കാനും കോടതി ഉത്തരവിട്ടു.

പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ തൊടുപുഴ മുട്ടം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ. ബാലാണ് ശിക്ഷ വിധിച്ചത്. 

അര്‍ധരാത്രിയില്‍ ഉറങ്ങിക്കിടന്ന മകനെയും രണ്ട് കൊച്ചുമക്കളും അടങ്ങുന്ന നാലംഗ കുടുംബത്തെ തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ വീട്ടില്‍ ഹമീദ് (79) ജനല്‍ വഴി കിടപ്പുമുറിയിലേക്ക് പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 

ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു -45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്റിന്‍ (16), അസ്ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്.

2022 മാര്‍ച്ച് 19ന് ശനി പുലച്ചെ 12.30നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്. അര്‍ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം  കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിയുകയായിരുന്നു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. നാലു പേരും മുറിക്കുളില്‍ മരണപ്പെടുകയായിരുന്നു. ഹമീദിനെ പൊലിസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തു. 

പ്രോസിക്യൂഷന് വേണ്ടി എം. സുനില്‍ മഹേശ്വരന്‍ പിള്ളയാണ് ഹാജരായത്. പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷന്‍ 137 ഡോക്യൂമെന്റ്സും കോടതിയില്‍ ഹാജരാക്കി. 

 

English Summary: the court sentenced 79-year-old Hameed to death for the brutal Cheenikkuzhi family murder. Hameed set his son, daughter-in-law, and two granddaughters on fire inside their home over a property dispute in March 2022. The incident, which claimed four lives, left the local community in shock. The prosecution presented 71 witnesses and 137 documents during the trial.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ; ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ നിർദേശം, അധികൃതരും നഴ്‌സുമാരും തമ്മിൽ ഉന്തുംതള്ളും

Kerala
  •  8 days ago
No Image

സഞ്ജുവിലൂടെ ചരിത്രം ആവർത്തിച്ചു; ലോകം കീഴടക്കണമെങ്കിൽ മലയാളി നിർബന്ധം!

Cricket
  •  8 days ago
No Image

സ്വകാര്യ ബസുകൾ ലാഭത്തിലാണല്ലോ, പിന്നെന്തേ അതേ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിക്ക് മാത്രം നഷ്ടം?; കടുത്ത ചോദ്യങ്ങളുമായി സുപ്രിം കോടതി

National
  •  8 days ago
No Image

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാനില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  8 days ago
No Image

യുഎഇയിൽ വീണ്ടും ഇറാൻ ആക്രമണം: ആകാശത്ത് പ്രതിരോധം തീർത്ത് വ്യോമസേന; സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ തകർത്തതിന്റേതെന്ന് സ്ഥിരീകരണം

uae
  •  8 days ago
No Image

'ഇസ്‌റാഈല്‍ ലെബനാനില്‍ നിരോധിത രാസായുധമായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

International
  •  8 days ago
No Image

സിഗരറ്റ് നൽകാൻ വൈകി; കടയ്ക്കുള്ളിൽ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ച് മൂന്നംഗ സംഘം, മർദ്ദിച്ച് അവശനാക്കിയ ശേഷം സിഗരറ്റ് എടുപ്പിച്ചു

Kerala
  •  8 days ago
No Image

ഇത് ഗംഭീര യുഗം; പുതിയ ചരിത്രമെഴുതി സഞ്ജുവിന്റെ ആശാൻ 

Cricket
  •  8 days ago
No Image

മലയാളികളുടെ അഭിമാനം; സഞ്ജുവിന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  8 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും; ലോക റെക്കോർഡ് കയ്യകലെ

Football
  •  8 days ago