HOME
DETAILS

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

  
Web Desk
November 22, 2025 | 5:54 AM

gopu-paramashivan-bjp-leader-expelled-for-assaulting-live-in-partner

കൊച്ചി: ലിവ് ഇന്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡന്റ് ഷൈജു അറിയിച്ചു.

ബി.ജെ.പി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു അറസ്റ്റിലായ ഗോപു പരമേശ്വരന്‍. ലിവ് ഇന്‍ പങ്കാളിയുടെ പരാതിയില്‍ ഗോപുവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ദേഹമാസകലം പരുക്കേറ്റ യുവതി മര്‍ദനത്തിന്റെ പാടുകളുമായി മരട് പൊലിസ് സ്റ്റേഷനില്‍ എത്തിയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു യുവതിയെ പ്രതി മര്‍ദിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗോപു പരമേശ്വരന്‍ യുവതിയും ഒരുമിച്ചായിരുന്നു താമസം. ഇന്നലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു  മരട്  സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലിസ് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ യുവതി സ്റ്റേഷനിലെത്തിയപ്പോഴാണ് ഗോപുവിന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലിസിനോട് പറഞ്ഞത്.

ഒറ്റയ്ക്ക് പുറത്തുപോകാന്‍ ഒരിക്കലും തന്നെ അനുവദിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗോപു പുറത്തുപോകുമ്പോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോകാറുള്ളതെന്നും കഴിഞ്ഞ കുറേക്കാലമായി ഇയാള്‍ നിരന്തരം മര്‍ദിക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നതുവരെ മര്‍ദിക്കുകയെന്നതായിരുന്നു ഗോപുവിന്റെ രീതിയെന്നും യുവതി പറയുന്നു.
വിവാഹമോചിതയാണ് യുവതി. ആദ്യബന്ധത്തിലെ കുഞ്ഞിനെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഗോപു പരമേശ്വരനെതിരേ വധശ്രമം ഉള്‍പ്പടെയുള്ള  വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു.

 

English summary: BJP Yuva Morcha leader Gopu Parameshwaran has been expelled from the party’s primary membership after he was arrested for brutally assaulting his live-in partner in Kochi. The woman, who sustained severe injuries, filed a complaint at the Maradu police station, alleging that Gopu regularly assaulted her using objects such as a mobile charger, confined her inside their home, and threatened to kill her child from a previous marriage. Police have registered a case, including charges of attempted murder, based on her statement.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ബി.ജെ.പി ഐ.ടി സെല്‍ നിര്‍മിച്ചത്' മമത ബാനര്‍ജി 

National
  •  4 days ago
No Image

സോണിയാ ഗാന്ധി ആശുപത്രിയില്‍; ആശങ്കജനകമായ സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍

National
  •  4 days ago
No Image

'ഇത് ചരിത്രം, ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ?' കെ.എസ്.ആര്‍.ടി.സിയുടെ റെക്കോര്‍ഡ് വരുമാനത്തിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

Kerala
  •  4 days ago
No Image

ബില്ലടച്ചില്ല; പാലക്കാട് എം.വി.ഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി

Kerala
  •  4 days ago
No Image

ഖത്തറില്‍ മലയാളി യുവാവ് വീണ് മരിച്ചു

qatar
  •  4 days ago
No Image

രണ്ടാം ദിവസവും അണക്കാനാകാതെ ആന്ധ്ര എണ്ണക്കിണറിലെ തീപിടുത്തം; പ്രദേശ വാസികളെ പൂര്‍ണമായും ഒഴിപ്പിച്ചു

National
  •  4 days ago
No Image

'വാക്കുകള്‍ അപക്വമായാല്‍ അവ അനര്‍ഥങ്ങളുണ്ടാക്കും, അപാകങ്ങള്‍ക്ക് വഴി തുറക്കും'; വെള്ളാപ്പള്ളി നടേശന് തുറന്ന കത്തുമായി എ.പി അബ്ദുല്‍ വഹാബ്

Kerala
  •  4 days ago
No Image

'വെള്ളാപ്പള്ളിയെ ഞങ്ങളുടെ കാര്യം പറയാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ല'; മുസ്ലിംകളോട് മാപ്പുപറഞ്ഞും വെള്ളാപ്പള്ളിയെ തള്ളിയും ഈഴവസമുദായ അംഗങ്ങള്‍; സമൂഹമാധ്യമ കാംപയിനും നടക്കുന്നു

Kerala
  •  4 days ago
No Image

മറ്റത്തൂരില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം; ബി.ജെ.പി വോട്ട് നേടി ജയിച്ച വൈസ് പ്രസിഡന്റ് രാജിവച്ചു

Kerala
  •  5 days ago
No Image

സംഘ് പരിവാറിന്റെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി;  മധുര തിരുപ്പറകുണ്‍റത്ത് ദര്‍ഗയോട് ചേര്‍ന്ന വിളക്കുകാലില്‍ ദീപം തെളിയിക്കാന്‍ അനുമതി

National
  •  5 days ago