HOME
DETAILS

ഒന്നുമല്ലാതിരുന്ന മരുപ്രദേശം ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി മാറിയ ചരിത്രം; ദേശീയദിനം ആഘോഷിച്ച് യുഎഇ | 54th UAE national day

  
December 03, 2025 | 1:59 AM

UAE celebrates 54th Eid Al-Ittihad

അബൂദബി: രാഷ്ട്രത്തിന്റെ ഭാവിയുടെ ഹൃദയ ഭാഗത്ത് ജനങ്ങളെയും കുടുംബങ്ങളെയും സ്വത്വത്തെയും പ്രതിഷ്ഠിക്കുന്ന ആഴത്തിലുള്ള വ്യക്തിപരമായ സന്ദേശങ്ങള്‍ കൈമാറി യു.എ.ഇ 54ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
രാജ്യത്തിന്റെ പുരോഗതി ആരംഭിക്കുന്നത് അതിന്റെ ജനങ്ങളില്‍ നിന്നും വിശേഷിച്ചും യുവാക്കളില്‍ നിന്നാണെന്നും അവരുടെ മൂല്യങ്ങളും ശക്തിയും സ്വപ്‌നങ്ങളും രാജ്യത്തിന്റെ യാത്രയെ രൂപപ്പെടുത്തുന്നുവെന്നും ആത്മാര്‍ഥതയും ദൃഢനിശ്ചയവും നിറഞ്ഞ പ്രസ്താവനകളില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ പ്രസ്താവിച്ചു.
രാഷ്ട്രം അതിന്റെ ചരിത്രപരമായ ഐക്യത്തിന്റെ ചരിത്രത്തില്‍ ഒരു വര്‍ഷം കൂടി അടയാളപ്പെടുത്തുമ്പോള്‍, യു.എ.ഇ ഭരണ നേതൃത്വം ഓരോ പൗരനോടും, പ്രത്യേകിച്ച്, യുവ സമൂഹത്തോട് അഭിലാഷവും നവീകരണവും മാത്രമല്ല, ഇമാറാത്തി ആത്മാവിനെ നയിക്കുന്ന മാനുഷിക മൂല്യങ്ങളും പൈതൃകവും മുന്നോട്ട് കൊണ്ടുപോകാന്‍ ആഹ്വാനം ചെയ്തു.
'സഹോദരന്മാരേ, സഹോദരിമാരേ, പുത്രന്മാരേ, പുത്രിമാരേ' എന്ന് നേരിട്ട് സംസാരിച്ച പ്രസിഡന്റ് ശൈഖ് മുഹമ്മദ്, ഓരോ കുടുംബത്തിലും യു.എ.ഇയുടെ പുരോഗതിക്ക് സംഭാവന നല്‍കാന്‍ ശ്രമിക്കുന്ന ഓരോ ചെറുപ്പക്കാരനിലും രാഷ്ട്ര സ്ഥാപനത്തിന്റെ ആത്മാവ് നിലനില്‍ക്കുന്നുവെന്ന് പറഞ്ഞു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സജീവമായി സംഭാവന നല്‍കാന്‍ പൗരന്മാരെ ശാക്തീകരിക്കുക എന്നത് ഒരടിസ്ഥാന മുന്‍ഗണനയായി തുടരുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യ സ്വീകരിക്കുമ്പോഴും, ദേശീയ സ്വത്വം, അറബി ഭാഷ, ധാര്‍മിക മൂല്യങ്ങള്‍ എന്നിവ ഭാവി തലമുറകളെ നയിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'സ്വത്വമില്ലാത്ത ഒരു രാജ്യത്തിന് വര്‍ത്തമാനമോ ഭാവിയോ ഇല്ല' പ്രസിഡന്റ് പറഞ്ഞു. എ.ഐ, നൂതനത്വം (ഇന്നൊവേഷന്‍), ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ നേതൃത്വം നല്‍കുമ്പോഴും, അടിസ്ഥാന മൂല്യങ്ങളില്‍ തുടരാന്‍ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്‌കാരം സംരക്ഷിക്കുന്നതിനും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ജനസംഖ്യാപരമായ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള 'ആദ്യ വിദ്യാലയം', 'ആദ്യ പ്രതിരോധ നിര' എന്നിവയാണ് കുടുംബമെന്ന് അഭിപ്രായപ്പെട്ട ശൈഖ് മുഹമ്മദ്,
യു.എ.ഇ കെട്ടിപ്പടുത്ത സാമൂഹിക ഘടന സംരക്ഷിക്കാനുള്ള ദീര്‍ഘകാല ശ്രമത്തിന്റെ ഭാഗമായി, സമൂഹ വര്‍ഷം (2025), കുടുംബ വര്‍ഷം (2026) എന്നിവയുള്‍പ്പെടെയുള്ള പ്രധാന ദേശീയ മാറ്റങ്ങളെ എടുത്തു കാട്ടി. ആഗോള സമാധാനത്തെ പിന്തുണയ്ക്കുന്നത് മുതല്‍ സംഘര്‍ഷ മേഖലകളിലെ സിവിലിയന്‍ ദുരിതങ്ങള്‍ ലഘൂകരിക്കുന്നത് വരെയുള്ള യു.എ.ഇയുടെ മാനുഷിക പ്രതിബദ്ധതകളെയും അദ്ദേഹം എടുത്തുദ്ധരിച്ചു. ഈ ശ്രമങ്ങളെ രാജ്യത്തിന്റെ സ്വത്വത്തിന്റെയും മൂല്യങ്ങളുടെയും വിപുലീകരണമായും അദ്ദേഹം വിശേഷിപ്പിച്ചു.
അഭിമാനം, കൃതജ്ഞത, തുടര്‍ച്ച എന്നിവയില്‍ കേന്ദ്രീകരിച്ചുള്ളതായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രാഷ്ട്രത്തോടായുള്ള തന്റെ സന്ദേശം. ''ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രദ്ധേയ യാത്ര'യാണ് യു.എ.ഇയുടെ സ്ഥാപനമെന്നും, യൂണിയന്റെ മൂല്യങ്ങള്‍ അടുത്ത തലമുറയിലൂടെ നിലനില്‍ക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'യു.എ.ഇയിലെ യുവാക്കള്‍ ഇന്ന് നമ്മുടെ അഭിമാനവും ഭാവിയുടെ വാഗ്ദാനവുമാണ്' അദ്ദേഹം വ്യക്തമാക്കി. പഠനം, സേവനം, നവീകരണം എന്നിവയോടുള്ള അവരുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.
'ഈദ് അല്‍ ഇത്തിഹാദ് ആഘോഷം നമ്മുടെ തത്വങ്ങളും മൂല്യങ്ങളും പാരമ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനും, അവ അടുത്ത തലമുറയ്ക്ക് കൈമാറാനും നമ്മെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ നേട്ടങ്ങള്‍ ഇപ്പോള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്, നമ്മള്‍ തുടര്‍ന്നും വളര്‍ത്തിയെടുക്കുന്ന ഒരു പാരമ്പര്യമാണിത്' അദ്ദേഹം വ്യക്തമാക്കി.
മാനുഷിക സഹായ സംഭാവനകള്‍ക്ക് നേതൃത്വം നല്‍കുന്നത് മുതല്‍ ദേശീയ എ.ഐ തന്ത്രങ്ങള്‍ക്ക് തുടക്കമിടുന്നത് വരെയുള്ള യു.എ.ഇയുടെ ആഗോള നേട്ടങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. ഈ വിജയങ്ങള്‍ ശക്തമായ കുടുംബങ്ങളിലും, ഒത്തൊരുമയുള്ള സമൂഹങ്ങളിലും, പങ്കിട്ട ലക്ഷ്യബോധത്തിലുമാണ് വേരൂന്നിയിരിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ദ്രുത ഗതിയിലുള്ള പരിവര്‍ത്തനത്തിനിടയിലും, യു.എ.ഇയുടെ ശക്തി ആളുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. തലമുറകളിലൂടെ വഹിക്കുന്ന കഥകളിലും, സ്വന്തം കെല്‍പ്പിലും, ഇമാറാത്തിനെ വീട് എന്ന് വിളിക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കുന്ന ദേശീയ സ്വത്വത്തിലും അത് കുടികൊള്ളുന്നു. യൂനിയന്‍ കെട്ടിപ്പടുത്ത മുന്‍ തലമുറയെയും, അതിനെ രൂപപ്പെടുത്തിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബങ്ങളെയും ഇരു നേതാക്കളും ആദരിച്ചു.

he UAE’s leadership marked the 54th Eid Al Etihad with deeply personal messages that placed people, families, and identity at the heart of the nation’s future. In statements rich with reflection and resolve, President His Highness Sheikh Mohamed bin Zayed Al Nahyan and His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, reaffirmed that the country’s progress begins with its people especially its youth and families, whose values, resilience, and dreams continue to shape the nation’s journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കരുത്'; ഹല്‍ദ്വാനിയിലെ അരലക്ഷം പേര്‍ക്ക് ആശ്വാസമായി സുപ്രിംകോടതി വിധി; വീണ്ടും ജയിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നിയമയുദ്ധം

National
  •  5 days ago
No Image

'കൊല്ലടാ' എന്ന് ആക്രോശിച്ച് കഴുത്തിന് ആക്രമിച്ചു; കണ്ണൂരിൽ മന്ത്രിക്കുനേരെ വധശ്രമമെന്ന് എഫ്ഐആർ

Kerala
  •  5 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  5 days ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  5 days ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  5 days ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  5 days ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  5 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  5 days ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  5 days ago