സൈന്യത്തെ കുറിച്ചുള്ള പരാമര്‍ശം: അസം ഖാന്‍ കുറ്റവിമുക്തന്‍; എങ്കിലും മകനൊപ്പം ജയിലില്‍ തുടരും
ലഖ്‌നൗ: മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസം ഖാന്‍ മറ്റൊരു കേസില്‍ക്കൂടി കുറ്റവിമുക്തന്‍. സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ എട്ടുവര്‍ഷം മുമ്പുള്ള കേസിലാണ് അദ്ദേഹത്തെ വെറുതെവിട്ടത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് പാന്‍ കാര്‍ഡ് സ്വന്തമാക്കിയെന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹം ജയിലില്‍ തുടരും. ഈ കേസില്‍ അദ്ദേഹത്തോടൊപ്പം മകന്‍ അബ്ദുല്ല ഖാനും ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തെ കുറ്റക്കാരനാക്കാന്‍ മതിയായ തെളിവുകളില്ലെന്ന് യു.പിയിലെ പ്രത്യേക ജനപ്രതിനിധി കോടതി വിധിച്ചു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം ഖാന്‍ നടത്തിയ പരാമര്‍ശം സൈനികരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ആകാശ് സക്‌സേന നല്‍കിയ പരാതിയാണ് കേസിനാസ്പദമായ സംഭവം.
മറ്റൊരു കേസില്‍ മോചിതനായി രണ്ട് മാസം തികയുമ്പോഴാണ്, 2019ല്‍ രജിസ്റ്റര്‍ ചെയ്ത പാന്‍ കാര്‍ഡ് കേസില്‍ കഴിഞ്ഞമാസം ഖാനെയും മകനെയും ജയിലിലടച്ചത്. 1993 ല്‍ അബ്ദുല്ല അസം തന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുമായും ബാങ്ക് രേഖകളുമായും പൊരുത്തപ്പെടുന്ന ജനനത്തീയതി ഉപയോഗിച്ച് രണ്ട് പാന്‍ കാര്‍ഡുകള്‍ നേടിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ആകാശ് സക്‌സേന നല്‍കിയ പരാതിയാണ് കേസ്സിന്നാധാരം. പിതാവുമായി ഗൂഢാലോചന നടത്തി അബ്ദുല്ല വ്യാജ പാന്‍ കാര്‍ഡ് വാങ്ങിയതായും അത് ഔദ്യോഗിക രേഖകളില്‍ സമര്‍പ്പിച്ചതായുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
യു.പിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഭൂമി കൈയേറ്റം, അഴിമതി, ഭീഷണിപ്പെടുത്തല്‍, ആട് മോഷണം, വഞ്ചന, പ്രകോപനപരമായ പ്രസംഗം എന്നിവയുള്‍പ്പെടെ മൊത്തം 84 കേസുകള്‍ ആണ് ഖാനെതിരേ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. നാല് കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ബാക്കിയുള്ളവ ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല.
In a major relief to Samajwadi Party (SP) leader and former MP, Azam Khan, after a local court on Thursday acquitted him in an eight-year-old case over his remarks about army personnel. The MP-MLA Special Court cleared him of all charges in the matter, ruling that there was “insufficient evidence” to hold him guilty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."