HOME
DETAILS

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

  
December 13, 2025 | 12:03 PM

lionel messis kolkata visit stadium disturbances main organizer arrested

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളിൽ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ. പരിപാടിയുടെ സംഘാടനത്തിലെ വീഴ്ചയെ തുടർന്ന് കൊൽക്കത്ത പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

'ഗോട്ട് ഇന്ത്യ ടൂർ 2025'ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം മെസി കൊൽക്കത്തയിലെത്തിയത്. രാവിലെ 11.15-ഓടെയാണ് താരം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്.

മെസിയെ ഒരു നോക്ക് കാണാനായി 5000 രൂപ മുതൽ 25000 രൂപ വരെ വിലയുള്ള ടിക്കറ്റുകളെടുത്ത് രാവിലെ മുതൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശരാക്കി താരം ഗ്രൗണ്ടിൽ വെറും 15 മിനിറ്റിൽ താഴെ മാത്രമാണ് ചെലവഴിച്ചത്. ഇതിന് പുറമെ, വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും താരത്തെ പൊതിഞ്ഞുനിന്നത് ആരാധകർക്ക് കാഴ്ച മറച്ചു. ഇതിൽ രോഷാകുലരായ കാണികൾ സ്റ്റേഡിയത്തിലേക്ക് കുപ്പിയുൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുകയും കസേരകളും ബാനറുകളും തകർക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പൊലിസ് മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ പ്രതികരണം

പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ പ്രഖ്യാപിച്ചതായും അവർ അറിയിച്ചു.

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ മെസിക്ക് ഇനി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് പരിപാടികളുള്ളത്. ശനിയാഴ്ച വൈകുന്നേരം ഹൈദരാബാദിലെ പരിപാടിയാണ്. കൊൽക്കത്തയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന പരിപാടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിട്ടുണ്ട്.

 

 

 

Lionel Messi's highly-anticipated 'GOAT India Tour 2025' in Kolkata was marred by significant crowd disturbances, leading to the arrest of chief organizer Shatadru Dutta. Disappointed fans, who paid up to ₹25,000 per ticket, reacted angrily after the Inter Miami star spent less than 15 minutes on the Salt Lake Stadium ground. Bottles and chairs were thrown, prompting West Bengal Chief Minister Mamata Banerjee to order an inquiry into the security lapse. Concerns are now rising over the safety and organization of the upcoming events scheduled in Hyderabad, Mumbai, and Delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കരുത്'; ഹല്‍ദ്വാനിയിലെ അരലക്ഷം പേര്‍ക്ക് ആശ്വാസമായി സുപ്രിംകോടതി വിധി; വീണ്ടും ജയിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നിയമയുദ്ധം

National
  •  5 days ago
No Image

'കൊല്ലടാ' എന്ന് ആക്രോശിച്ച് കഴുത്തിന് ആക്രമിച്ചു; കണ്ണൂരിൽ മന്ത്രിക്കുനേരെ വധശ്രമമെന്ന് എഫ്ഐആർ

Kerala
  •  5 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  5 days ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  5 days ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  5 days ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  5 days ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  5 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  5 days ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  5 days ago