HOME
DETAILS

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

  
December 22, 2025 | 5:17 PM

another arrest in cochin shipyard spying case gujarat native hirendra kumar leaked highly confidential secrets to pakistan

ബംഗളൂരു: കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ കേസിൽ വീണ്ടും അറസ്റ്റ്. ഗുജറാത്തിലെ ആനന്ദ് താലൂക്കിലെ കൈലാസ് നഗർ സ്വദേശി ഹിരേന്ദ്ര കുമാർ (34) ആണ് അറസ്റ്റിലായത്. ഈ കേസിൽ ഉത്തർപ്രദേശ് സുൽത്താൻപുർ ജില്ലക്കാരായ രോഹിത് (29), സാന്ത്രി (37) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹിരേന്ദ്ര കുമാറിന്റെ പങ്ക് വ്യക്തമായത്. ഇതോടെ കൊച്ചിൻ ഷിപ്പ്‌യാർഡുമായി ബന്ധപ്പെട്ട ചാരക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

രോഹിതും സാന്ത്രിയും ഉഡുപ്പിയിലെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സബ് കോൺട്രാക്ടറായ ശുശ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡിൽ ഇൻസുലേറ്റർമാരായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് നാവികസേനാ കപ്പലുകളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ശേഖരിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്താനിലേക്ക് അയച്ചിരുന്നതായി പൊലിസ് കണ്ടെത്തി. ഇവർക്ക് ഉഡുപ്പിയിൽനിന്ന് സ്ഥലംമാറ്റം ലഭിച്ചശേഷവും ചാരവൃത്തി തുടർന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ചാരവൃത്തി ആസൂത്രണംചെയ്തത് ഹിരേന്ദ്രകുമാർ ആയിരുന്നു. അദ്ദേഹം സ്വന്തം പേരിൽ സിം കാർഡ് എടുത്ത് മറ്റ് രണ്ടുപേർക്കും നൽകുകയായിരുന്നു. ഈ സിം ഉപയോഗിച്ചാണ് പാകിസ്ഥാനിലെ ഐ.എസ്.ഐ ഏജന്റുമാരുമായി സമ്പർക്കം പുലർത്തിവന്നത്.

ഈ മാസം 20നാണ് ഹിരേന്ദ്ര കുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യംചെയ്യലിനും മൊബൈൽഫോൺ പരിശോധനയ്ക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദുരൂഹമായ നീക്കങ്ങളെത്തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് സി.ഇ.ഒ നവംബറിൽ മാൽപെ പൊലിസിൽ നൽകിയ പരാതിയിലാണ് ആദ്യം രോഹിതും സാന്ത്രിയും പിടിയിലായത്. രോഹിതും സാന്ത്രിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
 
ഭാരതീയ ന്യായ് സംഹിത 152 (രാജ്യ ദ്രോഹം) ഉൾപ്പെടെയുള്ള വകുപ്പുകളും ഔദ്യോഗിക രഹസ്യ നിയമത്തിലെ 3 (ചാരവൃത്തി), 5 (രഹസ്യ വിവരങ്ങൾ തെറ്റായി കൈമാറൽ) വകുപ്പുകളും പ്രകാരമാണ് മൂന്നുപേർക്കുമെതിരേ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ചോർന്ന വിവരങ്ങളുടെ വ്യാപ്തിയെക്കുറിച്ചു പരിശോധിച്ചുവരികയാണെന്നും ഉഡുപ്പി എസ്.പി ഹരിറാം ശങ്കർ അറിയിച്ചു.

 

 

The police in Karnataka have arrested a man hailing from Gujarat and two others from Uttar Pradesh on charges of sharing sensitive information related to the Indian Navy’s ships with their handlers in Pakistan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  6 hours ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  6 hours ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  6 hours ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  6 hours ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  6 hours ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  6 hours ago
No Image

വെള്ളാപ്പള്ളി സ്നേഹവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിയിൽ പിണറായിക്കും ആര്യ രാജേന്ദ്രനുമെതിരെ എം.വി ഗോവിന്ദന്റെ തുറന്ന വിമർശനം

Kerala
  •  7 hours ago
No Image

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

Kuwait
  •  7 hours ago
No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  8 hours ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  8 hours ago