ഗാർഹിക തൊഴിലാളി നിയമലംഘനം; അജ്മാനിലെ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി
അജ്മാൻ: ഗാർഹിക തൊഴിലാളി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച ഔദ് അൽ റീം ഗാർഹിക തൊഴിലാളി സേവന ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നടത്തിയ ഭരണപരമായ പരിശോധനകളിലും ഫീൽഡ് ഇൻസ്പെക്ഷനുകളിലും ഏജൻസി ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ ഏജൻസി ഉടമകൾക്ക് മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഏജൻസിയുടെ സ്പോൺസർഷിപ്പിന് കീഴിലുള്ള ഗാർഹിക തൊഴിലാളികളുടെ താമസ രേഖകളും നിയമപരമായ പദവികളും അടിയന്തരമായി ക്രമീകരിക്കണം.
കൂടാതെ നിയമലംഘനങ്ങളുടെ ഭാഗമായി ചുമത്തപ്പെട്ട എല്ലാ പിഴകളും ഏജൻസി ഉടമകൾ ഒടുക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ലൈസൻസ് അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മന്ത്രാലയം അറിയിച്ചതായാണ് വിവരം.
37 ഏജൻസികൾക്കെതിരെ നടപടി
2025-ന്റെ ആദ്യ പകുതിയിൽ മാത്രം 37 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ മന്ത്രാലയം നടപടിയെടുത്തിരുന്നു. ആകെ 107 നിയമലംഘനങ്ങളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്. തൊഴിൽ വിപണിയുടെ സ്ഥിരത ഉറപ്പാക്കാനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് നടപടികൾ സൂചിപ്പിക്കുന്നത്.
ലൈസൻസില്ലാത്ത ഏജൻസികളുമായോ വ്യക്തികളുമായോ ഇടപഴകുന്നത് നിയമപരമായ പ്രശ്നങ്ങൾക്കും സുരക്ഷാ ഭീഷണികൾക്കും കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി മാത്രം സേവനങ്ങൾ സ്വീകരിക്കുക.
ajman authorities revoked a recruitment agency license for violating domestic worker regulations. the decision followed inspections complaints and legal breaches officials stressed worker rights compliance transparency and warned agencies of penalties including closures fines and permanent bans for repeated violations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."