തട്ടിപ്പ് തടയാൻ 'എഐ കണ്ണുകൾ'; ഉദ്യോഗാർഥികളുടെ ഫേസ് ഓതന്റിക്കേഷൻ നടത്താൻ യുപിഎസ്‌സി
തട്ടിപ്പുകൾ തടയാൻ പുത്തൻ പരീക്ഷണവുമായി യുപിഎസ്‌സി. ഇതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ എഐ ഉപയോഗിച്ചുള്ള 'ഫെയ്‌സ് ഓഥന്റിക്കേഷൻ' സംവിധാനം നടപ്പിലാക്കാനാണ് യൂപിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. ആൾമാറാട്ടം തടയുക, പരീക്ഷാ നടപടികൾ കൂടുതൽ സുതാര്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് യുപിഎസ്‌സി ഈ സംവിധാനം നടപ്പാക്കുന്നത്.
അപേക്ഷ നൽകുമ്പോൾ സമർപ്പിച്ച ഫോട്ടോയും പരീക്ഷാ ഹാളിലെത്തുന്ന ഉദ്യോഗാർഥിയുടെ മുഖവും തമ്മിൽ എഐ ഉപയോഗിച്ച് ഒത്തുനോക്കും. ഈ പരിശോധന വളരെ വേഗത്തിൽ പൂർത്തിയാക്കും. ഓരോ ഉദ്യോഗാർഥിക്കും ഏകദേശം 8 മുതൽ 10 സെക്കൻഡ് വരെ മാത്രമേ ഇതിന് സമയം ആവശ്യമായി വരു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗുരുഗ്രാമിലെ സെന്ററുകളിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. പ്രതിരോധ, നേവൽ അക്കാദമി പരീക്ഷകളിലാണ് ഇത് നടപ്പാക്കിയത്.
പുതിയ സംവിധാനം വരുന്നതോടെ പരിശോധനകൾക്ക് എടുക്കുന്ന സമയം കുറയുകയും പരീക്ഷാ രീതികളിൽ ഉദ്യോഗാർഥികൾക്ക് കൂടുതൽ വിശ്വാസം ഉണ്ടാവുകയും ചെയ്യുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
The Union Public Service Commission (UPSC) is set to introduce a high-tech AI-powered facial authentication system at examination centers to eliminate fraudulent practices. This initiative is primarily aimed at preventing impersonation (where one person writes the exam for another) and ensuring the entire recruitment process remains transparent and credible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."