HOME
DETAILS

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

  
Web Desk
January 25, 2026 | 6:55 AM

cctv footage reveals alleged denial of treatment at vilappilsala primary health centre

തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 

ജനുവരി 19 ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് ബിസ്മീറും ഭാര്യയും ആശുപത്രിയില്‍ എത്തുന്നത്.  എന്നാല്‍ രോഗിയെ എത്തിച്ചിട്ടും ഡോക്ടര്‍മാരോ നഴ്സോ എത്താനോ പ്രാഥമിക ചികിത്സ നല്‍കാനോ തയ്യാറായില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗുരുതരാവസ്ഥയില്‍ രോഗി എത്തിയതിനുശേഷം പുറത്ത് കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരിക്കാന്‍ പോലുമാവാതെ ഇയാള്‍ സാഹസപ്പെടുന്നതും സഹായത്തിനായി ഭാര്യ ഓടിനടക്കുന്നതും വ്യക്തമാണ്.  ബിസ്മീറിന് ശ്വാസമെടുക്കാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയിട്ടും അധികൃതര്‍ ഗ്രില്‍ തുറന്നുകൊടുക്കാന്‍ തയ്യാറാവുന്നില്ല. 

അതേസമയം, പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നത്.

വിളപ്പില്‍ശാലയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ബിസ്മീറിനെ എത്തിച്ചിരുന്നു. എന്നാല്‍ 20 മിനിട്ട് മുന്നേ രോഗി മരിച്ചു എന്നാണ് അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. 

സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതിനല്‍കാനാണ് കുടുംബത്തിന്റെ നീക്കം. സ്വിഗ്ഗി ജീവനക്കാരനായിരുന്നു കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍(37).

crucial cctv visuals have emerged in the alleged treatment denial case at vilappilsala primary health centre in thiruvananthapuram, showing a patient waiting in critical condition, triggering outrage and plans for complaints to authorities including the chief minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊട്ടി ട്രെയിനിന് കാട്ടാനകളുടെ 'റെഡ് സിഗ്നൽ'

National
  •  8 hours ago
No Image

ഹോർമുസ് കടലിടുക്കിൽ 'പച്ചക്കൊടി'; ഉപരോധങ്ങൾക്കിടയിലും റഷ്യക്ക് കോളടിച്ചു! പുടിന്റെ മാസ്റ്റർ പ്ലാൻ വിജയിക്കുന്നു

International
  •  8 hours ago
No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  15 hours ago
No Image

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു 

Kerala
  •  15 hours ago
No Image

തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍

International
  •  16 hours ago
No Image

ധോണി, രോഹിത്, ഗംഭീർ, കോഹ്‌ലി...ഇതിഹാസ നായകനാവാനൊരുങ്ങി ശ്രേയസ് അയ്യർ

Cricket
  •  16 hours ago
No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  16 hours ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  16 hours ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  17 hours ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  17 hours ago