HOME
DETAILS

എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ നിന്ന് 9,868 പേർ കൂടി പുറത്ത്

  
Web Desk
January 30, 2026 | 1:50 AM

9868 more people removed from SIR BLO marks new headache

തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽനിന്ന് സംസ്ഥാനത്താകെ 9,868 പേർ കൂടി പുറത്തായി. ഹിയറിങ് കാലഘട്ടത്തിൽ അനർഹരെന്നു കണ്ടെത്തിയവരെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. 

കഴിഞ്ഞ മാസം 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24,08,503 പേർ പുറത്തായിരുന്നു. 2,78,50,855 പേരുണ്ടായിരുന്ന വോട്ടർ പട്ടിക 2,54,42,352 ആയി ചുരുങ്ങി. ഇതിലാണ് ഇപ്പോൾ വീണ്ടും വെട്ടലുണ്ടായിരിക്കുന്നത്. ഇപ്പോൾ പുറത്തായവരിൽ 1,441 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും, 997 പേർ  ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച വിദേശ പൗരരും, 7,430 പേർ ഇതര സംസ്ഥാനങ്ങളിലേക്കോ, മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. വളരെ കൃത്യമായ പരിശോധനയുടെ ഫലമായാണ് അനർഹരെ ഒഴിവാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. 

അതേസമയം, കേരളത്തിലെ എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയവർക്ക് പരാതി സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തേ ഇത് ജനുവരി 22 ആയിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇന്നുവരെ ലഭിക്കുന്ന അപേക്ഷകളാണ് അന്തിമ വോട്ടർപട്ടികയ്ക്കായി പരിഗണിക്കുക. നാളെ മുതൽ ലഭിക്കുന്ന അപേക്ഷകൾ സപ്ലിമെന്ററി വോട്ടർപട്ടികയിലായിരിക്കും ഉൾപ്പെടുത്തുക. ഓൺലൈനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ, മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെയോ വെബ്‌സൈറ്റുകൾ വഴിയോ ബി.എൽ.ഒമാർ വഴി നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

ബി.എൽ.ഒ മാർക്ക് പുതിയ തലവേദന

പുത്തനത്താണി (മലപ്പുറം): പുതുതായി വോട്ടു ചേർക്കുന്നതിന് ബൂത്ത് കാണിച്ചില്ലങ്കിലും അപേക്ഷ സമർപ്പിക്കാനാവുന്നത് ബി.എൽ.ഒമാർക്ക് തലവേദന. ആപ്പിൽ എത്തിയ അപേക്ഷകൾ വെരിഫിക്കേഷൻ ചെയ്യാനാവാതെ എ.ഇ.ആർ.ഒ മാർക്ക് തിരിച്ചയക്കുകയാണ്. തിരിച്ചയക്കുന്ന അപേക്ഷകളിൽ എന്ത് നടപടിയുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല.ബി.എൽ.ഒ ആപ്പിൽ വെരിഫിക്കേഷന് എത്തുന്ന അപേക്ഷകളിൽ ആദ്യമായി ബൂത്തിലുള്ള വോട്ടറാണോ എന്ന ചോദ്യത്തിന് 'അല്ല' എന്ന മറുപടി നൽകി സബ്മിറ്റ് ചെയ്യുമ്പോൾ എ.ഇ.ആർ.ഒ മാർക്ക് തിരിച്ചുപോവുകയാണ് ചെയ്യുന്നത്.

'അല്ല' എന്ന മറുപടി  നൽകും മുൻപ് വോട്ടറുടെ ബൂത്ത് അറിയുന്ന ബി.എൽ.ഒ മാർ റിമാർക്സിൽ ബൂത്ത് നമ്പർ ചേർത്താണ് സബ്മിറ്റ് ചെയ്യുന്നത്. എന്നാൽ റിമാർക്സിൽ കാണിച്ച ബൂത്ത് നമ്പർ കാണാൻ കഴിയുന്നില്ലന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ കഴിയുന്നത്.ബൂത്ത് കാണിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നത് ഈ സാഹചര്യത്തിൽ പ്രയാസമാണ്. ബി.എൽ.ഒമാർ തിരിച്ചയക്കുന്ന അപേക്ഷകൾ എ.ഇ.ആർ.ഒ എന്ത് ചെയ്യുമെന്നത് അവ്യക്തമാണ്. നിരവധി അപേക്ഷകളിൽ വോട്ടർമാരെ നേരിൽ ബന്ധപ്പെട്ട് ബൂത്ത് തിരിച്ചറിഞ്ഞ് ബി.എൽ.ഒമാർക്ക് അപേക്ഷിക്കുന്നതിന് സമയപരിധിയും ജോലി ഭാരവും തടസ്സമാകും. ഇത്തരത്തിൽ ബന്ധപ്പെടുന്നതിന് ചില അപേക്ഷകളിൽ ഫോൺ നമ്പർ പോലുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്ഭുതക്കാഴ്ചകളുമായി ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം; പ്രവേശനം നാളെ മുതൽ

Kerala
  •  2 hours ago
No Image

പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  2 hours ago
No Image

എസ്ഐആർ പേര് ചേർക്കലും ഒഴിവാക്കലും; അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Kerala
  •  2 hours ago
No Image

തൊടുപുഴയിൽ യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി കെഎസ്ആർടിസി ജീവനക്കാർ; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  9 hours ago
No Image

രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല; ആശുപത്രിയിൽ ഭർത്താവുമൊത്ത് നഴ്‌സിന്റെ കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി അധികൃതർ

Kerala
  •  9 hours ago
No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  10 hours ago
No Image

റഷ്യയുമായി കൈകോർത്ത് യുഎഇ; ഊർജ്ജ-ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

uae
  •  10 hours ago
No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  10 hours ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  10 hours ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  11 hours ago