HOME
DETAILS

ആത്മീയതയും ആധുനികതയും കൈകോർക്കുന്ന കവാടം; സപ്തഭാഷാ സംഗമഭൂമിയിൽ സമസ്തയുടെ വിളംബരം

  
അശ്‌റഫ് കൊണ്ടോട്ടി
January 31, 2026 | 4:14 PM

A gateway where spirituality and modernity walk hand in hand the proclamation of Samastha in a confluence of seven languages

കാസർകോട്: മിനാരങ്ങൾക്ക് മകുടം ചാർത്തിയ കാസർകോട് ബിലാൽ മസ്ജിദ്, തച്ചുശാസ്ത്രത്തിന്റെ അളവുകോലിൽ ഉയർയത്തിയ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പടിപ്പുര... കാസർകോടിന്റെ സ്‌നേഹവിശാലതയിലേക്ക് തുറന്നിട്ട കവാടം സാക്ഷി. മതമൈത്രി മനസിലേറിയ സപ്തഭാഷ സംഗമഭൂമിയിൽ ഉയർന്ന വരക്കൽ മുല്ലക്കോയ തങ്ങൾ നഗരി സംവദിക്കുന്നത്, സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന വിസ്മയകരമായ വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറ്റാണ്ട് പൂർത്തീകരണമാണ്. ആത്മീയതയുടെയും അറിവിന്റെയും തൂലികയാൽ കേരളീയ മുസ്‌ലിം ചരിത്രത്തിൽ സുവർണാധ്യായം രചിച്ച സമസ്ത, ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാൻ ഒരുക്കിയ കാസർകോട് കുണിയ ഗ്രാമവും ചരിത്ര പ്രൗഢിയിലാണ്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നും കർണാടക, തമഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുമായി പുലർച്ചെ മുതൽ എത്തിയത് ആയിരങ്ങളാണ്. ഓരോരുത്തർക്കും പ്രത്യേക സ്ലോട്ട് അനുവദിച്ച് നൽകിയതിനാൽ സംഘാടകർക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ നിയന്ത്രിക്കാനുമായി.

ഗഹനമായ ആശയധാരകളിലേക്കാണ് എസ്ക്പോ കൂട്ടിക്കൊണ്ടുപോകുന്നത്. 10 പവലിയനുകളാണ് കൺമുന്നിൽ. ഓരോ പവലിയനും ചിന്തയുടെ അഭൗമ മണ്ഡലത്തിലേക്ക് എത്തിക്കുന്നു. ഓരോന്നിനും വൈവിധ്യ കാഴ്ചപ്പാടുകൾ. ചരിത്ര വിദ്യാർഥികൾ മുതൽ സാധാരണക്കാർക്കു വരെ ഗ്രഹിക്കാവുന്ന തരത്തിൽ മനുഷ്യന്റെ ഉള്ളറയിലേക്ക് കൊളുത്തിവയ്ക്കുന്ന കൽവിളിക്കുകളാണ് ഓരോ പവലിയനുകളിലും തെളിഞ്ഞിരിക്കുന്നത്. പ്രവാചക പാരമ്പര്യത്തിന്റെ വഴിയെ സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന വിജ്ഞാന വിപ്ലവത്തിന് തറക്കില്ലിട്ട സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങളെ അടുത്തറിഞ്ഞാണ് പവലിയൻ ആരംഭിക്കുന്നത്. പവലിയൻ ഇന്നലെ കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

10ാം നൂറ്റാണ്ടിലെ  സ്‌പൈയിനിലെ ഭരണാധികാരി നിർമിച്ച മദീനത്ത് സഹ്‌റ എന്ന നഗരം പുനരാവിഷ്‌കരിക്കുന്ന ഇസ്‌ലാമിക് ഗ്ലോഡൻഏജ് ആണ് വിസ്മയങ്ങളിലൊന്ന്. ആറാം നൂറ്റാണ്ട് മുതൽ 14ാം നൂറ്റാണ്ട് വരെ ഇസ്‌ലാമിന്റെ ഭരണ, സാംസ്‌കാരിക, സാമൂഹിക പശ്ചാത്തലത്തിലേക്കാണ് ഇസ്‌ലാമിക് ഗ്ലോഡൻഏജ് കൂട്ടിക്കൊണ്ടുപോകുന്നത്. കാലിഗ്രഫിയുടെ അത്ഭുതലോകമാണ് മറ്റൊന്ന്, എ.ഐ, വി.ഐ സാങ്കേതികവിദ്യായുടെ ഉള്ളറകളിലേക്ക്  തുറന്നിട്ട ജാലകമാണിത്. പഴയ പത്രത്താളുകൾ പരിചയപ്പെടുത്തുന്ന സുപ്രഭാതത്തിന്റെ ചരിത്ര വിശദീകരണം, വി.ഐ സംവിധാനം, സമസ്തയുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ പരചയപ്പെടുത്തുന്ന കാഴ്ചകളുടെ കൂടാരം, ഫുഡ് ഫെസ്റ്റ്, പുസ്തകമേള, കലാ-കായിക, സാംസ്‌കാരിക സദസുകൾ തുടങ്ങി അളവറ്റ വിജ്ഞാനങ്ങളുടെ കടലിരിമ്പമാണ് ഓരോ പവലിയനിൽനിന്നും കേൾക്കാനാവുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൺസുഹൃത്തിന്റെ മരണം: ആശുപത്രിയിൽ പോയി മൃതദേഹം കണ്ട് മടങ്ങിയതിന് പിന്നാലെ സിവിൽ പൊലിസ് ഓഫീസർ ആത്മഹത്യ ചെയ്തു

Kerala
  •  2 hours ago
No Image

ആവേശമായി റിയാദ് മാരത്തൺ: അഭിമാന നേട്ടം കൊയ്ത് മലയാളികളും

Saudi-arabia
  •  2 hours ago
No Image

കാര്യവട്ടത്തിൽ കസറി ഇഷാൻ കിഷൻ; ഒറ്റ സെഞ്ച്വറിയിൽ വീണത് സഞ്ജുവടക്കമുള്ള വമ്പന്മാർ

Cricket
  •  2 hours ago
No Image

ഐ.ടി റെയ്ഡിനിടെ സി.ജെ. റോയിയുടെ മരണം: ഡി.ഐ.ജി വംശി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

National
  •  2 hours ago
No Image

എപ്സ്റ്റീൻ രേഖകളിൽ മോദിയുടെ പേരും: രാജ്യത്തിന് നാണക്കേടെന്ന് പ്രതിപക്ഷം; റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  2 hours ago
No Image

റോഡിലെ അശ്രദ്ധ വരുത്തുന്ന വിന; നടുക്കുന്ന അപകട ദൃശ്യങ്ങളുമായി അബുദബി പോലീസിന്റെ മുന്നറിയിപ്പ്

uae
  •  3 hours ago
No Image

പഴക്കമുള്ള ഗള്‍ഫ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍

bahrain
  •  3 hours ago
No Image

നിർമല സീതാരാമൻ്റെ ഒൻപതാം ബജറ്റ്; രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് നാളെ

National
  •  3 hours ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 hours ago
No Image

മത്സ്യബന്ധന വിലക്ക് തുടരുന്നു; പാര്‍ലമെന്റ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ല

bahrain
  •  3 hours ago