ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്
മസ്കത്ത്: ഒമാനിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, സഊദി അറേബ്യയിൽ റമദാനെ വരവേൽക്കാൻ മക്കയിലെയും മദീനയിലെയും ഇരു ഹറമുകളും പൂർണ്ണ സജ്ജമായി. തീർഥാടകർക്ക് സുഗമമായി ആരാധന നിർവഹിക്കുന്നതിനായി മതകാര്യ വിഭാഗം പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
മക്കയിൽ വിശ്വാസികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഹറമിലെ വിപുലീകരണ ഭാഗങ്ങളും എസ്‌കലേറ്ററുകളും പൂർണ്ണമായി തുറന്നുകൊടുത്തു. റമദാനിൽ ഇഅ്തികാഫ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മദീനയിൽ തീർഥാടകർക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസുകളും പാർക്കിങ് നിയന്ത്രിക്കുന്നതിനായി പുതിയ സബ്‌സ്ക്രിപ്ഷൻ രീതിയും മദീനയിൽ നടപ്പിലാക്കിയിട്ടുണ്ട്.
authorities in oman confirmed that the crescent moon was not sighted, and ramadan will officially begin on thursday. the announcement follows the decision of the national moon sighting committee based on astronomical and religious observations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."