HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ളയിലെ അറസ്റ്റ് യുവതീപ്രവശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം; സര്‍ക്കാരിനെതിരെ തന്ത്രി

  
February 20, 2026 | 8:20 AM

sabarimala-gold-theft-tantri-kandararu-rajeev-bail-allegations-against-government

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ സര്‍ക്കാരിനെ കുരുക്കി തന്ത്രി കണ്ഠര് രാജീവര്. ശബരിമലയില്‍ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വര്‍ണക്കൊള്ളയിലെ അറസ്റ്റെന്ന് തന്ത്രി പറയുന്നു. ജാമ്യാപേക്ഷയിലാണ് തന്ത്രിയുടെ ഗുരുതരമായ ആരോപണം. 

യുവതീ പ്രവേശത്തെ എതിര്‍ത്തതും ദിവസവും നട തുറക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതുമാണ് തനിക്കെതിരായ പ്രകോപനത്തിന് കാരണം. പോറ്റിയെ എത്തിച്ചത് താനാണെന്ന് വരുത്താനും ശ്രമം നടന്നുവെന്നും തന്ത്രി ആരോപിച്ചു. 

സ്വര്‍ണകൊള്ളയില്‍ തന്ത്രിക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ എസ്.ഐ.ടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് തന്ത്രിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നത്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളില്‍ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ദേവസ്വം ബോര്‍ഡാണ്. ഇതില്‍ തന്ത്രിക്ക് ചുമതലയില്ല. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിലാണ് തന്ത്രിക്ക് ചുമതലയെന്നും ശില്‍പങ്ങളും പാളികളും സ്വര്‍ണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞു. 

മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും ജാമ്യ ഉത്തരവിലുണ്ട്. ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച് മുഖ്യ പൂജാരിയാണ് തന്ത്രി. മുഖ്യ പൂജാരിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എങ്ങനെ തെളിയിക്കാനാകുമെന്നും കോടതി ചോദിച്ചു. തന്ത്രിയുടെ വാദങ്ങള്‍ അംഗീകരിച്ച കൊല്ലം വിജിലന്‍സ് കോടതി ബോര്‍ഡ് തീരുമാനത്തില്‍ തന്ത്രിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ജാമ്യ ഉത്തരവില്‍ പറഞ്ഞു.

കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഇത് എസ്‌ഐടിക്ക് തിരിച്ചടിയായിരുന്നു. 

 

Tantri Kandararu Rajeevaru has levelled serious allegations against the Kerala government in connection with the Sabarimala gold theft case. In his bail plea, the Tantri claimed that his arrest was an act of retaliation for opposing the entry of women into the Sabarimala temple and for not implementing directions to open the temple daily.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  7 days ago
No Image

പാർട്ടി മാറ്റത്തിന് പിന്നാലെ വമ്പൻ പദവി; രാഘവ് ഛദ്ദ രാജ്യസഭാ ഹർജി പാനൽ ചെയർമാൻ

National
  •  7 days ago
No Image

'വീട്ടിൽ പോയി ചോദിക്കാൻ' പറഞ്ഞത് തിരിച്ചടിയായി; സി.പി.എം കോന്നി ഏരിയ കമ്മിറ്റിയിൽ പിണറായിക്കും ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

ഹോട്ടലില്‍ കയറി 25 ലക്ഷം രൂപയുടെ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

crime
  •  7 days ago
No Image

സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് നിർബന്ധം; കർശന നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  7 days ago
No Image

എ.ഐ സംവിധാനങ്ങളിലൂടെ അപകടങ്ങള്‍ കുറച്ചു; റോയല്‍ ഒമാന്‍ പൊലിസിന് അന്താരാഷ്ട്ര അംഗീകാരം

oman
  •  7 days ago
No Image

'അന്ന് നടത്തിയത് രക്ഷാപ്രവർത്തനമല്ല'; നവകേരള യാത്രയ്ക്കിടെ മർദനം അഴിച്ചുവിട്ട സംഭവം; ഗൺമാൻ അടക്കം അ‍ഞ്ച് പേർ കുറ്റക്കാർ

Kerala
  •  7 days ago
No Image

ഫുട്‌ബോൾ ലോകകപ്പ് കളിക്കാൻ ഇന്ത്യ! ഫിഫയുടെ വിപ്ലവ വിധിക്കായി കണ്ണുംനട്ട് ഇന്ത്യൻ ആരാധകര്‍

Football
  •  7 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

Kerala
  •  7 days ago