പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് 88 അംഗ പണ്ഡിതസഭ; നിലവിലെ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി
തെഹ്‌റാൻ: ഇറാൻ ഭരണഘടനയുടെ അനുച്ഛേദം 111 പ്രകാരം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കേണ്ടത് 88 അംഗ പണ്ഡിതസഭയായ അസംബ്ലി ഓഫ് എക്‌സ്‌പേർട് ആണ്. മുതിർന്ന 88 ശീഈ പണ്ഡിതർ ആണ് അസംബ്ലി ഓഫ് എക്‌സ്‌പേർട്ടിലുള്ളത്. ആയത്തുല്ല അലി ഖാംനഇയുടെ 37 വർഷം നീണ്ട പദവി മറ്റൊരു നേതാവിന് നൽകാൻ വ്യവസ്ഥാപിതമായ രീതികളുണ്ട്.
എന്നാൽ, സൈനിക നടപടിയും പരമോന്നത നേതാവിന്റെ മരണവും ജനങ്ങളുടെ പ്രതിഷേധവും തുടരുന്ന സാഹചര്യത്തിൽ മൂന്നംഗ സമിതിയെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ നിയോഗിച്ചിരിക്കുകയാണ്. സഭയിലെ അംഗങ്ങൾ രഹസ്യ കേന്ദ്രങ്ങളിലും ഫോണിലും മറ്റും ഒത്തുചേരാൻ കഴിയാത്ത സാഹചര്യത്തിലുമായതിനാലാണിത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സേനി, ഗാർഡിയൻ കൗൺസിലിലെ മുതിർന്ന പണ്ഡിതൻ ആയത്തുല്ല അലിറെസ അറാഫി എന്നിവരടങ്ങുന്നതാണ് മൂന്നംഗ സമിതി.
അതേസമയം, മുതിർന്ന പണ്ഡിതൻ ആയത്തുല്ല അലിറെസ അറാഫി (67)ക്ക് തന്നെ പുതിയ നേതൃപദവി ലഭിക്കാൻ സാധ്യതയുണ്ട്. പരമോന്നത നേതാവിനു താഴെയാണ് ചീഫ് ജസ്റ്റിസും 39 അംഗ എക്‌സ്പീഡിയൻസി കൗൺസിലും. ചീഫ് ജസ്റ്റിസിനു താഴെയാണ് 12 അംഗ ഗാർഡിയൻ കൗൺസിൽ. ഗാർഡിയൻ കൗൺസിലിനു താഴെ തെരഞ്ഞെടുപ്പ് വഴി നിയമിതരാകുന്ന 88 അംഗ പണ്ഡിത സഭയും 290 അംഗ മജ്ലിസും (എം.പിമാർ) പ്രസിഡന്റ് എന്നിവർ വരും. ഇതാണ് ഇറാനിലെ ഭരണം സംബന്ധിച്ച ഘടന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."