HOME
DETAILS

ഇറാനിലെ ജനാധിപത്യം അട്ടിമറിക്കുന്ന അമേരിക്കൻ കഥ

  
March 02, 2026 | 2:12 AM

The American story of subverting democracy in Iran

തെഹ്‌റാൻ: ഇറാനിൽ എപ്പോഴെല്ലാം സ്വതന്ത്രമായി തീരുമാനമെടുക്കുന്ന സർക്കാരുണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം അട്ടിമറിക്കാൻ അമേരിക്കയും ബ്രിട്ടണും ശ്രമിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണയെ ദേശസാൽകരിച്ച മുഹമ്മദ് മുസദ്ദിഖായിരുന്നു ഇറാനിൽ ആദ്യമായി ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി. എണ്ണ ദേശസാൽക്കരണത്തിന്റെ പേരിൽ  ബ്രിട്ടീഷ് -അമേരിക്കൻ സഖ്യമായിരുന്നു ഇതിനുപിന്നിൽ.

1925ൽ ഖാജാർ വംശത്തെ ഔദ്യോഗികമായി പുറത്താക്കി റെസാ ഖാൻ, റെസാ ഷാ പഹ്‍ലവി എന്ന പേരിൽ ഇറാന്റെ ഷായായി സ്വയം പ്രഖ്യാപിച്ചു. ശക്തമായ സൈനിക നിയന്ത്രണം, ക്രൂരമായ അടിച്ചമർത്തലുകൾ, സൈനിക കൂട്ടക്കൊലകൾ, രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ല, മാധ്യമ സ്വതന്ത്ര്യമോ അഭിപ്രായസ്വാതന്ത്ര്യമോ ഇല്ല. എന്നിങ്ങനെയായിരുന്നു ഭരണം. 1941ൽ, രണ്ടാം ലോകമഹായുദ്ധത്തിനിടെ ബ്രിട്ടനും സോവിയറ്റ് യൂനിയനും ചേർന്ന് റെസാ ഷായെ അധികാരത്തിൽ നിന്ന് നീക്കി. തുടർന്ന് മകൻ മുഹമ്മദ് റെസാ ഷാ പഹ്‍ലവി ഇറാന്റെ ഭരണാധികാരിയായി. 

1951ൽ നടന്ന തെരഞ്ഞെടുപ്പിൽ മൊഹമ്മദ് മുസദ്ദിഖ് ഇറാനിലെ പ്രധാനമന്ത്രിയായി. തൊട്ടുപിന്നാലെ അദ്ദേഹം ഇറാനിലെ എണ്ണ വ്യവസായം ദേശസാൽകരിച്ചു. ഇത് ബ്രിട്ടനും അമേരിക്കയും എതിർത്തു. അത്രയും കാലം ബ്രിട്ടീഷ് -അമേരിക്കൻ നിയന്ത്രണത്തിലായിരുന്നു എണ്ണ വ്യവസായം. 1953ൽ, സി.ഐ.എയും ബ്രിട്ടീഷ് ചാരസംഘടന എം.ഐ 6ഉം ചേർന്ന് ഓപറേഷൻ അജാക്സ് എന്ന രഹസ്യ നീക്കത്തിലൂടെ മുസദ്ദിഖിനെ അട്ടിമറിക്കാൻ പദ്ധതി തയാറാക്കി. ഇറാനിലെ സി.ഐ.എ ഏജന്റ് കെർമിറ്റ് റൂസ്വെൽറ്റിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിൽ മുസദ്ദിഖിനെതിരേ കാംപയിൻ നടത്തി. മുസദ്ദിഖ് കമ്മ്യൂണിസ്റ്റ് പാവയാണെന്നും ഭ്രാന്തൻ സ്വേച്ഛാധിപതിയാണെന്നും പ്രചാരപ്പിച്ചു.

രാഷ്ട്രീയക്കാരെ കൂടെ നിർത്താൻ വലിയ തോതിൽ കൈക്കൂലി നൽകി. ഒരു ജനകീയ പ്രക്ഷോഭത്തിന്റെ മിഥ്യാധാരണ സൃഷ്ടിക്കാൻ അക്രമാസക്തമായ തെരുവ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ആദ്യ അട്ടിമറി ശ്രമം പരാജയപ്പെട്ടെങ്കിലും 1953 ഓഗസ്റ്റിൽ മുസദ്ദിഖ് അറസ്റ്റിലായി. ഇതോടെ ഷായുടെ അധികാരം പൂർണമായി പുനഃസ്ഥാപിക്കപ്പെട്ടു. ഇറാന് അമേരിക്ക ആയുധങ്ങളും സാമ്പത്തിക സഹായവും നൽകി. 
ഇന്നത്തെ ഇറാന്റെ ആണവ പദ്ധതി പോലും ഷായുടെ കാലത്ത് അമേരിക്ക സ്ഥാപിച്ചതാണ്. 1967ൽ തെഹ്‌റാൻ റിസർച്ച് റിയാക്ടർ സ്ഥാപിക്കുന്നത് അമേരിക്കൻ സഹായത്തിലാണ്.  മനുഷ്യാവകാശ ലംഘനങ്ങൾക്ക് പേരുകേട്ട ഷായുടെ രഹസ്യ പൊലിസായ സവാക്നെ അമേരിക്ക പരിശീലിപ്പിച്ചു. തുടർന്നാണ് 1979ൽ ആയത്തുല്ലാ ഖുമേനിയുടെ നേതൃത്വത്തിൽ ഇറാനിൽ രാജവാഴ്ച അവസാനിപ്പിക്കുകയും ജനാധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിപ്പിനിടയിലും റബര്‍ വിലയിടിക്കാന്‍ ടയര്‍ലോബി

Kerala
  •  2 hours ago
No Image

തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍

Kerala
  •  2 hours ago
No Image

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് 88 അംഗ പണ്ഡിതസഭ; നിലവിലെ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

International
  •  2 hours ago
No Image

വിട, പ്രിയപ്പെട്ട റഹ്ബാർ; ആക്രമണം അവഗണിച്ചും ഖാംനഇയുടെ വസതിയിലേക്ക് ഒഴുകി ജനക്കൂട്ടം

International
  •  2 hours ago
No Image

നാലാം വർഷം എന്തുചെയ്യും? ബിരുദം നാലു വർഷത്തിലേക്ക് മാറ്റിയപ്പോൾ അവസാന വർഷത്തെ പഠനം എങ്ങനെയെന്നതിൽ ഇനിയും വ്യക്തതയില്ല 

Kerala
  •  2 hours ago
No Image

700 സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ റഡാറിൽ; അഴിമതിക്കാരെ പൊക്കാൻ ഇനി എഐയും

Kerala
  •  2 hours ago
No Image

ആക്രമണത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുല്ലയും; ലബനാനില്‍ ഇസ്‌റാഈല്‍ ബോംബിങ്, യു.എ.ഇയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചു | Israel, US Attack on Iran Live Updates

International
  •  3 hours ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം; സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

National
  •  3 hours ago
No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  10 hours ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  10 hours ago