ഗൾഫിലൂടെയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ; പാകിസ്ഥാൻ തുറമുഖങ്ങളിൽ വൻ തിരക്ക്
ഇസ്‌ലാമാബാദ്: ഇറാൻ-ഇസ്റാഈൽ സംഘർഷത്തെത്തുടർന്ന് ഗൾഫ് മേഖലയിലെ സമുദ്രപാതകൾ തടസ്സപ്പെട്ടതോടെ പ്രധാന ഗതാഗത കേന്ദ്രങ്ങളായി പാകിസ്ഥാൻ തുറമുഖങ്ങൾ മാറുന്നു. യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് പാകിസ്ഥാനിലെ തുറമുഖത്തേക്ക് കപ്പലുകൾ അടുക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ചാലുകൾ സുരക്ഷിത ബദലായി പാകിസ്ഥാനെ ആശ്രയിക്കുകയാണെന്ന് സമുദ്രകാര്യ ഫെഡറൽ മന്ത്രി മുഹമ്മദ് ജുനൈദ് അൻവർ ചൗധരി അറിയിച്ചു.
"ഗൾഫ് മേഖലയിലെ ഗതാഗത തടസ്സങ്ങൾ മൂലം അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകളും വിവിധ രാജ്യങ്ങളും പാകിസ്ഥാനെ ഒരു ബദൽ ഹബ്ബായി കാണുന്നു. നിലവിലെ സാഹചര്യം പാകിസ്ഥാന്റെ സമുദ്ര വ്യാപാര മേഖലയ്ക്ക് വലിയ അവസരമാണ് തുറന്നുനൽകിയിരിക്കുന്നത് എന്നും ജുനൈദ് അൻവർ ചൗധരി പറഞ്ഞു.
അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനിലെ പ്രധാന തുറമുഖങ്ങളായ കറാച്ചി, ഗ്വാദർ എന്നിവിടങ്ങളിൽ ട്രാൻസ്ഷിപ്പ്‌മെന്റ് (ചരക്കുകൾ കൈമാറുന്ന പ്രക്രിയ) ഗതാഗതത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2025-ൽ ആകെ കൈകാര്യം ചെയ്ത ചരക്കിനേക്കാൾ കൂടുതൽ അളവ് വെറും ഒരു മാസം കൊണ്ട് (മാർച്ചിൽ) കൈകാര്യം ചെയ്ത് കറാച്ചി തുറമുഖം റെക്കോർഡ് സൃഷ്ടിച്ചു. ഗ്വാദർ തുറമുഖം ആദ്യമായി ജനറൽ കാർഗോ ട്രാൻസ്ഷിപ്പ്‌മെന്റ് കപ്പൽ വിജയകരമായി കൈകാര്യം ചെയ്തു. ഊർജ്ജ ചരക്കുകൾ, കണ്ടെയ്‌നറൈസ്ഡ് കാർഗോ (LCL), വാഹനങ്ങൾക്കുള്ള പ്രത്യേക ചരക്കുകൾ, പെട്ടെന്ന് കേടുവരുന്ന വസ്തുക്കൾ എന്നിവ പാകിസ്ഥാൻ വഴി ഇപ്പോൾ സുഗമമായി കടന്നുപോകുന്നു.
ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെയും സമുദ്ര പാതകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വലിയ സാമ്പത്തിക ആഘാതമാണ് ഇത് സൃഷ്ടിക്കുന്നത്. ഗൾഫ് ഹബ്ബുകളെ അമിതമായി ആശ്രയിക്കുന്നത് ചരക്ക് നീക്കം വൈകിപ്പിക്കാനും, കണ്ടെയ്‌നർ നിരക്ക് 5,000 ഡോളറിന് മുകളിൽ ഉയരാനും കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി.
കപ്പലുകൾ വഴിതിരിച്ചുവിടുന്നതും ഇൻഷുറൻസ് തുക വർധിക്കുന്നതും ആഗോള വ്യാപാരത്തിന് ഭീഷണിയാണെങ്കിലും, ഈ പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിതമായ ഒരു ഇടനാഴിയായി മാറാൻ പാകിസ്ഥാന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Driven by the Iran-Israel conflict and the subsequent closure of the Strait of Hormuz in early 2026, global shipping lines are rerouting vessels to Pakistan’s ports as a secure alternative. Karachi Port set a historic record in March 2026, handling more transshipment cargo in a single month than it did in the entire previous year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."