യുദ്ധഭീതിയിൽ വിറച്ച് പശ്ചിമേഷ്യ: അതിനിർണ്ണായക നീക്കവുമായി ഇറാൻ; ഭക്ഷ്യകയറ്റുമതി പൂർണ്ണമായും നിരോധിച്ചു
തെഹ്‌റാൻ/തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതിരൂക്ഷമാകുന്നതിനിടെ നിർണ്ണായക നീക്കവുമായി ഇറാൻ. രാജ്യത്തെ ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഇറാൻ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാവിധ ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെയും കയറ്റുമതി നിരോധിച്ചിരിക്കുന്നു. ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ഉറപ്പാക്കുന്നതിനാണ് സർക്കാർ നിലവിൽ മുൻഗണന നൽകുന്നത് എന്ന് ഇറാൻ സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്റാഈലിൽ മിസൈൽ വർഷം
അതേസമയം, മധ്യ ഇസ്റാഈലിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചു. മിസൈലുകൾ പതിച്ച ഇടങ്ങളിൽ രക്ഷാസേനയും അടിയന്തര വിഭാഗങ്ങളും തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ആഘാതം വിലയിരുത്തി വരികയാണെന്നും സൈനിക വക്താവ് അറിയിച്ചു.
ഒമാൻ വിഷയം നിഷേധിച്ച് ഇറാൻ
ഒമാനിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ സ്റ്റേറ്റ് മീഡിയ നിഷേധിച്ചു. കഴിഞ്ഞ ദിവസം ഒമാനിലെ ദുഖം (Duqm) വാണിജ്യ തുറമുഖത്തെ ഇന്ധന ടാങ്ക് ഡ്രോൺ ആക്രമണത്തിൽ തകർന്നിരുന്നു. സലാല തുറമുഖത്തിന് സമീപവും ദോഫാർ ഗവർണറേറ്റിലും സമാനമായ ആക്രമണ ശ്രമങ്ങൾ നടന്നതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഒരു പ്രവാസി തൊഴിലാളിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
In a drastic move to ensure domestic food security, the Iranian government has imposed an indefinite ban on the export of all food and agricultural products. This follows the initiation of a major conflict with Israel and the U.S. that began on February 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."